Home Uncategorized കര്‍ണാടക മാങ്ങക്ക് ആന്ധ്രയില്‍ വിലക്ക്; കര്‍ഷകര്‍ ദുരിതത്തില്‍

കര്‍ണാടക മാങ്ങക്ക് ആന്ധ്രയില്‍ വിലക്ക്; കര്‍ഷകര്‍ ദുരിതത്തില്‍

by admin

ആന്ധ്രപ്രദേശിലെ ചിറ്റൂർ ജില്ലയില്‍ തോതാപുരി മാമ്ബഴം ഇറക്കുമതി ചെയ്യുന്നതിന് ഏർപ്പെടുത്തിയ വിലക്ക് കർണാടകയിലെ കർഷകർക്ക് മാങ്ങ സീസണില്‍ വൻ പ്രതിസന്ധി സൃഷ്ടിക്കുന്നു.വിലക്ക് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക ചീഫ് സെക്രട്ടറി ശാലിനി രജനീഷ് ആന്ധ്രപ്രദേശ് ചീഫ് സെക്രട്ടറിക്ക് കത്തയച്ചു. ‘പെട്ടെന്നുള്ളതും ഏകപക്ഷീയവുമായ നിയന്ത്രണം’ കർണാടകയിലെ മാമ്ബഴ കർഷകർക്ക്, പ്രത്യേകിച്ച്‌ അതിർത്തി ജില്ലകളിലെ കർഷകർക്ക് ദുരിതമാവുന്നതായി കത്തില്‍ പറഞ്ഞു.

വലിയ അളവില്‍ തോതാപുരി മാങ്ങ കൃഷി ചെയ്യുന്നവർ അവരുടെ പഴം ഉല്‍പന്നങ്ങള്‍ വിപണനം ചെയ്യുന്നതിന് ചിറ്റൂർ ആസ്ഥാനമായുള്ള സംസ്കരണ യൂനിറ്റുകളെ ആശ്രയിക്കുന്നതിനാല്‍ വലിയ ദുരിതം സൃഷ്ടിച്ചിട്ടുണ്ടെന്ന് ആന്ധ്രപ്രദേശ് ചീഫ് സെക്രട്ടറി കെ. വിജയാനന്ദിന് അയച്ച കത്തില്‍ ശാലിനി ചൂണ്ടിക്കാട്ടി.മറ്റ് സംസ്ഥാനങ്ങളില്‍നിന്നുള്ള തോതാപുരി മാമ്ബഴങ്ങളുടെ വരവ് നിരോധിച്ച്‌ ചിറ്റൂർ ജില്ല കലക്ടർ ഈ മാസം ഏഴിന് പുറപ്പെടുവിച്ച ഉത്തരവില്‍ ശാലിനി ആശങ്ക പ്രകടിപ്പിച്ചു.

ഇറക്കുമതി വിലക്കിയ ഉത്തരവ് നടപ്പിലാക്കുന്നതിനായി റവന്യൂ, പൊലീസ്, വനം, മാർക്കറ്റിങ് വകുപ്പുകളിലെ ഉദ്യോഗസ്ഥർ ഉള്‍പ്പെടുന്ന മള്‍ട്ടി ഡിസിപ്ലിനറി ടീമുകളെ തമിഴ്‌നാടിനും കർണാടകക്കും സമീപമുള്ള എല്ലാ അതിർത്തി ചെക്ക്‌പോസ്റ്റുകളിലും വിന്യസിച്ചിട്ടുണ്ട്.ദീർഘകാലമായി നിലനില്‍ക്കുന്ന അന്തർസംസ്ഥാന വ്യാപാര ബന്ധത്തിന്റെ തടസ്സം മാങ്ങ കർഷകരുടെ ഉപജീവനത്തിന് ഭീഷണി ഉയർത്തുകയാണ്. കർഷകർ നേരിടുന്ന സാമ്ബത്തിക ബുദ്ധിമുട്ടുകള്‍ക്കപ്പുറം ആന്ധ്രയുടെ നീക്കം സഹകരണ ഫെഡറലിസത്തിന്റെ മനോഭാവത്തെ ദുർബലപ്പെടുത്തുകയും പ്രതികാര വികാരങ്ങള്‍ക്ക് കാരണമാകുകയും ചെയ്യുമെന്ന് കർണാടക ചീഫ് സെക്രട്ടറി കത്തില്‍ പറയുന്നു.

കർണാടക ആന്ധ്രപ്രദേശില്‍നിന്നുള്ള പച്ചക്കറി വരവ് തടസ്സപ്പെടുത്തിയേക്കാമെന്ന ആശങ്ക ഇതിനകം തന്നെയുണ്ട്. ഇത് അനാവശ്യമായ അന്തർ സംസ്ഥാന സംഘർഷങ്ങളിലേക്ക് നയിച്ചേക്കാം. കർണാടക 11-12 ലക്ഷം ടണ്‍ മാമ്ബഴം ഉല്‍പാദിപ്പിക്കുന്നു. അതില്‍ ഒരു ലക്ഷം ടണ്‍ കോലാർ ജില്ലയില്‍നിന്നാണ്. ഉല്‍പാദിപ്പിക്കുന്ന 22,000 ടണ്‍ തോതാപുരി മാമ്ബഴത്തില്‍ 14,000 ടണ്‍ ശ്രീനിവാസപൂരില്‍നിന്നാണ്.കോലാറിലെ ഏകദേശം 48,000 ഹെക്ടർ സ്ഥലത്ത് മാമ്ബഴ കൃഷിയുണ്ട്. അതില്‍ 22,000 ഹെക്ടർ ശ്രീനിവാസപൂരിലാണ്. ചിക്കബെല്ലാപൂരില്‍ 15,000 ഹെക്ടറില്‍ മാമ്ബഴ കൃഷിയുണ്ട്. മറ്റ് ഇനങ്ങളില്‍നിന്ന് വ്യത്യസ്തമായി തോതാപുരി വാർഷിക വിളയായതിനാല്‍, കൂടുതല്‍ കർഷകർ തോതാപുരി വളർത്തുന്നു.

ശ്രീനിവാസപൂരില്‍ മൂന്ന് മാമ്ബഴ മാർക്കറ്റിങ് യാർഡുകളുണ്ട്.ഒന്ന് സ്വകാര്യ ഉടമസ്ഥതയിലുള്ളതും രണ്ടാമത്തേത് കാർഷിക ഉല്‍‌പാദന വിപണന സമിതിയുടേതും മൂന്നാമത്തേത് മാമ്ബഴ കർഷകരുടെ അസോസിയേഷന്റേതുമാണ്. ഏത് സമയത്തും 100-200 ട്രക്കുകളും ട്രാക്ടറുകളും അവിടെനിന്ന് ആന്ധ്രപ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത്, ഗോവ, മഹാരാഷ്ട്ര പ്രാദേശിക വിപണികളിലേക്ക്, പ്രത്യേകിച്ച്‌ ബംഗളൂരുവിലേക്ക് മാമ്ബഴം കൊണ്ടുപോകുന്നത് കാണാം.

You may also like

error: Content is protected !!
Join Our WhatsApp Group