Home Featured കുംഭമേളയിലെ തിക്കിലും തിരക്കിലും കാണാതായ യുവാവ് നാലുമാസത്തിനുശേഷം വീട്ടിൽ തിരിച്ചെത്തി

കുംഭമേളയിലെ തിക്കിലും തിരക്കിലും കാണാതായ യുവാവ് നാലുമാസത്തിനുശേഷം വീട്ടിൽ തിരിച്ചെത്തി

by admin

മൈസൂരു : ഉത്തർപ്രദേശ് പ്രയാഗ്‌രാജിലെ മഹാ കുംഭമേളയിലെ തിക്കിലും തിരക്കിലും കാണാതായ ഹാസൻ ജില്ലയിലെ കഡുർ സ്വദേശി നാലുമാസത്തിനുശേഷം വീട്ടിൽ തിരിച്ചെത്തി. ഹാസൻ ജില്ലയിലെ മൊസാലെ ഗ്രാമവാസിയായ നരസിംഹമൂർത്തിയാണ് തിരക്കിൽപ്പെട്ട് തീർഥാടനത്തിനിടെ ഒറ്റപ്പെട്ടത്. ജനുവരി 30-ലെ മൗനി അമാവാസിദിനത്തിലാണ് നരസിംഹമൂർത്തിയെ കാണാതായത്.കഡൂർ താലൂക്കിലെ തഹ്‌ഗലി ഗ്രാമത്തിലെ ചന്നവകേശവ സ്വാമി ക്ഷേത്രത്തിലെ പൂജാരിയായിരുന്നു അദ്ദേഹം. കൂടെയുണ്ടായിരുന്നവർ ഒരുപാടുശ്രമിച്ചിട്ടും കണ്ടെത്താനായില്ല. അല്പം ഓർമ്മക്കുറവുള്ള പിതാവിനെ ഒരുപാടുതവണ നേരിട്ട് അന്വേഷിച്ചതിനുശേഷം മകൻ ബദരീനാഥ് പോലീസിൽ പരാതിനൽകി.

എന്നിട്ടും ഫലമുണ്ടായില്ല.തുടർന്ന്, കഴിഞ്ഞമാസം മുംബൈയിൽ ജോലിചെയ്തിരുന്ന മൊസാലെ ഗ്രാമത്തിലെ ആളുകൾ നരസിംഹമൂർത്തിയെ അവിടെ കണ്ടെത്തി കുടുംബത്തെ വിവരമറിയിച്ചു.വഴിതെറ്റി നരസിംഹമൂർത്തി മുംബൈയിലെ ശ്രദ്ധ പുനരധിവാസകേന്ദ്രത്തിൽ എത്തിച്ചേരുകയായിരുന്നു. കേന്ദ്രത്തിലെ അംഗങ്ങൾ അദ്ദേഹത്തെ പരിചരിച്ചു.തുടർന്ന് അദ്ദേഹത്തിന്റെ ജന്മനാട്ടിലെ ആളുകളുടെ സഹായത്തോടെ സംഘടന അദ്ദേഹത്തെ ഗ്രാമത്തിലേക്ക് തിരികെയെത്തിച്ചു.

മറ്റൊരു ജീവൻ രക്ഷിക്കാൻ രക്തം നല്‍കിയ യുവാവ് ആശുപത്രിയില്‍ ഹൃദയാഘാതത്താല്‍ മരിച്ചു

സുഹൃത്തിന്‍റെ പിതാവിന്‍റെ ജീവൻ രക്ഷിക്കാൻ രക്തം ദാനം ചെയ്തതിന് തൊട്ടുപിന്നാലെ, ഹൃദയാഘാതം വന്ന് യുവാവ് ആശുപത്രിയില്‍ മരിച്ചു.പുനലൂർ മണിയാർ പരവട്ടം മഹേഷ് ഭവനില്‍ മഹേഷ് കുമാർ (36) ആണ് മരിച്ചത്. പുനലൂർ താലൂക്ക് ആശുപത്രിയില്‍ തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം.സുഹൃത്തിന്റെ പിതാവായ പാലിയേറ്റിവ് കെയർ യൂനിറ്റില്‍ ചികിത്സയിലുള്ള രോഗിക്ക് രക്തം നല്‍കാനാണ് മഹേഷ് എത്തിയത്. രക്തം ശേഖരിക്കുന്നതിനുമുമ്ബ് പതിവുപോലെ യുവാവിന്‍റെ രക്തസമ്മർദം, പള്‍സ് അടക്കം ആശുപത്രിയില്‍ പരിശോധിച്ചതായി അധികൃതർ വ്യക്തമാക്കുന്നു.

അസാധാരണമായി മറ്റൊന്നും കണ്ടെത്താത്തതിനെ തുടർന്ന് രക്തം ശേഖരിച്ചു. തുടർന്ന്, പുറത്തേക്കിറങ്ങി ശീതളപാനീയവും കുടിച്ചശേഷം യുവാവിന് നെഞ്ചുവേദന അനുഭവപ്പെട്ടു. ഗ്യാസ്ട്രബിള്‍ ആയിരിക്കുമെന്നും കുഴപ്പമില്ലെന്നും മഹേഷ് ഡോക്ടറോട് പറഞ്ഞു. എന്നാല്‍, ഇ.സി.ജി എടുത്തപ്പോള്‍ നേരിയ വ്യത്യാസം ശ്രദ്ധയില്‍പെട്ടു. ഉടനടി ഐ.സി.യുവില്‍ പ്രവേശിപ്പിച്ചു.ആശുപത്രി സൂപ്രണ്ടിന്‍റെ നേതൃത്വത്തില്‍ ഡോക്ടർമാരുടെ സംഘം മഹേഷിന്റെ ജീവൻ രക്ഷിക്കാൻ ഏറെനേരം പണിപ്പെട്ടു.

അപകടനില തരണം ചെയ്താല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് വിദഗ്ധ ചികിത്സക്കായി അയക്കുന്നതിന് ആംബുലൻസും ക്രമീകരിച്ചെങ്കിലും മഹേഷിന്റെ ജീവൻ രക്ഷിക്കാനായില്ല.ഒരു ജീവൻ രക്ഷിക്കാനെത്തിയ യുവാവിന് സ്വന്തം ജീവൻ നഷ്ടപ്പെട്ട സംഭവം ബന്ധുക്കള്‍ക്കും നാട്ടുകാർക്കും താങ്ങാനാകാത്ത വേദനയായി. നിർമാണത്തൊഴിലാളിയാണ് മഹേഷ് കുമാർ. പരേതനായ മനോഹരന്‍റെയും ശ്യാമളയുടെയും മകനാണ്. ഭാര്യ: സുജിത. മക്കള്‍: അഭിനവ്, അർപ്പിത, ഐശ്വര്യ. .

You may also like

error: Content is protected !!
Join Our WhatsApp Group