Home Featured ബെംഗളൂരൂ :കെജിഎഫ് പോലെയുള്ള ബുദ്ധിശൂന്യമായ സിനിമകള്‍ കാണാന്‍ താല്പര്യമില്ല ; നടന്‍ കിഷോര്‍

ബെംഗളൂരൂ :കെജിഎഫ് പോലെയുള്ള ബുദ്ധിശൂന്യമായ സിനിമകള്‍ കാണാന്‍ താല്പര്യമില്ല ; നടന്‍ കിഷോര്‍

ബെംഗളൂര്‍ : ഇന്ത്യന്‍ സിനിമ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രങ്ങളില്‍ ഒന്നായ കെജിഎഫ് 2 താന്‍ കണ്ടിട്ടില്ലെന്നും, അത് തനിക്ക് പറ്റുന്ന ചിത്രമല്ലെന്നും നടന്‍ കിഷോര്‍.ശരിയാണോ തെറ്റാണോ എന്ന് എനിക്കറിയില്ല. പക്ഷേ ഞാന്‍ കെ‌ജി‌എഫ് 2 ഇതുവരെ കണ്ടിട്ടില്ല. ഇത് എനിക്ക് പറ്റിയ സിനിമയല്ല. അത് എന്‍റെ വ്യക്തിപരമായ തിരഞ്ഞെടുപ്പാണ്. ഗൗരവമായ കാര്യം പറയുന്ന വലിയ വിജയമൊന്നും ആകാത്ത ചെറിയ സിനിമ കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇത്തരം ബുദ്ധിശൂന്യമായ ചിത്രങ്ങള്‍ അല്ല” – കിഷോര്‍ പറഞ്ഞു.

നെഗറ്റീവ് വേഷങ്ങളിലൂടെ വെള്ളിത്തിരയില്‍ ശ്രദ്ധനേടിയ നടനാണ് കിഷോര്‍ കുമാര്‍. കഴിഞ്ഞ വര്‍ഷം ചലച്ചിത്ര മേഖലയില്‍ വന്‍ ജനശ്രദ്ധനേടിയ കാന്താര ഉള്‍പ്പടെയുള്ളവയില്‍ മികച്ച വേഷങ്ങള്‍ ചെയ്ത് കിഷോര്‍ കയ്യടി നേടിയിട്ടുണ്ട്.കഴിഞ്ഞ വര്‍ഷം കന്നട സിനിമലോകത്ത് നിന്നും എത്തി ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയ ചിത്രങ്ങളാണ് യാഷിന്റെ കെജിഎഫ് ചാപ്റ്റര്‍ 2, ഋഷഭ് ഷെട്ടിയുടെ കാന്താര എന്നിവ. ഈ വര്‍ഷത്തെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രമായിരുന്നു കെജിഎഫ് 2 .

സംശയരോഗം കാരണം ഭാര്യയുടെ മുഖത്ത് ആസിഡ് ഒഴിച്ച്‌ ഭര്‍ത്താവ്; യുവാവിന് 10വര്‍ഷം തടവ്

പത്തനംതിട്ട: സംശയരോഗം കാരണം ഭാര്യയുടെ മുഖത്ത് ആസിഡ് ഒഴിച്ച ഭര്‍ത്താവിന് ശിക്ഷ വിധിച്ച്‌ കോടതി. ചെന്നീര്‍ക്കര പ്രക്കാനം സ്വദേശി വല്യവട്ടം തുണ്ടിയില്‍ വീട്ടില്‍ രതീഷാണ് പ്രതി.10 വര്‍ഷം തടവും അഞ്ച് ലക്ഷം രൂപ പിഴയുമാണ് രതീഷിന് വിധിച്ച ശിക്ഷ.2016ജനുവരി 13നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പ്രാക്കാനം ജംഗ്ഷനില്‍ വെച്ചാണ് യുവാവ് ഭാര്യ രഞ്ചുവിന്റെ മുഖത്ത് ആസിഡ് ഒഴിക്കുന്നത്.

സംശയരോഗം കാരണം ഇരുവരും പിണക്കത്തിലായിരുന്നു. പ്രതിയുടെ ഉപദ്രവം സഹിക്കാന്‍ വയ്യാതെ സ്വന്തം വീട്ടിലേക്ക് പോകാനിറങ്ങിയ വഴി ജംഗ്ഷനില്‍ വെച്ചാണ് ഇയാള്‍ യുവതിയെ ആക്രമിക്കുന്നത്.പൊളളല്‍ ഏറ്റ യുവതിയെ ഉടന്‍ തന്നെ പത്തനംതിട്ട ജില്ലാ ആശുപത്രിയിലെത്തിച്ചിരുന്നു. എന്നാല്‍ പരുക്ക് ഗുരുതരമായതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. പിന്നീട് യുവതിയുടെ തുടര്‍ ചികിത്സ അവിടെയായിരുന്നു. ശാസ്ത്രീയ തെളിവുകളുള്‍പ്പെടെ പരിഗണിച്ചാണ് കോടതി പ്രതിക്ക് ശിക്ഷ വിധിച്ചത്. ഓമല്ലൂരുളള അക്ഷയസെന്ററില്‍ ജീവനക്കാരിയായിരുന്നു രഞ്ചു. ഹോട്ടലില്‍ ജോലി ചെയ്ത് വരുകയായിരുന്നു പ്രതി രതീഷ്.

You may also like

error: Content is protected !!
Join Our WhatsApp Group