മംഗളൂരു: മംഗളൂരുവില്‍ നടന്ന ആള്‍ക്കൂട്ട ആക്രമണത്തില്‍ മലയാളി യുവാവ് കൊല്ലപ്പെട്ട കേസില്‍ മൂന്ന് പ്രതികള്‍ക്ക് കൂടി ജാമ്യം.കോട്ടക്കല്‍ പറപ്പൂരിലെ അഷ്റഫ് വധക്കേസില്‍ അഡീ. ജില്ലാ സെഷൻസ് കോടതി(രണ്ട്) ആണ് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത്.ഏപ്രില്‍ 27ന് കുഡുപ്പുവില്‍ നടന്ന ആള്‍ക്കൂട്ട കൊലപാതകത്തില്‍ സന്ദീപ് (14-ാം പ്രതി), ദീക്ഷിത് (15-ാം പ്രതി), സച്ചിൻ (19-ാം പ്രതി) എന്നിവർക്കാണ് ജാമ്യം അനുവദിച്ചത്.കഴിഞ്ഞ മാസം 31ന് ഇതേ കോടതി രാഹുലിനും കെ. സുശാന്തിനും ജാമ്യം അനുവദിച്ചിരുന്നു. വ്യാഴാഴ്ചത്തെ ഉത്തരവോടെ കേസില്‍ മൊത്തം പ്രതികള്‍ക്കും ഇപ്പോള്‍ ജാമ്യം ലഭിച്ചു.
അറസ്റ്റിനിടെ പൊലീസ് കഴുത്തില്‍ മുട്ട് അമര്‍ത്തി; ഓസ്ട്രേലിയയില്‍ ഇന്ത്യന്‍ വംശജന് അത്യാസന്നനിലയില്‍
ഗാര്‍ഹികപീഡനം നടത്തിയെന്നു സംശയിച്ച് അറസ്റ്റ് ചെയ്യുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥന് കഴുത്തില്‍ മുട്ടമര്‍ത്തിയ ഇന്ത്യക്കാരന് മസ്തിഷ്കക്ഷതം സംഭവിച്ച് അത്യാസന്ന നിലയില്‍.അഡ്ലെയ്ഡിലെ പെയ്നെഹാം റോഡില്‍ കഴിഞ്ഞയാഴ്ച നടന്ന സംഭവത്തിലാണ് ഇന്ത്യന്‍ വംശജനായ കെ.ഗൗരവ് പൊലീസിന്റെ ആക്രമണത്തിനിരയായത്. ഭാര്യ അമൃത്പാല്‍ കൗറും കൂടെയുണ്ടായിരുന്നു.ഗൗരവിനെ റോഡില്‍ വീഴ്ത്തി പൊലീസുകാരന് കഴുത്തില്‍ മുട്ടമര്‍ത്തി.
തല കാറിലും റോഡിലും ഇടിക്കുകയും ചെയ്തെന്നു ഭാര്യ പറഞ്ഞു. ബോധം നശിച്ചതിനെത്തുടര്‍ന്നാണു ഗൗരവിനെ റോയല്‍ അഡ്ലെയ്ഡ് ഹോസ്പിറ്റലിലെ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. വീട്ടില്‍നിന്നു മദ്യപിച്ചശേഷം പുറത്തിറങ്ങിയ ഗൗരവ് തന്നോട് ഉച്ചത്തില്‍ സംസാരിക്കുന്നതു കേട്ടു പൊലീസ് തെറ്റിദ്ധരിക്കുകയായിരുന്നെന്നു ഭാര്യ പറഞ്ഞു.