Home Featured ബംഗളുരുവിൽ പബ്ബുകളും റസ്റ്ററന്റുകളും നിറഞ്ഞു കവിയും : ഐ പി എൽ ഫൈനൽ ആഘോഷമാക്കാൻ വൻ ബുക്കിങ്

ബംഗളുരുവിൽ പബ്ബുകളും റസ്റ്ററന്റുകളും നിറഞ്ഞു കവിയും : ഐ പി എൽ ഫൈനൽ ആഘോഷമാക്കാൻ വൻ ബുക്കിങ്

by admin

ബെംഗളൂരു : ആദ്യകിരീടം ലക്ഷ്യമാക്കി ചൊവ്വാഴ്ചഐപിഎൽ ഫൈനലിന് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് ഇറങ്ങുമ്പോൾ നഗരത്തിൽ ആവേശമേറെയും പബ്ബുകളിലും റസ്റ്ററന്റുകളിലുമായിരിക്കും. എൽഇഡി സ്ക്രീൻ അടക്കം വിപുലമായ ഒരുക്കങ്ങളാണ് പഞ്ചാബ് കിങ്സിനെതിരേയുള്ള ബാംഗ്ലൂരിന്റെ മത്സരം കാണാൻ ഒരുക്കിയിരിക്കുന്നത്.സാധാരണ, വാരാന്ത്യങ്ങളിലാണ് പബ്ബുകളിൽ തിരക്കേറുന്നതെങ്കിൽ ഈയാഴ്ച ഐപിഎൽ ഫൈനൽദിവസവും വൻതിരക്കാണ് പ്രതീക്ഷിക്കുന്നത്.പല പബ്ബുകളിലും റസ്റ്റോബാറുകളിലും ബുക്കിങ് കഴിഞ്ഞു.

പ്രവൃത്തിദിവസങ്ങളിൽ 300-400 പേർ എത്തുന്ന പബ്ബുകളിൽ ചൊവ്വാഴ ഇതിന്റെ ഇരട്ടിയെത്തും. ഇതനുസരിച്ചുള്ള ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്.ക്വാളിഫയർമത്സരത്തിൽ പഞ്ചാബിനെത്തന്നെയായിരുന്നു ബാംഗ്ലൂർ നേരിട്ടത്. അന്ന് വൻ വിജയം നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് ടീം ഇപ്പോൾ ഫൈനലിനും ഇറങ്ങുന്നത്. ഈ ആത്മവിശ്വാസം, ടീമിൻ്റെ സ്വന്തം നഗരമായ ബെംഗളൂരുവിലെ ആരാധകരുടെ ആവേശം ഇരട്ടിപ്പിച്ചിരിക്കുകയാണ്.ക്വാളിഫയർമത്സരം നടന്ന ദിവസവും നഗരത്തിലെ പബ്ബുകളിലും റസ്റ്ററന്റു്റുകളിലും റസ്റ്റോബാറുകളിലും ഒട്ടേറെപ്പേർ എത്തി. ഇതിലും വലിയ കച്ചവടമാണ് ഫൈനലിൽ പ്രതീക്ഷിക്കുന്നത്. ടീമിന്റെ ജേഴ്സി അടക്കമുള്ളവയും ഇവിടെ കിട്ടും. മദ്യത്തിനും ഭക്ഷണത്തിനും പ്രത്യേക ഓഫറുകളുമുണ്ടാകും.

ദലിത് വിദ്യാര്‍ഥികളോട് ടോയ്‌ലറ്റ് വൃത്തിയാക്കാൻ ആവശ്യപ്പെട്ടു; തെലങ്കാനയില്‍ ഐഎഎസ് ഉദ്യോഗസ്ഥക്കെതിരെ റിപ്പോര്‍ട്ട് തേടി ദേശീയ പട്ടികജാതി കമ്മീഷൻ

പട്ടികജാതി ഗുരുകുല സ്‌കൂളുകളിലെ ദലിത് വിദ്യാർഥികള്‍ ടോയ്‌ലറ്റുകള്‍ വൃത്തിയാക്കണമെന്ന് മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥ അളഗു വർസിനി.ഒരു ഓണ്‍ലൈൻ മീറ്റിങ്ങില്‍ സംസാരിച്ച വിഡിയോ പ്രചരിച്ചതിനെ തുടർന്ന് നടപടിക്കൊരുങ്ങുകയാണ് ദേശീയ പട്ടികജാതി കമ്മീഷൻ. തെലങ്കാന സോഷ്യല്‍ വെല്‍ഫെയർ റെസിഡൻഷ്യല്‍ എജ്യുക്കേഷണല്‍ ഇൻസ്റ്റിറ്റ്യൂഷൻസ് സൊസൈറ്റിയുടെ സെക്രട്ടറിയായ അളഗു വർസിനി ഒരു ആന്തരിക യോഗത്തില്‍ പ്രിൻസിപ്പല്‍മാരെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് പരാമർശങ്ങള്‍ നടത്തിയതെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

