ആന്ധ്ര പ്രദേശ് : വിജയവാഡയില്‍ ല്‍ 18 മാസം പ്രായമുള്ള കുഞ്ഞിനെ പിതാവ് വിഷം നല്‍കി കൊലപ്പെടുത്തി. മകള്‍ക്ക് കറുപ്പ് നിറമായതാണ് കൊലപാതകത്തിന് കാരണം.പെറ്റസനേഗണ്ട്ല ഗ്രാമത്തിലെ മഹേഷ് എന്നയാളാണ് പ്രതി. സംഭവത്തില്‍ കാരേംപുടി പൊലീസ് കേസെടുത്തു.
മകള്‍ അക്ഷയക്ക് ഇയാള്‍ വിഷം കലർത്തിയ പ്രസാദം നല്‍കുകയായിരുന്നു. കൂടാതെ കുഞ്ഞ് രോഗം ബാധിച്ചാണ് മരിച്ചതെന്ന് ബന്ധുക്കളോട് പറയാൻ ഭാര്യ ശ്രാവണിയെ നിർബന്ധിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു.
മൂന്ന് വർഷം മുമ്ബാണ് ഇരുവരുടെയും കല്യാണം കഴിയുന്നത്. കറുത്ത നിറമുള്ള കുഞ്ഞിന് ജന്മം നല്‍കിയതിന് ഭർത്താവും ബന്ധുക്കളും ശ്രാവണിയെ നിരന്തരം മർദിക്കാറുണ്ടെന്ന് എസ്.ഐ രാമാഞ്ജനേയുലു പറഞ്ഞു. കൂടാതെ മകളോടൊപ്പം ഇടപഴകാൻ പലപ്പോഴും സമ്മതിക്കാറില്ലായിരുന്നു.
മാർച്ച് 31നാണ് കുഞ്ഞിനെ അബോധാവസ്ഥയിലും മൂക്കില്‍നിന്ന് രക്തം വരുന്ന നിലയിലും ശ്രാവണി കണ്ടെത്തിയത്. ഉടൻ കരേംപുടി സർക്കാർ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.
അക്ഷയയുടെ മരണകാരണത്തെക്കുറിച്ച് ബന്ധുക്കളോട് കള്ളം പറയണമെന്ന് മഹേഷ് ശ്രാവണിയോട് നിർബന്ധിച്ചു. വിശദ അന്വേഷണത്തിന് ഇടം നല്‍കാതെ കുഞ്ഞിന്റെ മൃതദേഹം പെട്ടെന്ന് സംസ്കരിക്കുകയും ചെയ്തു.
എന്നാല്‍, ശ്രാവണിയുടെ മാതാവിന് സംശയം തോന്നുകയും പഞ്ചായത്തിന്റെ ഇടപെടല്‍ ആവശ്യപ്പെടുകയും ചെയ്തു. പിന്നീട് ശ്രാവണി പീഡനവിവരം ബന്ധുക്കളോട് വെളിപ്പെടുത്തുകയും ലോക്കല്‍ പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. മഹേഷ് നേരത്തെ അക്ഷയയെ ചുമരിലേക്ക് എറിഞ്ഞും മുറിയില്‍ പൂട്ടിയിട്ടും വെള്ളക്കുഴലില്‍ മുക്കിയും കൊല്ലാൻ ശ്രമിച്ചിരുന്നതായി ശ്രാവണി പരാതിയില്‍ പറയുന്നു.