ബംഗളൂരു: 21കാരനായ ദലിത് യുവാവിനെ വൈദ്യുതിത്തൂണില്‍ കെട്ടിയിട്ട് മർദിച്ച മൂന്ന് യുവാക്കളെ ആളവണ്ടി പൊലീസ് അറസ്റ്റ് ചെയ്തു.കൊപ്പാലിലെ ബൊചനഹള്ളിയിലാണ് സംഭവം. ഗുഡദപ്പ മുള്ളണ്ണ എന്ന യുവാവിനാണ് മർദനമേറ്റത്.
പൊതുസ്ഥലത്ത് പുകവലിക്കുകയായിരുന്ന യുവാവിനോട് ഒരു സംഘം ആളുകള്‍ വന്ന് പുകവലി നിർത്താനാവശ്യപ്പെടുകയും അന്ന് രാത്രി യുവാവ് ഗണേശ ചതുർഥി ആഘോഷത്തിനെത്തിയപ്പോള്‍ മദ്യലഹരിയിലായിരുന്ന ഇതേ സംഘം യുവാവിനെ വൈദ്യുതിത്തൂണില്‍ കെട്ടിയിട്ട് മർദിക്കുകയുമായിരുന്നുവെന്നും, വാല്മീകി സമുദായത്തില്‍ പെട്ടവരാണ് മർദിച്ചതെന്നും പരാതിയില്‍ പറയുന്നു. മർദിക്കാൻ 20ഓളം പേരുണ്ടായിരുന്നെന്നും എന്നാല്‍, ഏഴു പേർക്കെതിരെ മാത്രമാണ് പൊലീസ് കേസെടുത്തതെന്നും യുവാവ് പറഞ്ഞു.
വിളിച്ചയാള്‍ പറഞ്ഞതുപോലെ ഫോണിലെ ഓപ്ഷനെടുത്തു; നഷ്ടം 27 ലക്ഷം, ആരുമറിയാതെ എഫ്.ഡി പിൻവലിച്ചു, പുതിയ ലോണുമെടുത്തു
ഇ-സിം തട്ടിപ്പിന് ഇരയായ 44 വയസുകാരിക്ക് 27 ലക്ഷം രൂപ നഷ്ടമായി. തന്റെ ഫോണിലേക്ക് വന്ന ഒരു വാട്സ്ആപ് കോളാണ് ഇവരെ കെണിയില്‍ വീഴ്ത്തിയത്.വിളിച്ചയാള്‍ പറഞ്ഞതുപോലെ ഫോണില്‍ ചെയ്ത് മണിക്കൂറുകള്‍ക്കം സിം കട്ടാവുകയും പണം നഷ്ടമാവുകയും ചെയ്തു. എന്നാല്‍ സംഭവിച്ചത് എന്തൊക്കെയാണെന്ന് മനസിലായത് പിന്നെയും ദിവസങ്ങള്‍ കഴിഞ്ഞു മാത്രമായിരിക്കും.ഡല്‍ഹിക്കടുത്ത് നോയിഡയില്‍ നടന്ന സംഭവത്തില്‍ സ്ത്രീയുടെ പരാതി പ്രകാരം സൈബർ ക്രൈം പൊലീസ് സ്റ്റേഷനില്‍ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. രണ്ടാഴ്ച മുമ്ബാണ് ഇവർക്ക് ഫോണിലേക്ക് വാട്സ്ആപ് വഴി ഒരു കോള്‍ വന്നത്.
