മുംബൈ: 72കാരനായ വൃദ്ധന് രണ്ട് തവണകളായി ലഭിച്ചത് വിവിധ വാക്സിനുകള്‍. മഹാരാഷ്ട്രയിലെ ജല്‍ന ജില്ലയിലെ ദത്താത്രേയ വാഗ്മറെക്കാണ് അധികൃതര്‍ വാക്സിനുകള്‍ മാറി നല്‍കിയത്.
മാര്‍ച്ച് 22നാണ് ഇദ്ദേഹം കോവാക്സിന്റെ ആദ്യ ഡോസ് എടുത്തത്. ഭാരത് ബയോടെക് നിര്‍മിച്ച ഈ വാക്സിന് അദ്ദേഹം സ്വീകരിച്ച്ത് മുംബൈയില്‍ നിന്നും 420 കിലോമീറ്ററുകള്‍ അകലെയുള്ള ഗ്രാമപ്രദേശത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ നിന്നാണ്.
രണ്ടാം ഡോസ് ഏപ്രില്‍ 30നാണ് ഇദ്ദേഹം എടുത്തത്. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിച്ച കോവിഷീല്‍ഡ് വാക്സിന് അദ്ദേഹം സ്വീകരിച്ചത് മറ്റൊരു പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ നിന്നാണ്. കുറച്ച് ദിവസം മുമ്ബാണ് രണ്ട് തരം വാക്സിനുകളാണ് താന്‍ സ്വീകരിച്ചതെന്ന് ഇദ്ദേഹം തിരിച്ചറിഞ്ഞത്.
കർണാടകയിൽ ഇന്ന് 35297 പേർക്ക് കോവിഡ് ; 344 മരണം
വാക്സിന് സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ച മകനാണ് പിതാവിന് രണ്ട് തവണകളായി ലഭിച്ചത് രണ്ടുതരം വാക്സിനുകളാണെന്ന് മനസ്സിലായത്. ആദ്യം ലഭിച്ച പ്രൊവിഷനല്‍ സര്‍ട്ടിഫിക്കറ്റില്‍ കോവാക്സിന് എന്നും ഫൈനല്‍ സര്‍ട്ടിഫിക്കറ്റില്‍ കോവിഷീല്‍ഡ് എന്നുമാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
അക്ഷരാഭ്യാസമില്ലാത്തയാളാണ് ദത്തത്രേയ വാഗ്മറെ. തനിക്കും വലിയ വിദ്യാഭ്യാസമൊന്നുമില്ലെന്ന് മകന് ദിഗംബര്‍ വെളിപ്പെടുത്തി. ഈ സാഹചര്യത്തില്‍ വാക്സിനുകള്‍ കൃത്യമായി നല്‍കുക എന്നത് അധികൃതരുടെ ഉത്തരവാദിത്തമായിരുന്നു എന്നും ദിഗംബര്‍ പറഞ്ഞു.
രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകളുള്ള സംസ്ഥാനമായി കര്‍ണാടക; മലയാളികളടക്കം ആശങ്കയില്‍
രണ്ടാം ഡോസ് വാക്സിന് എടുത്തതുമുതല്‍ പിതാവിന് ചെറിയ അസ്വസ്ഥതകള്‍ ഉണ്ടായിരുന്നു. പനിക്ക് പുറമെ അദ്ദേഹത്തിന്റെ മേലാസകലം തടിച്ചുപൊന്തിയായതായി കാണുന്നു. എന്തു സംഭവിക്കുമെന്നറിയാതെ പരിഭ്രാന്തിയിലാണ് കുടുബാംഗങ്ങള്‍ എന്നും ദിഗംബര്‍ പറഞ്ഞു.
സംഭവത്തില്‍ അധികൃതര്‍ക്ക് കുടുബാംഗങ്ങള്‍ പരാതി നല്കി. വാക്സിന് മാറി നല്കിയതെങ്ങനെ എന്ന വിഷയത്തില്‍ അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.