കോണ്‍ഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉദര സംബന്ധമായ അസുഖങ്ങളെ തുടർന്ന് ഡല്‍ഹിയിലെ സർ ഗംഗാ റാം ആശുപത്രിയില്‍ ആണ് പ്രവേശിപ്പിച്ചത്.ആരോഗ്യ നില തൃപ്തികരം എന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ആശുപത്രിയിലെ ഗ്യാസ്ട്രോ വിഭാഗത്തില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ് സോണിയ ഗാന്ധി.78കാരിയായ സോണിയയെ ഇത് രണ്ടാം തവണയാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്.
നേരത്തെ, ജൂണ്‍ 7 ന് സോണിയ ഗാന്ധിയെ ഹിമാചല്‍ പ്രദേശിലെ ഷിംലയിലുള്ള ഇന്ദിരാഗാന്ധി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചെറിയ ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളതിനാല്‍ പതിവ് ആരോഗ്യ പരിശോധനയ്ക്കായാണ് കൊണ്ടുവന്നതെന്ന് ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പല്‍ ഉപദേഷ്ടാവ് നരേഷ് ചൗഹാൻ പറഞ്ഞിരുന്നു.ഈ വർഷം ഫെബ്രുവരിയില്‍ സോണിയ ഗാന്ധിയെ ഡല്‍ഹിയിലെ സർ ഗംഗാ റാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അന്നും ഉദര സംബന്ധമായ അസുഖങ്ങളെ തുടർന്നായിരുന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്.
അഹമ്മദാബാദ് വിമാന ദുരന്തം: അപകടം നടന്ന് മൂന്ന് ദിവസം പിന്നിടുമ്ബോള്‍ തിരിച്ചറിയാനുള്ളത് ഇനിയും അനേകം മൃതദേഹങ്ങള്‍
അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ചവരില്‍ 45 പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞതായി അധികൃതർ അറിയിച്ചു.ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയുടെ മൃതദേഹവും ഇതില്‍ ഉള്‍പ്പെടുന്നു. ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിഞ്ഞ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറി. അപകടം നടന്ന് മൂന്ന് ദിവസം പിന്നിട്ടതോടെ ഡിഎൻഎ പരിശോധനകള്‍ വേഗത്തിലാക്കിയതായി ഗുജറാത്ത് ആഭ്യന്തര മന്ത്രി ഹർഷ് രമേശ്ഭായ് സംഘ്വി വ്യക്തമാക്കി. മൃതദേഹങ്ങള്‍ തിരിച്ചറിയുന്നതിനും കൈമാറുന്നതിനുമായി അഹമ്മദാബാദ് സിവില്‍ ആശുപത്രിയില്‍ 600-ലധികം ഡോക്ടർമാർ, സഹായികള്‍, ഡ്രൈവർമാർ എന്നിവരെ നിയോഗിച്ചിട്ടുണ്ട്.
ശനിയാഴ്ച രാത്രി മുതല്‍ ഇന്ന് ഉച്ചവരെയുള്ള 22 ഡിഎൻഎ സാമ്ബിളുകളുടെ പരിശോധനയിലൂടെയാണ് മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞത്. ഇതോടെ തിരിച്ചറിഞ്ഞ മൃതദേഹങ്ങളുടെ എണ്ണം 45 ആയി. ഗുജറാത്ത്, രാജസ്ഥാൻ സ്വദേശികളാണ് തിരിച്ചറിഞ്ഞവരില്‍ ഭൂരിഭാഗവും. അഹമ്മദാബാദില്‍ നിന്നുള്ള 4 പേർ, വഡോദരയില്‍ നിന്ന് 2 പേർ, മെഹ്സാനയില്‍ നിന്ന് 4 പേർ, ഖേഡ, ആരവല്ലി, ബോട്ടാഡ്, ഉദയ്പൂർ എന്നിവിടങ്ങളില്‍ നിന്ന് ഓരോരുത്തർ വീതമാണ് ബന്ധുക്കള്‍ക്ക് ഇന്ന് കൈമാറിയ മൃതദേഹങ്ങള്‍.അഹമ്മദാബാദ് വിമാനാപകടത്തില്‍ 274 പേർ മരിച്ചതായാണ് കണക്ക്.
വിമാനത്തിലുണ്ടായിരുന്ന 241 യാത്രക്കാരും സമീപപ്രദേശത്ത് 33 പേരും മരിച്ചുവെന്നാണ് വിലയിരുത്തല്‍. ജൂണ്‍ 12നാണ് സർദാർ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പറന്നുയർന്ന എയർ ഇന്ത്യയുടെ AI 171 വിമാനം നിമിഷങ്ങള്‍ക്കുള്ളില്‍ തകർന്നുവീണത്.ലണ്ടനിലേക്ക് പോവുകയായിരുന്ന ബോയിംഗ് ഡ്രീംലൈനർ 787-8 (AI 171) വിമാനം ഉച്ചയ്ക്ക് 1.30ന് പറന്നുയർന്ന ഉടൻ ഉയരം നഷ്ടപ്പെട്ട് ബിജെ മെഡിക്കല്‍ കോളേജിന്റെ റെസിഡൻഷ്യല്‍ ക്വാർട്ടേഴ്സിലേക്ക് ഇടിച്ചുവീഴുകയായിരുന്നു. തുടർന്ന് തീപിടിത്തമുണ്ടാവുകയായിരുന്നു. പറന്നുയർന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ പൈലറ്റ് ‘മെയ്ഡേ’ എന്ന അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നതായി എയർ ട്രാഫിക് കണ്‍ട്രോള്‍ വ്യക്തമാക്കി. വിമാനത്തിലെ യാത്രക്കാർക്കും ജീവനക്കാർക്കും പുറമെ നാട്ടുകാരും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. ഇന്ത്യയിലെ ഏറ്റവും മാരകമായ വിമാനാപകടങ്ങളിലൊന്നായാണ് ഈ ദുരന്തം വിലയിരുത്തപ്പെടുന്നത്.