ഒരു ടെലികോം കമ്ബനിയുടെ കസ്റ്റമർ കെയറില്‍ നിന്നാണ് വിളിക്കുന്നതെന്ന് പരിചയപ്പെടുത്തി. ഫോണില്‍ ഇ-സിം സൗകര്യം ലഭ്യാമാവുമെന്നും ഫോണ്‍ നഷ്ടപ്പെട്ടാല്‍ ഉള്‍പ്പെടെ ഈ സൗകര്യം ഉപകാരപ്രദമായിരിക്കുമെന്നും വിശദീകരിച്ച ശേഷം, ഇ-സിം സൗകര്യം ലഭ്യമാവുന്നതിനായി ഇത് ഫോണില്‍ ആക്ടിവേറ്റ് ചെയ്യേണ്ടതുണ്ടെന്ന് അറഇയിച്ചു. ഫോണില്‍ തന്നെയുള്ള സിം കാർഡ് ആപ്ലിക്കേഷനില്‍ നിന്ന് ഇ-സിം ഓപ്ഷൻ തെരഞ്ഞെടുക്കാനും തുടർന്ന് ഫോണില്‍ ലഭ്യമാവുന്ന ഒരു കോഡ് അവിടെ നല്‍കാനുമായിരുന്നു നിർദേശം. പറഞ്ഞത് പോലെ ചെയ്തപ്പോഴേക്കും മൊബൈല്‍ കണക്ഷൻ ഉടനെ തന്നെ ഡീആക്ടിവേറ്റ് ചെയ്യപ്പെട്ടു.
എന്നാല്‍ തൊട്ടടുത്ത ദിവസം തന്നെ പുതിയ സിം കാർഡ് വീട്ടില്‍ എത്തിക്കുമെന്ന് നേരത്തെ വിളിച്ചിരുന്നയാള്‍ പറഞ്ഞിട്ടുണ്ടായിരുന്നു.എന്നാല്‍ രണ്ട് ദിവസം കഴിഞ്ഞും സിം കാർഡ് കിട്ടാതായപ്പോള്‍ സ്ത്രീ മൊബൈല്‍ കമ്ബനിയുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെട്ടു. നേരിട്ട് സർവീസ് സെന്ററിലെത്ത് ഡ്യൂപ്ലിക്കേറ്റ് സിം എടുക്കാനായിരുന്നു അവിടെ നിന്ന് കിട്ടിയ നിർദേശം. കണക്ഷൻ കട്ടായി മൂന്ന് ദിവസത്തിന് ശേഷമാണ് ഡ്യൂപ്ലിക്കേറ്റ് സിം കാർഡ് കിട്ടിയത്.
ഇത് ഫോണില്‍ ഇട്ടപ്പോഴേക്കും ബാങ്കില്‍ നിന്ന് നിരവധി മെസേജുകളും വന്നു. വൻതുകയുടെ തട്ടിപ്പ് നടന്നുവെന്ന വിവരം അപ്പോള്‍ മാത്രമാണ് ഇവർ തിരിച്ചറിഞ്ഞത്.താൻ എഫ്.ഡി ആയി ഇട്ടിരുന്ന പണം പിൻവലിക്കപ്പെട്ടു, രണ്ട് ബാങ്ക് അക്കൗണ്ടുകളില്‍ ഉണ്ടായിരുന്ന പണവും പോയി. ഇതിന് പുറമെ നേരത്തെയുണ്ടായിരുന്ന ഒരു ലോണിലെ തുക ദീർഘിപ്പിച്ച് 7.40 ലക്ഷം രൂപ കൂടി എടുക്കുകയും ചെയ്തു. ഇതെല്ലാം താൻ അറിയാതെയാണ് സംഭവിച്ചതെന്ന് പരാതിയില്‍ വിശദമാക്കിയിട്ടുണ്ട്. ഫോണ്‍ നമ്ബർ ഉപയോഗിച്ച് ഇ-മെയില്‍ വിലാസം ഹാക്ക് ചെയ്ത തട്ടിപ്പ് സംഘം ഇവ രണ്ടും ഉപയോഗിച്ച് മൊബൈല്‍ ബാങ്കിങ് ആപ്ലിക്കേഷനില്‍ പ്രവേശനം സാധ്യമാക്കുകയും പല ഇടപാടുകളിലായി 27 ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്തതായി പൊലീസ് പറയുന്നു. സംഭവത്തില്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്.