ബംഗളൂരു: കര്‍ണാടകയില്‍ ഏറെ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ച ‘ഓപ്പറേഷന് താമര’ ആരോപണത്തില്‍ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പക്കെതിരെ അന്വേഷണം നടത്താമെന്ന് അനുമതി നല്കി ഹൈകോടതി.നേരത്തെ സ്റ്റേ ചെയ്ത അന്വേഷണം പുനരാരംഭിക്കാനാണ് ഇപ്പോള്‍ ഹൈകോടതി അനുമതി നല്‍കിയത്.

2019 ല്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യസര്‍ക്കാറിനെ കുതിരക്കച്ചവടത്തിലൂടെ വീഴ്ത്തിയ ബി.ജെ.പിയുടെ നീക്കമാണ് ‘ഓപ്പറേഷന് താമര’ എന്ന പേരില്‍ അറിയപ്പെടുന്നത്.
ഒരു വര്‍ഷം മാത്രം പ്രായമായ സഖ്യസര്‍ക്കാറിലെ ഇരുകക്ഷികളിലെയും എം.എല്‍.എമാരെ അടര്‍ത്തിയെടുത്താണ് ബി.ജെ.പി കര്‍ണാടകയില്‍ അധികാരം പിടിച്ചത് . ഇത് ബി.ജെ.പി നേതൃത്വം പണമെറിഞ്ഞ് ആസൂത്രിതമായി നടപ്പാക്കിയ പദ്ധതിയാണെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.
ജെ.ഡി.എസ് എം.എല്‍.എയെ കൂറുമാറ്റാന്‍ അദ്ദേഹത്തിന്റെ മകന് പണവും പദവിയും വാഗ്ദാനം ചെയ്തുകൊണ്ടുള്ള യെദ്യൂരപ്പയുടെ ഫോണ്‍ കോള്‍ സംഭാഷണങ്ങള്‍ പുറത്തായിരുന്നു. ഈ കേസിലാണ് യെദിയൂരപ്പക്കെതിരെ അന്വേഷണം നടക്കുന്നത് .
അതിർത്തിയിലെ റോഡ് അടച്ചിടൽ തീരുമാനം പിൻവലിക്കുമെന്ന് കർണാടകം .
ഗുര്‍മിത്കല്‍ എം.എല്‍.എ നാഗന ഗൗഡ കണ്ഡകൂറിനെ കൂറുമാറ്റാന്‍ അദ്ദേഹത്തിന്റെ മകന് ശരണ ഗൗഡയ്ക്ക് മന്ത്രിപദവിയും 10 കോടി രൂപയും തിരഞ്ഞെടുപ്പുസഹായവും വാഗ്ദാനം ചെയ്തു എന്നതാണ് പരാതി. നാഗന ഗൗഡ തന്നെയാണ് പരാതി നല്‍കിയത്.
- കോവിഡ് വ്യാപനം : കർഫ്യു, ലോക്ക് ഡൗൺ പ്രഖ്യാപിക്കില്ല, തുടർന്നുള്ള ദിവസങ്ങളിൽ ശക്തമായ നിയന്ത്രണം
- ആഗോളതാപനത്തില്‍ നിന്ന് ഭൂമിയെ രക്ഷിക്കാൻ സൂര്യനെ മറയ്ക്കാമെന്ന് ബില്‍ ഗേറ്റ്സ്
- കൊവിഡ് രണ്ടാം തരങ്കം: രോഗവ്യാപനം രൂക്ഷം, രോഗനിയന്ത്രണത്തിന് അഞ്ചിന പദ്ധതികളുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം
- കൊറോണ വൈറസുകളെ കുറിച്ച് നിര്‍ണായ കണ്ടെത്തലുകളുമായി ഗവേഷകര്‍.
- കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി കർണാടകയിൽ ആഘോഷങ്ങൾക്ക് വിലക്ക്
- കോവിഡ് വ്യാപനം : കൊറന്റൈൻ സംവിധാനം തിരിച്ചു കൊണ്ടു വരാനൊരുങ്ങി കർണാടക.
- കേരളത്തിലും പ്ലാസ്റ്റിക് റോഡുകള്‍ ; ചരിത്രത്തിലാദ്യമായി പ്ലാസ്റ്റിക്കില്‍ നിര്‍മ്മിച്ച റോഡുകള്‍ കേരളത്തിലും.
- കോവിഡ് നെഗറ്റീവ് സർട്ടിഫിക്കേറ്റ് : പരിശോധനക്ക് പുതിയ ചെക്ക് പോസ്റ്റ് സ്ഥാപിക്കുന്നു
- കോവിഡ് കൂടുന്നു : കോർപ്പറേഷന് കീഴിലുള്ള കോവിഡ് കെയർ സെന്ററുകൾ പുനരാരംഭിച്ചു
- അന്തര്‍സംസ്ഥാന യാത്രകള്‍ക്ക് തടസ്സമില്ല -കേന്ദ്ര സര്‍ക്കാര്‍ :കർണാടക കേൾക്കുമോ ?
- കോവിഡ് വാക്സിന് മൂന്നാം ഘട്ടം: ഏപ്രില്‍ 1 മുതല്‍ 45 വയസ്സിന് മുകളിലുള്ളവര്‍ക്ക്