ബെംഗളൂരു: കേക്കിന് പകരം തണ്ണിമത്തൻ മുറിച്ചു പിറന്നാൾ ആഘോഷിച്ചു പുത്തൻ ട്രെൻഡുമായി ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണർ ബി ദയാനന്ദ. കേക്ക് മുറിക്കുന്നതിനു സമാനമായി തണ്ണിമത്തനിൽ മെഴുകുതിരി കത്തിച്ചുവെച്ച് ഊതി കെടുത്തിയ ശേഷമാണ് തണ്ണിമത്തൻ മുറിച്ചു പോലീസ് കമ്മീഷണറുടെ പിറന്നാൾ ആഘോഷം. ഒപ്പമുള്ളവർ കയ്യടിച്ച് ആശംസ അറിയിക്കുന്നുണ്ട്. പിറന്നാൾ ആഷോഷത്തിൻ്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.കഴിഞ്ഞ വർഷം മെയ് മാസമാണ് ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണറായി ബി ദയാനന്ദ നിയമിതനായത്. 1994 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ ദയാനന്ദ ബെംഗളൂരു പോലീസ് ജോയിൻ്റ് കമ്മീഷണറായും നഗരത്തിലെ ട്രാഫിക് ഡിപ്പാർട്ട്മെൻ്റിൻ്റെ മേധാവിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
കോൺഗ്രസ് സർക്കാർ അധികാരത്തിലെത്തിയതിനു പിന്നാലെയാണ് ബെംഗളൂരു പോലീസ് കമ്മീഷണറായിരുന്ന സിഎച്ച് പ്രതാപ് റെഡ്ഡിയെ നീക്കി ദയാനന്ദയെ നിയമിച്ചത്. ബിജാപുർ, ബെലഗാവി, ചിത്രദുർഗ, ദക്ഷിണ കന്നഡ, കോലാർ ജില്ലകളിൽ എസ്പിയായും ദയാനന്ദ ജോലി ചെയ്തിട്ടുണ്ട്.ഇക്കഴിഞ്ഞ ദിവസം നഗരത്തിലെ കവർച്ചകൾ തടയുന്നതിന്റെ ഭാഗമായി പോലീസ് – പബ്ലിക് ബീറ്റ് സിസ്റ്റം പുനസ്ഥാപിക്കുമെന്ന് ദയാനന്ദ അറിയിച്ചിരുന്നു. പൊതുജനങ്ങളുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന പദ്ധതി രാത്രിയിൽ പതിവാകുന്ന കവർച്ചാ സംഭവങ്ങൾ കുറയ്ക്കുമെന്നായിരുന്നു ദയാനന്ദ ചൂണ്ടിക്കാട്ടിയത്. കൂടാതെ, സംശയകരമായ സംഭവങ്ങൾ ശ്രദ്ധയിൽപെട്ടാൽ 112 എന്ന നമ്പറിൽ ബന്ധപ്പെടാമെന്ന് ജ്വല്ലറി ഉടമകൾക്ക് ദയാനന്ദ നിർദേശം നൽകിയിരുന്നു.
മോദിക്ക് ഉദയനിധിയുടെ മറുപടി; ‘ശരിയാണ് ഞങ്ങള്‍ക്ക് ഉറക്കമില്ല, താങ്കളെ വീട്ടിലേക്ക് അയക്കുന്നത് വരെ മാത്രം’
ഇന്ത്യാ സഖ്യത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പരാമർശത്തില്‍ മറുപടിയുമായി ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിൻ.വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി മോദിയെയും ബിജെപിയെയും വീട്ടിലേക്ക് തിരിച്ചയക്കുന്നത് വരെ തനിക്കും പാർട്ടിക്കും ഉറക്കമില്ലെന്നായിരുന്നു ഉദയനിധി പറഞ്ഞത്. ഡിഎംകെയ്ക്ക് ഉറക്കം നഷ്ടമായി എന്നാണ് പ്രധാനമന്ത്രി മോദി പറയുന്നത്. താങ്കളെ വീട്ടിലേക്ക് അയക്കുന്നത് വരെ ഞങ്ങള്‍ക്ക് ഉറക്കമുണ്ടാകില്ല. ബിജെപിയെ വീട്ടിലെത്തിക്കുന്നത് വരെ ഞങ്ങള്‍ ഉറങ്ങില്ല.
2014 -ല്‍ 450 രൂപയായിരുന്ന ഗ്യാസ് സിലിണ്ടറിന് ഇപ്പോള്‍ 1200 രൂപയായി. തെരഞ്ഞെടുപ്പ് വന്നതിന് ശേഷം നാടകം കളിച്ച് 100 രൂപ കുറച്ചു. തെരഞ്ഞെടുപ്പിന് ശേഷം സിലിണ്ടറിന് വീണ്ടും 500 രൂപ കൂട്ടുമെന്നും അദ്ദേഹം പറഞ്ഞു. തിരുവണ്ണാമലൈ ജില്ലയില്‍ നടന്ന പ്രചാരണത്തിനിടെ ആയിരുന്നു ഉദയനിധിയുടെ പരാമർശമെന്ന് എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.ഈ മാസം ആദ്യം ഇന്ത്യാ സഖ്യത്തിനെതിരെ പ്രധാനമന്ത്രി മോദി നടത്തിയ പരാമർശങ്ങളായിരുന്നു ഉദയനിധിയെ ചൊടിപ്പിച്ചത്. വികസന പദ്ധതികളുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനും അതിന്റെ ‘ഘമാണ്ഡിയ’ (അഹങ്കാരം) സഖ്യത്തിനും സഹിക്കുന്നില്ല. വികസന പദ്ധതികള്‍ കാരണം അവർക്ക് ഉറക്കം നഷ്ടമായിരിക്കുന്നു.
വികസനത്തെക്കുറിച്ച് സംസാരിക്കാൻ കോണ്‍ഗ്രസിന് ശക്തിയില്ല. വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുമ്ബോള്‍ അതിനെ തെരഞ്ഞെടുപ്പ് തന്ത്രം എന്നാണ് വിളിക്കുന്നത്. നിഷേധാത്മക നിലപാട് മാത്രമാണ് കോണ്‍ഗ്രസിന്റെ യഥാർത്ഥ സ്വഭാവം എന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.കഴിഞ്ഞ വർഷം തമിഴ്‌നാട്ടില്‍ മൈചോങ് ചുഴലിക്കാറ്റ് ആഞ്ഞടിച്ചപ്പോള്‍ മോദി തമിഴ്‌നാട് സന്ദർശിച്ചിട്ടില്ലെന്ന ആരോപണവും ഉദയനിധിആവർത്തിച്ചു ചുഴലിക്കാറ്റിനെത്തുടർന്ന് തമിഴ്‌നാട്ടില്‍ നിന്ന് നമ്മുടെ മുഖ്യമന്ത്രി ഫണ്ട് ആവശ്യപ്പെട്ടിട്ടുണ്ട്, പക്ഷേ ഇതുവരെ ഒരു രൂപ പോലും ഞങ്ങള്‍ക്ക് നല്‍കിയിട്ടില്ലെന്നും ഉദയനിധി ആരോപിച്ചു.