Home Featured കർണാടക :ഭര്‍ത്താവുമായി വീഡിയോ കോളില്‍ സംസാരിച്ചതിന് പിന്നാലെ യുവതി ആത്മഹത്യാ ചെയ്തു: ദുരൂഹത

കർണാടക :ഭര്‍ത്താവുമായി വീഡിയോ കോളില്‍ സംസാരിച്ചതിന് പിന്നാലെ യുവതി ആത്മഹത്യാ ചെയ്തു: ദുരൂഹത

മംഗളൂരു: ഭര്‍ത്താവുമായി വീഡിയോ കോളില്‍ സംസാരിച്ചതിന് പിന്നാലെ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി. മംഗളൂരു പുത്തൂര്‍ സ്വദേശിനി പുണ്യശ്രീ (32)യെയാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.പുണ്യശ്രീ അടുത്ത ബന്ധുവിനെ ഫോണില്‍ വിളിച്ച്‌ താന്‍ മരിക്കാന്‍ പോവുകയാണെന്ന് അറിയിച്ചിരുന്നു. ബല്‍ത്തങ്ങാടി സ്വദേശിയായ പുരുഷോത്തമനാണ് പുണ്യശ്രീയുടെ ഭര്‍ത്താവ്.

കഴിഞ്ഞ ദിവസം യുവതി ഭര്‍ത്താവുമായി വീഡിയോ കോളില്‍ സംസാരിച്ചതിന് പിന്നാലെ, അമ്മായിയെ ഫോണില്‍ വിളിച്ച്‌ മരിക്കാന്‍ പോവുകയാണെന്ന് അറിയിക്കുകയായിരുന്നു. തുടര്‍ന്ന്, യുവതി കിണറ്റില്‍ ചാടി ജീവനൊടുക്കി. സംഭവ ദിവസം സ്വന്തം വീട്ടിലായിരുന്നു യുവതി. കുറച്ചു ദിവസങ്ങള്‍ക്ക് മുമ്ബാണ് ഇവര്‍ സ്വന്തം വീട്ടിലേക്ക് എത്തിയത്. മരണകാരണം എന്താണെന്ന് വ്യക്തമല്ല. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

മാവേലി എക്സ്‌പ്രസില്‍ യുവതിക്ക് നേരെ ആക്രമണം

കണ്ണൂര്‍: മാവേലി എക്സ്‌പ്രസിലെ റിസര്‍വ്ഡ് കോച്ചിനകത്ത് വിദ്യാര്‍ത്ഥിനിയായ യുവതിക്ക് നേരെ ആക്രമണം. ശൗചാലയത്തില്‍ പോയിമടങ്ങവെ യുവതിയെ രണ്ടു പേര്‍ ആക്രമിച്ച്‌ മാല പൊട്ടിച്ചു.വായ പൊത്തിപ്പിടിച്ച്‌ മാല പൊട്ടിച്ച ശേഷം ഇരുവരും ഇറങ്ങി ഓടുകയായിരുന്നു. കണ്ണൂര്‍ പഴയങ്ങാടി മണ്ടൂര്‍ സ്വദേശിയായ ഇരുപത്തിമൂന്നുകാരിയാണ് ആക്രമണത്തിനിരയായത്. ബുധനാഴ്ച പുലര്‍ച്ചെ രണ്ടിന് തിരുവനന്തപുരം-മംഗളൂരു മാവേലി എക്സ്‌പ്രസിലെ (16604) എസ് 8 കോച്ചിലാണ് സംഭവം. ആര്‍.പി.എഫ്. കേസെടുത്ത് അന്വേഷണം തുടങ്ങി.തിരുവനന്തപുരത്ത് പഠിക്കുന്ന യുവതി വീട്ടിലേക്ക് വരുമ്ബോഴാണ് ആക്രമണം നടന്നത്.

പുലര്‍ച്ചെ 5.40-ന് പഴയങ്ങാടിയില്‍ ഇറങ്ങുംവരെ ടിക്കറ്റ് പരിശോധകരോ സുരക്ഷാ ഉദ്യോഗസ്ഥരോ വന്നില്ലെന്ന് യുവതി പറഞ്ഞു. ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍ ഒരാള്‍പോലും കോച്ചിലേക്ക് വരാത്തതിനാല്‍ പഴയങ്ങാടി റെയില്‍വേ സ്റ്റേഷന്‍ മാസ്റ്റര്‍ക്ക് പരാതി നല്‍കി. വണ്ടി ഏതോ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരിക്കുമ്ബോഴാണ് ആക്രമണം ഉണ്ടായത്.എസ് 8 കോച്ചിലെ 54-ാം ബര്‍ത്തായിരുന്നു യുവതിയുടേത്. വണ്ടി നിര്‍ത്തിയിട്ടിരുന്നത് ഷൊര്‍ണൂരാണെന്ന് സംശയിക്കുന്നു.

ശൗചാലയത്തില്‍ പോയിവരുമ്ബോഴാണ് അതിനരികിലുണ്ടായിരുന്ന ഒരാള്‍ പെട്ടെന്ന് കൈപിടിച്ച്‌ തിരിച്ച്‌ മുഖംപൊത്തിയത്. ശ്വാസം മുട്ടി. ഇതിനിടയില്‍ കഴുത്തിലെ മാല പൊട്ടിച്ചു. മല്‍പ്പിടിത്തത്തില്‍ ലോക്കറ്റ് കൊണ്ട് കഴുത്തില്‍ മുറിഞ്ഞു. മാലയുടെ ബാക്കി കഷണവുമായി രണ്ടുപേര്‍ ഇറങ്ങിയോടി. ശൗചാലയത്തില്‍ അതിനുമുന്‍പ് പോകുമ്ബോഴും അവര്‍ അവിടെ നില്‍ക്കുന്നുണ്ടായിരുന്നുവെന്ന് യുവതി പറഞ്ഞു.

ഈ സമയത്തൊന്നും പൊലീസോ റെയില്‍വേ സുരക്ഷാസേനയോ അതിലൂടെ വന്നിട്ടില്ല. സംഭവത്തിനുശേഷം ഭയന്നുവിറച്ച്‌ പിന്നീട് ഉറങ്ങിയില്ല. ആരോടും പറഞ്ഞില്ല. പേടി മാറ്റാന്‍ അച്ഛനോട് ഫോണില്‍ സംസാരിച്ചുകൊണ്ടിരുന്നു. പഴയങ്ങാടിയില്‍ വണ്ടിയിറങ്ങിയ ശേഷമാണ് പരാതി നല്‍കിയത്.

You may also like

error: Content is protected !!
Join Our WhatsApp Group