Home Featured വിരമിച്ച ശേഷം വീട്ടുകാരോട് പട്ടാളചിട്ട, വിരമിച്ച സൈനികനെ കൊലപ്പെടുത്തി ഭാര്യയും മകനും

വിരമിച്ച ശേഷം വീട്ടുകാരോട് പട്ടാളചിട്ട, വിരമിച്ച സൈനികനെ കൊലപ്പെടുത്തി ഭാര്യയും മകനും

by admin

വിരമിച്ച സൈനികന്റെ പട്ടാളച്ചിട്ട അസഹ്യമാക്കി. മുൻ സൈനികനെ കൊലപ്പെടുത്തി ഭാര്യയും മകനും. അയല്‍വാസി പോലീസില്‍ അറിയിച്ചതിനെത്തുടർന്ന് ഇരുവരെയും അറസ്റ്റ് ചെയ്തു.ബെംഗലൂരുവിലെ വിവേക് നഗറിലാണ് സംഭവം. വീട്ടില്‍ അതിക്രമിച്ചു കയറിയ അജ്ഞാതരുടെ ആക്രമണത്തില്‍ അച്ഛൻ മരിച്ചെന്നാണ് മകൻ അയല്‍വാസിയോട് പറഞ്ഞത്. എന്നാല്‍ സംശയം തോന്നിയ അയല്‍വാസി പോലീസിലറിയിച്ചതിനെത്തുടർന്ന് ഞായറാഴ് ഭാര്യയെയും മകനെയും അറസ്റ്റ് ചെയ്യുകയായിരുന്നു.

47കാരനായ മുൻ സൈനികനായ ഭോലു അറാബിനെയാണ് ബെംഗലൂരുവിലെ സ്വന്തം വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അച്ഛൻ മരിച്ചതായി വിശദമാക്കി മകൻ സമീറാണ് അയല്‍വാസിയായ സുഹൈല്‍ അഹമ്മദിനെ വീട്ടിലേക്ക് വിളിച്ച്‌ വരുത്തിയത്. പിന്നാലെ അയല്‍വാസി വിവരം പൊലീസിനെ അറിയിക്കുകയും ഭോലുവിന്റെ മരണത്തില്‍ അസ്വഭാവികതയുണ്ടെന്ന് പൊലീസിനോട് വിശദമാക്കുകയും ചെയ്തിരുന്നു.

വീട്ടിലേക്ക് അതിക്രമിച്ച്‌ കയറിയവർ പിതാവിനെ ആക്രമിച്ചുവെന്നായിരുന്നു മകൻ അയല്‍വാസിയോട് വിശദമാക്കിയത്. എന്നാല്‍ വീട്ടിലേക്ക് അക്രമി സംഘം അതിക്രമിച്ച്‌ കയറിയതിന്റെ ഒരു ലക്ഷണവും കാണാത്തതാണ് അയല്‍വാസിക്ക് സംഭവത്തില്‍ സംശയം തോന്നാൻ കാരണമായത്. പിന്നാലെ പൊലീസ് മുൻ സൈനികന്റെ ഭാര്യയേയും മകനേയും ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിലെ നിഗൂഡത മറ നീക്കിയെത്തിയത്.വിരമിച്ചതിന് പിന്നാലെ സ്ഥിരമായി വീട്ടില്‍ ഉള്ള മുൻ സൈനികൻ എല്ലാ കാര്യങ്ങളിലും പട്ടാളചിട്ട വേണമെന്ന് നിർബന്ധം പിടിച്ചതോടെ ജീവിതം ദുസഹമായിയെന്നാണ് 47കാരന്റെ ഭാര്യ തബാസും പൊലീസിനോട് വിശദമാക്കിയത്

. പട്ടാളച്ചിട്ടയും കാർക്കശ്യവും നിത്യ ജീവിതത്തില്‍ സാരമായ വെല്ലുവിളികള്‍ സൃഷ്ടിച്ചതോടെയാണ് ഭർത്താവിന്റെ വകവരുത്താൻ തീരുമാനിച്ചത്. ഭക്ഷണത്തില്‍ മയക്കുമരുന്ന് കലർത്തിയ ശേഷം 47കാരന് നല്‍കുകയായിരുന്നു. ഭക്ഷണം കഴിച്ച്‌ ലിവിംഗ് റൂമിലിരുന്ന ഉറങ്ങിയ ഇയാളെ 40 കാരിയായ ഭാര്യയും 20കാരനായ മകനും ചേർന്ന് കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group