ബെംഗളൂരു : യുവതിയുടെ മൃതദേഹം പാതി കത്തിയ നിലയിൽ കെങ്കേരിക്കുസമീപമുള്ള വനമേഖലയിൽ കണ്ടെത്തി. 30 വയസ്സ് തോന്നിക്കുന്ന യുവതിയുടെ മൃതദേഹമാണെന്ന് കഗ്ഗാലിപുര പോലീസ് പറഞ്ഞു.യുവതിയെ കൊലപ്പെടുത്തിയശേഷം വനഭാഗത്ത് കൊണ്ടുവന്ന് കത്തിച്ച് തെളിവുനശിപ്പിക്കാൻ ശ്രമിച്ചതാണെന്ന് കരുതുന്നതായും പറഞ്ഞു. തല, മുഖം, നെഞ്ച്, വയറ് എന്നീ ഭാഗങ്ങൾ കത്തിക്കരിഞ്ഞ നിലയിലാണ്.
പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന വനം വകുപ്പ് ഉദ്യോഗസ്ഥനാണ് മൃതദേഹം കണ്ടത്. ഉയർന്ന ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. ഫൊറൻസിക് വിഭാഗം ഉദ്യോഗസ്ഥരും പോലീസ് ഡോഗ് സ്ക്വാഡും തെളിവുകൾ ശേഖരിക്കാനെത്തി. മൃതദേഹം തിരിച്ചറിയാനായില്ലെന്ന് പോലീസ് അറിയിച്ചു.
ആറ് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിനായി തയാറെടുത്ത് പാര്‍ട്ടികള്‍;കര്‍ണാടകയില്‍ ബിജെപി മെനയുന്നത് വന്‍ തന്ത്രങ്ങള്‍
ആറ് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള തയാറെടുപ്പുകള്‍ ആരംഭിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍. കര്‍ണ്ണാടകയില്‍ തെരഞ്ഞെടുപ്പ് രണ്ട് മാസങ്ങള്‍ക്കുള്ളില്‍.ഛത്തിസ്ഗഢ്, മധ്യപ്രദേശ്, മിസോറാം, രാജസ്ഥാന്‍, തെലുങ്കാന തെരഞ്ഞെടുപ്പുകള്‍ നവംബര്‍, ഡിസംബര്‍ മാസങ്ങളിലാണ് നടക്കുക.കര്‍ണ്ണാടക തെരഞ്ഞെടുപ്പിനായി ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക അടുത്ത ആഴ്ച പ്രഖ്യാപിക്കാന്‍ കോണ്‍ഗ്രസ് ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞെന്നാണ് റിപ്പോര്‍ട്ടുകള്‍. യെദ്യൂരപ്പയെ പ്രചരണ ചുമതല നല്‍കി ജാതി സമവാക്യങ്ങള്‍ അനുകൂലമാക്കാന്‍ ബിജെപി നീക്കം നടത്തുകയാണ്.
തെരഞ്ഞെടുപ്പ് അടുക്കുന്നതോടെ യെദ്യൂരപ്പയെ വലിയ ഉത്തരവാദിത്തങ്ങള്‍ ഏല്‍പ്പിക്കാനാണ് കര്‍ണാടകയില്‍ ബിജെപി നീക്കം നടത്തുന്നത്. ലിംഗായത്ത വോട്ട് ബാങ്ക് ലക്ഷ്യം വച്ച് യെദ്യൂരപ്പയെ മുന്‍നിര്‍ത്തി വിപുലമായ പ്രചാരണ പരിപാടികള്‍ ആവിഷ്‌കരിക്കാനാണ് പദ്ധതിയെന്നാണ് റിപ്പോര്‍ട്ടുകള്‍.അടുത്തിടെ കര്‍ണാടക സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുന്‍ മുഖ്യമന്ത്രി യെദ്യൂരപ്പയെ പ്രശംസിച്ചിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നും ബിജെപിയുടെ വിജയത്തിനായി പ്രവര്‍ത്തിക്കുമെന്നും യെദ്യൂരപ്പ പ്രഖ്യാപിച്ചിരുന്നു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് വിജയം വരും തെരഞ്ഞെടുപ്പുകള്‍ക്കായുള്ള ബിജെപിയുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചെന്നാണ് വിലയിരുത്തല്‍.