Home Featured ബംഗളൂരു: ഗതാഗത നിയമലംഘനം: ഒറ്റത്തവണ തീര്‍പ്പാക്കലിലൂടെ നേടിയത് 51 കോടി രൂപ

ബംഗളൂരു: ഗതാഗത നിയമലംഘനം: ഒറ്റത്തവണ തീര്‍പ്പാക്കലിലൂടെ നേടിയത് 51 കോടി രൂപ

ബംഗളൂരു: നഗരപരിധിയിലെ ഗതാഗത നിയമലംഘനത്തിനുള്ള പിഴ പകുതി അടച്ച്‌ ഒറ്റത്തവണ തീര്‍പ്പാക്കുന്ന പദ്ധതി ഉപയോഗപ്പെടുത്തുന്നത് നിരവധി പേര്‍.ബാംഗ്ലൂര്‍ ട്രാഫിക് പൊലീസിന്റെ കണക്ക് പ്രകാരം ഇതിനകം 51 കോടി രൂപ പിഴത്തുകയായി പദ്ധതിയിലൂടെ ലഭിച്ചുകഴിഞ്ഞു. ബുധനാഴ്ച മാത്രം 9,06,94,800 രൂപയാണ് ലഭിച്ചത്.3,23,629 കേസുകളിലായാണ് ഇത്. ഫെബ്രുവരി 11 വരെ രജിസ്റ്റര്‍ ചെയ്ത ഗതാഗത പിഴയിലാണ് സര്‍ക്കാര്‍ 50 ശതമാനം ഇളവ് നല്‍കുന്നത്. പേഴ്സനല്‍ ഡിജിറ്റല്‍ സംവിധാനതലത്തിലൂടെ 1,59,964 കേസുകളാണ് ഒത്തുതീര്‍പ്പായത്.

4,36,58,900 രൂപയാണ് ഇതിലൂടെ സമാഹരിച്ചത്.പേ ടിഎം വഴി 3,59,66,950 രൂപയും പിഴ ഇനത്തില്‍ നേടാനായി. 1,20,590 കേസുകളാണ് ഇതിലൂടെ ഒത്തുതീര്‍പ്പായത്. ‘ബാംഗ്ലൂര്‍ വണ്‍’ സൈറ്റ് വഴി 1,09,83,500 രൂപ 42,710 കേസുകളിലായി നേടി. ഇന്‍ഫന്‍ട്രി റോഡിലെ ട്രാഫിക് മാനേജ്മെന്റ് സെന്റര്‍ വഴി 85450 രൂപയും ലഭിച്ചു.പദ്ധതി പ്രഖ്യാപിച്ച്‌ രണ്ടുദിവസത്തിനുള്ളില്‍ 13.8 കോടി രൂപയാണ് പിഴത്തുകയായി ബംഗളൂരു ട്രാഫിക് പൊലീസിന് ലഭിച്ചത്. 530 കോടി രൂപയുടെ പിഴയാണ് സംസ്ഥാനത്താകെ പരിഞ്ഞുകിട്ടാനുള്ളത്.

ഒറ്റത്തവണ പദ്ധതിക്ക് നഗരത്തിലെ ട്രാഫിക് പൊലീസ് സ്റ്റേഷനുകളിലോ ഇന്‍ഫന്‍ട്രി റോഡിലെ ട്രാഫിക് മാനേജ്മെന്‍റ് സെന്‍ററിനെയോ സമീപിക്കാം.അല്ലെങ്കില്‍ https://bangaloretrafficpolice.gov.in എന്ന സൈറ്റ് സന്ദര്‍ശിച്ചും നടപടികള്‍ പൂര്‍ത്തിയാക്കാം. നഗരത്തിന് പുറത്തുള്ളവര്‍ക്ക് www.karnatakaone.gov.in സൈറ്റ് വഴിയോ അതത് പൊലീസ് സ്റ്റേഷനുകള്‍ വഴിയോ പിഴ അടക്കാം.

110 വയസ്സുള്ള മുത്തശ്ശിക്ക് പുതിയ പല്ലും തലമുടിയും കിളിര്‍ത്തു; അടിച്ചുപൊളിച്ച്‌ ആഘോഷമാക്കി നാട്ടുകാരും ബന്ധുക്കളും

അക്ഷരാര്‍ത്ഥത്തില്‍ തന്റെ ‘ജന്മ’ദിനം ആഘോഷിച്ചിരിക്കുകയാണ് 110 വയസ്സുള്ള ഒരു മുത്തശ്ശി. 110-ാം വയസ്സില്‍ പുതിയ മുടിയും പല്ലും കിളിര്‍ത്ത് ആളുകളെ ഞെട്ടിച്ച്‌ താരമാവുകയാണ് കക്ഷി.പശ്ചിമ ബംഗാളിലെ ബഡ്ജ് ബഡ്ജ് നിയോജക മണ്ഡലത്തിലാണ് സംഭവം. സഖിബാല മൊണ്ടല്‍ എന്ന മുത്തശ്ശിയുടെ ഈ അപൂര്‍വത അവരുടെ ഗ്രാമം ആഘോഷമാക്കി മാറ്റിയിരിക്കുന്നു. വിശിഷ്ടാതിഥിയായി ക്ഷണിക്കപ്പെട്ട ബഡ്ജ് നമ്ബര്‍ 2 ബ്ലോക്ക് വൈസ് പ്രസിഡന്റ് ബുക്കന്‍ ബാനര്‍ജി ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ ആഘോഷത്തില്‍ പങ്കെടുത്തു.

തന്റെ 80 വയസ്സുള്ള മകള്‍ക്കും കൊച്ചുമക്കള്‍ക്കും നിരവധി തലമുറകള്‍ക്കുമൊപ്പം സഖിബാല മൊണ്ടല്‍ 110-ാം വയസ്സില്‍ ‘പുതിയ’ ജന്മദിനം ആഘോഷിച്ചു. ഏതൊരു സാധാരണ ജന്മദിന പാര്‍ട്ടിയും പോലെ, കേക്ക് മുറിച്ചുള്ള ആഘോഷമായിരുന്നു. എന്നിരുന്നാലും, പുതിയ പല്ലുകളും മുടിയും കൊണ്ട് വേറിട്ട് നില്‍ക്കുന്ന ‘പുനര്‍ജന്മ’ത്തിന്റെ അടയാളമാണ് എല്ലാത്തിനും മുകളില്‍ തിളങ്ങുന്നത്.ശ്യാമള്‍ സെന്‍ എന്ന ദന്തഡോക്ടറുടെ അഭിപ്രായത്തില്‍, ഇത്തരം സംഭവങ്ങള്‍ വളരെ അപൂര്‍വമാണ്, എന്നാല്‍ അസാധ്യമല്ല. ഒരു വര്‍ഷം മുമ്ബ് ഘട്ടല്‍ എന്ന സ്ഥലത്തെ 100 വയസ്സുള്ള ഒരു സ്ത്രീക്ക് പുതിയ പല്ലുകള്‍ ഉണ്ടായെന്നു അദ്ദേഹം പറഞ്ഞു.

സസ്തനികള്‍ക്ക് പുതിയ മുടിയും പല്ലും എപ്പോള്‍ വേണമെങ്കിലും വരാം. എന്നാല്‍, ഈ പ്രായത്തില്‍, ഒരു വ്യക്തിക്ക് പുതിയ പല്ലുകള്‍ വളരാന്‍ ആവശ്യമായ പരമാവധി കാല്‍സ്യവും മറ്റ് ധാതുക്കളും നഷ്ടപ്പെടും. അതിനാല്‍ തന്നെ ഇത്തരമൊരു കാര്യം പലപ്പോഴും സംഭവിക്കാറില്ല. സഖിബാല മൊണ്ടലിന്റെ കാര്യം തീര്‍ത്തും വിചിത്രമാണ്,” അദ്ദേഹം പറഞ്ഞു.മറ്റൊരു സംഭവത്തില്‍, വാര്‍ദ്ധക്യ കാലത്ത് അമ്മൂമ്മയുടെ മുത്തശ്ശിയുടെ കാര്യത്തിലും ഇത് സംഭവിച്ചതായി ഒരു തെലുങ്കുകാരന്‍ വെളിപ്പെടുത്തി. അക്കാലത്ത്, 100 വയസ്സ് കഴിഞ്ഞാല്‍ മൂന്നാമത്തെ സെറ്റ് പല്ല് ലഭിക്കുന്നത് അത്ഭുതമായിരുന്നു. ഒരു കുട്ടിക്ക് ആദ്യത്തെ പല്ല് വരുമ്ബോള്‍ എന്നപോലെ ഗ്രാമത്തില്‍ പഴങ്ങള്‍ വിതരണം ചെയ്തായിരുന്നു ആഘോഷം.

You may also like

error: Content is protected !!
Join Our WhatsApp Group