ബെംഗളൂരു/ശിവമോഗ: ഞായറാഴ്ച വൈകുന്നേരം പുതുവത്സരം ആഘോഷിക്കാൻ ബന്ധുവിനും സുഹൃത്തുക്കൾക്കുമൊപ്പം എത്തിയ കനകപുരയ്ക്കടുത്തുള്ള മാവത്തൂർ തടാകത്തിൽ ബിജെപിയുടെ ശിവമോഗ എംപി ബി.വൈ രാഘവേന്ദ്രയുടെ 25 കാരനായ ഫോട്ടോഗ്രാഫർ മുങ്ങിമരിച്ചു.
പ്രസന്ന കുമാർ ഭട്ട് ശിവമോഗ ജില്ലയിലെ ഹൊസാനഗർ നഗരവാസിയായിരുന്നു. ഏതാനും ദിവസം മുമ്പ് ബന്ധുക്കൾക്കൊപ്പം സമയം ചെലവഴിക്കാൻ ജെപി നഗറിലെ ബന്ധുവീട്ടിൽ എത്തിയതായിരുന്നു ഇയാൾ. ഭട്ടും ബന്ധുവായ കൗശിക്കും ശനിയാഴ്ച മേലുകോട്ട് പോയി ജെപി നഗറിലേക്ക് മടങ്ങിയെന്ന് പോലീസ് പറഞ്ഞു. ഇരുവരും അവരുടെ സുഹൃത്തുക്കളായ അനന്ത്, വിനായക്, സായ് രാജ് നിഷാൻ എന്നിവരോടോപ്പം മാവത്തൂർ തടാകത്തിന്റെ വീഡിയോകൾ കാണുകയും അതു പ്രകാരം തടാകം സന്ദർശിക്കാൻ അവർ തീരുമാനിച്ചു.
ഉച്ചകഴിഞ്ഞ് 3.30 ഓടെ അവർ തടാകത്തിലെത്തി. കൗശിക്, ഭട്ട്, വിനായക്, അനന്ത് എന്നിവർ തടാകത്തിൽ പ്രവേശിച്ചു, സായി രാജും നിഷാനും തീരത്ത് തങ്ങി. കുറച്ചു കഴിഞ്ഞപ്പോൾ എല്ലാവരും പുറത്തിറങ്ങി. തനിക്ക് നന്നായി നീന്താൻ അറിയാമെന്ന് ഭട്ട് മറ്റുള്ളവരോട് പറഞ്ഞു തടാകത്തിലേക്ക് നടക്കാൻ തുടങ്ങി. വൈകിട്ട് 4.15 ഓടെ പാറയിൽ കാൽ വഴുതി തടാകത്തിൽ വീണു. മറ്റുള്ളവർ ഭട്ടിനെ രക്ഷിക്കാൻ വേണ്ടി ഷർട്ട് എറിഞ്ഞ് രക്ഷിക്കാൻ ശ്രമിച്ചു. എന്നാൽ അവർ നിസ്സഹായരായി നോക്കിനിൽക്കെ ഭട്ട് മുങ്ങിമരിച്ചു, പോലീസ് കൂട്ടിച്ചേർത്തു.
തിയേറ്ററുകള്‍ക്ക് പുറത്ത് നിന്നുള്ള ഭക്ഷണപാനീയങ്ങള്‍ നിരോധിക്കാം; സുപ്രീം കോടതി
ന്യൂഡല്‍ഹി: പുറത്ത് നിന്ന് ഭക്ഷണപാനീയങ്ങള്‍ കൊണ്ടുവരുന്നത് തടയാന്‍ തിയേറ്ററുകള്‍ക്ക് അവകാശമുണ്ടെന്ന് സുപ്രീം കോടതി.ഉടമകള്‍ സിനിമാ പ്രേക്ഷകര്‍ക്ക് സൗജന്യമായി കുടിവെള്ളം നല്‍കണമെന്നും കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം കൊണ്ടുപോകാന്‍ മാതാപിതാക്കളെ അനുവദിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
തിയേറ്ററുകള്‍ സ്വകാര്യ സ്വത്താണ്.പൊതുതാല്‍പ്പര്യത്തിനും സുരക്ഷയ്ക്കും വിരുദ്ധമല്ലാത്തിടത്തോളം നിബന്ധനകളും വ്യവസ്ഥകളും സജ്ജീകരിക്കാന്‍ ഉടമയ്ക്ക് അര്‍ഹതയുണ്ട്. ഭക്ഷണ പാനീയങ്ങള്‍ വില്‍ക്കുന്നതിനുള്ള നിബന്ധനകള്‍ നിശ്ചയിക്കാന്‍ ഉടമയ്ക്ക് അര്‍ഹതയുണ്ട്.
സിനിമ കാണുന്നവര്‍ക്ക് അവ വാങ്ങാതിരിക്കാനുള്ള അവകാശമുണ്ടെന്നും കോടതി നിരീക്ഷിച്ചു.2018 ജൂലായിലെ ജമ്മു കശ്മീര്‍ ഹൈക്കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി.