കർണാടകയില്‍ യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പേരില്‍ തട്ടിപ്പ്. തട്ടിപ്പിനിരയായ ആളുകള്‍ പൊലീസിനെ വിവരമറിയിച്ചപ്പോഴാണ് ഇക്കാര്യം പുറത്തറിഞ്ഞത്.ബംഗളൂരു, തുമക്കുരു, മംഗളൂരു, ഹവേരി എന്നിവിടങ്ങളിലാണ് തട്ടിപ്പ് നടന്നത്. ഡോണാള്‍ഡ് ട്രംപിന്റെ പേരിനോട് സാമ്യമുള്ള ആപ് ഉപയോഗിച്ചാണ് തട്ടിപ്പ് നടന്നത്. ട്രംപിന്റെ എ.ഐ വിഡിയോ ഉപയോഗിച്ച് ചില മാർക്കറ്റിങ് കമ്ബനികള്‍ നിക്ഷേപം നടത്താൻ സുരക്ഷിതമാണെന്ന് പറയിപ്പിക്കുകയായിരുന്നു.ഈ വിഡിയോ വിശ്വസിച്ച് പലരും വിവിധ മാർക്കറ്റിങ് കമ്ബനികളില്‍ നിക്ഷേപം നടത്തുകയും പണം നഷ്ടപ്പെടുത്തുകയുമായിരുന്നു.
വൻ റിട്ടേണ്‍ വാഗ്ദാനം ചെയ്താണ് തട്ടിപ്പുകാർ നിക്ഷേപകരില്‍ നിന്നും പണം വാങ്ങിയതെന്ന് ഹവേരി സൈബർക്രൈം ഇക്കണോമിക്സ് ആൻഡ് നാർക്കോട്ടിക്സ് ഇൻസ്പെക്ടർ ശിവകുമാർ ആർ ഗാനചാരി പറഞ്ഞു. 15ലേറെ ആളുകള്‍ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.നിക്ഷേപത്തിന് റിട്ടേണ്‍ വാഗ്ദാനം ചെയ്തതിന് പുറമേ വർക്ക് ഫ്രം ഹോമിലൂടെ പണം നേടാം ട്രംപ് ഹോട്ടലിന്റെ വാടകവിഹിതം നല്‍കാം എന്നിവയെല്ലാം വാഗ്ദാനം ചെയ്തു തട്ടിപ്പുകാർ പണം തട്ടിയെടുത്തു.
ഭക്ഷണം പാകം ചെയ്ത് നല്‍കിയില്ല : 25 കാരന് അമ്മയെ കൊലപ്പെടുത്തി
ക്ഷണം പാകം ചെയ്ത് നല്‍കാത്തതില്‍ ദേഷ്യം തോന്നിയ 25 കാരന് അമ്മയെ കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ ധുലെ ജില്ലയിലാണ് സംഭവം.മെയ് 24ന് രാത്രിയിലാണ് സംഭവം.65കാരിയായ തിപാബായി പവാര തന്റെ മകന് അവ്ലേഷിന് മീന്‍ കറി തയ്യാറാക്കി വെച്ച് ഉറങ്ങാന്‍ പോയി. എന്നാല്‍ മീന്‍ കറി നായ തട്ടിമറിച്ചിട്ടു. രാത്രി വീട്ടില്‍ വൈകിയെത്തിയ അവ്ലേഷ് ഭക്ഷണം കഴിക്കാന്‍ നോക്കിയപ്പോഴാണ് ഇത് കണ്ടത്. തുടർന്ന് ഉറങ്ങിക്കിടന്ന അമ്മയോട് വീണ്ടും ഭക്ഷണം ഉണ്ടാക്കി നല്കാന് ആവശ്യപ്പെട്ടു. എന്നാല്‍ അമ്മ അത് ചെയ്തില്ല. മദ്യലഹരിയിലായിരുന്ന മകന് അമ്മയുടെ തലയില്‍ കമ്ബികൊണ്ട് അടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ഇയാളെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു.