ബെംഗളൂരു:ഇന്ത്യയുടെ അഭിമാനദൗത്യമായ ചന്ദ്രയാൻ-3 ന്റെ വിക്ഷേപണം നേരിട്ടുകാണാൻ പൊതുജനങ്ങളെ ക്ഷണിച്ച് ഐ.എസ്.ആർ.ഒ. ഈ മാസം 14-ന് ഉച്ചകഴിഞ്ഞ് 2.35-ന് ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്പേസ് സെന്ററിൽനിന്നാണ് വിക്ഷേപണം. ഇവിടുത്തെ ലോഞ്ച് വ്യൂ ഗാലറിയിൽനിന്ന് വിക്ഷേപണം നേരിട്ടുകാണാൻ സാധിക്കും. സ്റ്റേഡിയത്തിന്റെ ആകൃതിയിലുള്ള ലോഞ്ച് വ്യൂ ഗാലറിയിൽ 5,000 പേർക്ക് ഇരിക്കാം. ലോഞ്ച് പാഡ് വ്യക്തമായി കാണാനാകും. എൽ.വി.എം.-മൂന്ന് (ജി.എസ്.എൽ.വി. മാർക്ക്-3) റോക്കറ്റിലാണ് പേടകം വിക്ഷേപിക്കുന്നത്. താത്പര്യമുള്ളവർക്ക് ivg.shar.gov.in/VSCREGISTRATIO എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർചെയ്യാം.
കത്തുന്ന തക്കാളി വില; മക്ഡൊണാള്‍ഡ്സ് മെനുവില്‍ നിന്ന് തക്കാളി ഔട്ട്
തക്കാളി വിലക്കയറ്റത്തെ തുടര്‍ന്ന് വടക്കേ ഇന്ത്യയിലെ ഭൂരിഭാഗം ഔട്ട്ലെറ്റുകളിലും തക്കാളി വിഭവങ്ങള്‍ ഒഴിവാക്കി മക്ഡൊണാള്‍ഡ്സ്.കുറച്ച് കാലത്തേക്ക് മക്ഡൊണാള്‍ഡ്സില്‍ നിന്ന് ബര്‍ഗര്‍ വാങ്ങിയാല്‍ തക്കാളി കഷണം കിട്ടാൻ സാധ്യത കുറവാണ്. നോര്‍ത്തിന്ത്യയിലെ ചില സംസ്ഥാനങ്ങളില്‍ തക്കാളി വില കിലോയ്ക്ക് 250ന് മുകളിലാണ്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ തക്കാളി വില ഉയരത്തില്‍ തുടരുന്നത് കൊണ്ട് മെനുവില്‍ നിന്ന് തക്കാളി വിഭവങ്ങള്‍ ഒഴിവാക്കുകയാണ് റസ്റ്റോറന്റുകള്‍. മക്ഡൊണാള്‍ഡ്സിൻ്റെ ഔട്ട്ലെറ്റുകളിലാണ് താല്‍ക്കാലികമായെങ്കിലും തക്കാളി വിഭവങ്ങള്‍ കിട്ടില്ലെന്ന അറിയിപ്പ് വരുന്നത്.
വടക്കേ ഇന്ത്യയിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും മക്ഡൊണാള്‍ഡ്സിൻ്റെ 150ഓളം ഫ്രാഞ്ചൈസികള്‍ ഏറ്റെടുത്തിട്ടുള്ള കൊണാട്ട് പ്ലെയ്സ് റസ്റ്റോറൻ്റ്സ് ഇത് സംബന്ധിച്ചുള്ള നോട്ടീസ് ഔട്ട്ലെറ്റുകളില്‍ പതിച്ചുകഴിഞ്ഞു. തക്കാളിയുടെ അളവില്‍ ക്വാളിറ്റി ഉറപ്പാക്കാൻ കഴിയുന്നില്ല എന്നാണ് ഫ്രാഞ്ചൈസികളുടെ വിശദീകരണം. വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളില്‍ 150 രൂപയില്‍ താഴെ തക്കാളി കിട്ടാനില്ലെന്നാണ് പൊതുജനങ്ങളും പറയുന്നത്. പലയിടങ്ങളിലും എട്ടും പത്തുമിരട്ടിയാണ് തക്കാളി വില.
എല്ലാത്തിനും വിലക്കൂടുതലുള്ളഉത്തരാഖണ്ഡിലെ ഗംഗോത്രി ധാമില്‍ 250ഉം ഉത്തരകാശി ജില്ലയില്‍ 200മാണ് ഒരു കിലോ തക്കാളിയുടെ വില.പക്ഷേ, തെക്കേ ഇന്ത്യയിലെ മിക്കവാറും മക്ഡൊണാള്‍ഡ്സ് ഔട്ട്ലെറ്റുകളില്‍ ബര്‍ഗര്‍ അടക്കമുള്ള വിഭവങ്ങളില്‍ തക്കാളി ഉണ്ടാകും എന്നാണ് വിവിധ ഫ്രാഞ്ചൈസികള്‍ പറയുന്നത്. ടൊമാറ്റോ കെച്ചപ്പിന്റെ സാഷേകളും വിവിധ ഭക്ഷണ വിഭവങ്ങള്‍ക്കൊപ്പം ലഭ്യമാക്കുന്നുണ്ട്. കേരളമടക്കം വിവിധ സൗത്ത് ഇന്ത്യൻ സംസ്ഥാനങ്ങളില്‍ എല്ലായിടത്തും ചില്ലറ വില കിലോയ്ക്ക് 150 രൂപയില്‍ താഴെയെങ്കിലും തക്കാളി ലഭ്യമാണ്. വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ വിപണിയില്‍ ഇടപെടുന്നതുകൊണ്ടാണ് വിലവ്യത്യാസമെന്നാണ് പൊതുജനസാക്ഷ്യം.