ബെംഗളൂരു : ബെംഗളൂരുവിൽ നാലു ദിവസങ്ങളിലായി നടന്ന ലോക കോഫി സമ്മേളനം സമാപിച്ചു. നിലവിൽ കാപ്പിവ്യവസായമേഖല അഭിമുഖീകരിക്കുന്ന വെല്ലു വിളികളെക്കുറിച്ചും പരിഹാര മാർഗങ്ങളെക്കുറിച്ചും വിവിധ സെഷനുകളിൽ ചർച്ചചെയ്തു.രാജ്യാന്തര സമ്മേളനങ്ങൾ, സ്കിൽ ബിൽഡിങ് സെമിനാറുകൾ, ഗ്രോവേഴ്സ് സമ്മേളനം, സ്റ്റാർട്ടപ്പ് സമ്മേളനങ്ങൾ എന്നിവയിലെ 45 സെഷനുകളിലായി 127 പേർ കാപ്പിമേഖലയെക്കുറിച്ച് ക്ലാസെടുത്തു.ക്ലാസെടുത്തവരിൽ 80 പേർ രാജ്യാന്തരപ്രതിനിധികളാണ്. 347 ബി ടു ബി യോഗങ്ങൾ നടന്നു.
സമ്മേളനത്തിൽ ആകെ 2606 പ്രതിനിധികളാണ് പങ്കെടുത്തത്.കൂടാതെ, 12,522 ബിസിനസ് പ്രതിനിധികളും 253 എക്സിബിറ്റർമാരും പങ്കെടുത്തു. സമ്മേളനം നടത്താൻ പദ്ധതിയിട്ടപ്പോൾ 1600 ഡെലിഗേറ്റുകളെ മാത്രമാണ് സംഘാടകർ പ്രതീക്ഷിച്ചിരുന്നതെന്നും എന്നാൽ, സമ്മേളനം ആരംഭിക്കുന്നതിന് 15 ദിവസംമുമ്പ് 2000 പേർ രജിസ്റ്റർ ചെയ്തതിനാൽ രജിസ്ട്രേഷൻ നിർത്തിവെക്കേണ്ടി വന്നതായും കോഫി ബോർഡ് ഓഫ് ഇന്ത്യ സി.ഇ.ഒ. ഡോ. കെ.ജി. ജഗദീശ് പറഞ്ഞു.പിന്നീട് രജിസ്ട്രേഷൻ പുനരാരംഭിക്കാൻ വലിയ സമ്മർദമുണ്ടായതിനാൽ 2700 പേരുകൾ രജിസ്റ്റർചെയ്യുകയായിരുന്നു. ഇന്ത്യയിലാദ്യമായാണ് ലോക കോഫി സമ്മേളനം നടന്നത്.
ഷോ നടക്കാത്തതിനാല്‍ അഡ്വാൻസായി വാങ്ങിയ 29.5 ലക്ഷം രൂപ തിരികെ നല്‍കിയില്ല; എ.ആര്‍.റഹ്‌മാനെതിരെ പോലീസ് കമ്മീഷണര്‍ക്ക് പരാതി
ചെന്നൈ: ഷോയ്ക്ക് വേണ്ടി നല്‍കിയ അഡ്വാൻസ് തുക, ഷോ നടക്കാതെ വന്നതോടെ തിരികെ നല്‍കിയില്ലെന്നാരോപിച്ച് എ.ആര്‍.റഹ്‌മാനെതിരെ പരാതി.അസോസിയേഷൻ ഓഫ് സര്‍ജൻസ് ഓഫ് ഇന്ത്യയാണ് റഹ്‌മാനെതിരെ പോലീസ് കമ്മീഷണര്‍ സന്ദീപ് റായ് റാത്തോഡിന് പരാതി നല്‍കിയത്. പരിപാടിക്ക് വേണ്ടി അഡ്വാൻസായി നല്‍കിയ 29.5 ലക്ഷം രൂപ തിരികെ നല്‍കിയില്ലെന്നാണ് പരാതിയില്‍ ആരോപിക്കുന്നത്.2018 ഡിസംബറില്‍ ചെന്നൈയില്‍ അസോസിയേഷന്റെ വാര്‍ഷിക സമ്മേളനം നടത്താൻ പദ്ധതി ഇട്ടിരുന്നു. ഈ സമ്മേളനത്തില്‍ എആര്‍.റഹ്‌മാൻ ഷോ നടത്താനായിരുന്നു പദ്ധതി.
ഷോ ബുക് ചെയ്തതോടൊപ്പം 29.5 ലക്ഷം രൂപ അഡ്വാൻസായി കൈമാറുകയും ചെയ്തു.എന്നാല്‍ പരിപാടി നടത്താൻ അനുയോജ്യമായ സ്ഥലവും തമിഴ്‌നാട് സര്‍ക്കാരില്‍ നിന്ന് അനുമതിയും നേടിയെടുക്കാൻ അസോസിയേഷന് കഴിഞ്ഞില്ല. ഈ വിവരം അസോസിയേഷൻ അധികൃതര്‍ എ.ആര്‍.റഹ്‌മാനെ അറിയിച്ചിരുന്നു. പണം തിരികെ വേണമെന്നും ആവശ്യപ്പെട്ടിരുന്നു. റീഫണ്ടിനായി ഒരു പോസ്റ്റ്-ഡേറ്റഡ് ചെക്ക് അസോസിയേഷന് നല്‍കിയിരുന്നു. എന്നാല്‍ ഈ ചെക്ക് മടങ്ങിയെന്നും, പണം ഇതുവരെ തിരികെ ലഭിച്ചില്ലെന്നും അസോസിയേഷൻ ആരോപിച്ചു.