മൈസൂരു : ബന്ദിപുർ വന്യജീവിസങ്കേതത്തിൽ അനധികൃതമായി പ്രവേശിച്ച് ഫോട്ടോ ഷൂട്ട് നടത്തിയതിന് വനംവകുപ്പ് രണ്ടുപേർക്ക് പിഴ ചുമത്തി. തിങ്കളാഴ്‌ച രാവിലെയാണ് സംഭവം.ബെംഗളൂരുവിൽനിന്നുള്ള പല്ലവി, ഘോഷ് എന്നിവരിൽനിന്നാണ് 25,000 രൂപ പിഴചുമത്തിയത്.ഇരുവരും സങ്കേതത്തിലെ നിയന്ത്രിതമേഖലയായ മംഗളവനത്തിൽ കാറിൽ അനധികൃതമായി പ്രവേശിച്ചത് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടു.
ഉടൻ ഉദ്യോഗസ്ഥരെത്തി താക്കീതുനൽകുകയും ഇവരിൽനിന്ന് പിഴചുമത്തുകയുമായിരുന്നു.മേലിൽ പ്രവൃത്തി ആവർത്തിക്കില്ലെന്ന് ഇവരിൽനിന്ന് എഴുതിവാങ്ങിച്ചതായും അസി. ഫോറസ്റ്റ് കൺസർവേറ്റർ നവീൻ കുമാർ അറിയിച്ചു.
മുകേഷ് എം നായര്‍ സ്കൂള്‍ പ്രവേശനോത്സവത്തില്‍; വിദ്യാഭ്യാസ വകുപ്പ് അന്വേഷണം, ഹെഡ്മാസ്റ്ററുടെ മൊഴിയെടുത്തു
തിരുവനന്തപുരം ഫോർട്ട് ഹൈസ്‌കൂളില്‍ പ്രവേശനോത്സവത്തില്‍ പോക്സോ കേസ് പ്രതി മുകേഷ് എം നായർ മുഖ്യാതിഥി ആയതില്‍ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം.ഡെപ്യൂട്ടി ഡയറക്ടർ സ്കൂളിലെത്തി ഹെഡ്മാസ്റ്ററുടെ മൊഴിയെടുത്തു. എന്നാല്‍ കുറ്റം മുഴുവൻ സ്പോണ്‍സറുടെ ചുമലില്‍ ഇടുകയാണ് സ്കൂള്‍ അധികൃതർ. സ്‌കൂള്‍ ക്ഷണിച്ചിട്ടല്ല മുകേഷ് പരിപാടിയില്‍ പങ്കെടുത്തത് എന്നാണ് പ്രധാനാധ്യാപകന്റെ മൊഴി. മുകേഷ് പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയോട് റീല്‍സ് ഷൂട്ടിന്റെ പേരില്‍ അതിക്രമം നടത്തിയ കേസിലെ പ്രതിയാണ് മുകേഷ് എം നായർ.തിരുവനന്തപുരം പടിഞ്ഞാറെക്കോട്ട ഗവണ്‍മെന്റ് ഫോർട്ട് ഹൈസ്കൂളിലെ പ്രവേശനോത്സവ ചടങ്ങിലാണ് പോക്സോ കേസ് പ്രതിയും വ്ലോഗറുമായ മുകേഷ് എം നായർ മുഖ്യാതിഥിയായി പങ്കെടുത്തത്.
മികച്ച വിജയം നേടിയ വിദ്യാർത്ഥികള്‍ക്ക് മുകേഷ് മെമന്റോ സമ്മാനിച്ച് പ്രസംഗിക്കുകയും ചെയ്തു. വിദ്യാർത്ഥികള്‍ക്കൊപ്പം നിന്ന് സെല്‍ഫിയുമെടുത്തായിരുന്നു മുകേഷിന്‍റെ മടക്കം. മുൻ അസിസ്റ്റന്‍റ് കമീഷണർ ഒ എ സുനിലും മുകേഷിനൊപ്പം വേദി പങ്കിട്ടിരുന്നു. സംഭവം വിവാദമായതോടെ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഇടപെട്ടു. അടിയന്തര റിപ്പോർട്ട് നല്‍കാന് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർക്ക് മന്തി, നിർദേശം നല്‍കി. പിന്നാലെ ഡി ഡി ശ്രീജ ഗോപിനാഥ് സ്കൂളിലെത്തി മൊഴിയെടുത്തു.
ജെസി ഐ എന്ന സന്നദ്ധ സംഘനയാണ് മുകേഷിനെ കൊണ്ടുവന്നതെന്നും ചടങ്ങിനെത്തിയ ഇയാളെ തിരിച്ചറിഞ്ഞില്ലെന്നുമാണ് ഹെഡ്മാസ്റ്ററുടെ വിശദീകരണം.പോക്സോ കേസില്‍ പ്രതികളായ അധ്യാപകര്‍ക്കെതിരെ കടുത്ത നടപടി വേണം എന്നാവശ്യപ്പെട്ട് എല്ലാ സ്കൂളുകള്‍ക്കും സര്‍ക്കാർ ഇന്നലെ സർക്കുലർ അയച്ചിരുന്നു. അതേ ദിവസം തന്നെയാണ് പോക്സോ പ്രതി പ്രവേശനോത്സവത്തില്‍ മുഖ്യാതിഥിയായി എത്തിയത്. രണ്ട് മാസം മുമ്ബാണ് കോവളം പൊലീസ് മുകേഷിനെതിരെ പോക്സോ കേസ് ചുമത്തിയത്. പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ അർത്ഥ നഗ്നയായാക്കി അഭിനയിപ്പിച്ചു എന്നതുള്‍പ്പെടെയുള്ള പരാതിയിലാണ് അന്വേഷണം നടന്നുവരികയാണ്.