‘അവർ (ടോയ്ലറ്റ്) മുറി വൃത്തിയാക്കണം. എന്തുകൊണ്ട് അവർക്ക് സ്വന്തം ടോയ്‌ലറ്റുകള്‍ വൃത്തിയാക്കാൻ കഴിയില്ല? നമ്മുടെ ഈ കുട്ടികള്‍ അവിടെ പോയി ഇരുന്നാലുടൻ ഭക്ഷണം മേശപ്പുറത്ത് വരുന്ന ആഡംബര സമൂഹത്തില്‍ നിന്നുള്ളവരല്ല.’ അളഗു വർസിനി പറഞ്ഞതായി പ്രചരിക്കുന്ന വിഡിയോയില്‍ പറയുന്നു. ദേശീയ പട്ടികജാതി കമ്മിഷൻ മെയ് 31-ന് അയച്ച നോട്ടീസില്‍ തെലങ്കാന ചീഫ് സെക്രട്ടറിയും പൊലീസ് ഡയറക്ടർ ജനറലും 15 ദിവസത്തിനുള്ളില്‍ മറുപടി നല്‍കണമെന്ന് നിർദ്ദേശിച്ചു. പരാമർശങ്ങളുടെ സന്ദർഭത്തെയും ഉള്ളടക്കത്തെയും കുറിച്ചുള്ള പൂർണ്ണ വിശദാംശങ്ങളും കമ്മീഷൻ ആവശ്യപ്പെട്ടു.

അധികാരികള്‍ പ്രതികരിക്കുന്നില്ലെങ്കില്‍ ഭരണഘടനയുടെ ആർട്ടിക്കിള്‍ 338 പ്രകാരമുള്ള അധികാരങ്ങള്‍ ഉപയോഗിച്ച്‌ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്താൻ കമ്മീഷന് കഴിയും.വിവാദത്തോട് പ്രതികരിച്ചുകൊണ്ട് 2.5 മണിക്കൂർ നീണ്ട ചർച്ചയുടെ ഭാഗമാണ് ഈ പരാമർശങ്ങള്‍ എന്ന് ഉദ്യോഗസ്ഥ പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. ഡോർമിറ്ററികള്‍, ടോയ്‌ലറ്റുകള്‍, ഗ്രൗണ്ടുകള്‍ തുടങ്ങിയ സ്ഥലങ്ങള്‍ ഉള്‍ക്കൊള്ളുന്ന വാരാന്ത്യ ‘ഷാംദാൻ’ അല്ലെങ്കില്‍ സ്കൂള്‍ കലണ്ടറിന്റെ ഭാഗമായുള്ള ശുചീകരണ പ്രവർത്തനങ്ങളെക്കുറിച്ചാണ് സന്ദർഭം എന്ന് അവർ വിശദീകരിച്ചു.

അവരുടെ അഭിപ്രായത്തില്‍ അത്തരം പ്രവർത്തനങ്ങള്‍ നാഷണല്‍ സർവീസ് സ്കീം (എൻഎസ്‌എസ്) പോലുള്ള പരിപാടികള്‍ക്ക് പകരമാണ്. തന്റെ പ്രതിച്ഛായ തകർക്കാൻ വേണ്ടി തന്റെ പരാമർശങ്ങള്‍ തിരഞ്ഞെടുത്ത് എഡിറ്റ് ചെയ്തതാണെന്നും ജാതി പ്രശ്‌നങ്ങളെ രാഷ്ട്രീയവല്‍ക്കരിക്കാനുള്ള ശ്രമമായി വിവാദത്തെ തള്ളിക്കളഞ്ഞതായും അവർ പറഞ്ഞു. കമ്മീഷൻ നിലവില്‍ സംസ്ഥാന സർക്കാരിന്റെ പ്രതികരണത്തിനായി കാത്തിരിക്കുകയാണ്.

You may also like

error: Content is protected !!
Join Our WhatsApp Group