Home Featured അലറിക്കരഞ്ഞിട്ടും ആരും കേട്ടില്ല, ഉടുതുണിയില്ലാതെ യുവതിയുടെ മൃതദേഹം വലിച്ചിഴച്ചത് ഒന്നര മണിക്കൂര്‍, കാറില്‍ ഉച്ചത്തില്‍ പാട്ടുവെച്ച്‌ ആഘോഷം

അലറിക്കരഞ്ഞിട്ടും ആരും കേട്ടില്ല, ഉടുതുണിയില്ലാതെ യുവതിയുടെ മൃതദേഹം വലിച്ചിഴച്ചത് ഒന്നര മണിക്കൂര്‍, കാറില്‍ ഉച്ചത്തില്‍ പാട്ടുവെച്ച്‌ ആഘോഷം

ന്യൂഡല്‍ഹി, പുതുവത്സരദിനത്തില്‍ നാടിനെ ഞെട്ടിച്ച സംഭവമാണ് ഡല്‍ഹിയില്‍ നടന്നത്. 23 കാരിയായ യുവതിയെ ഒന്നര മണിക്കൂറോളം നേരം കാറിനടിയില്‍ വലിച്ചിഴച്ചു. സംഭവത്തില്‍ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. നടുറോഡിലെ കൊടും ക്രൂരതയുടെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

ഡല്‍ഹി സുല്‍ത്താന്‍പുരിയിലാണ് സംഭവം. ഞായറാഴ്ച പുലര്‍ച്ചെ 3.20 നാണ് അപകടം നടന്നത്. സ്കൂട്ടര്‍ കാറിലിടിച്ചാണ് അപകടം നടന്നത്. ഇതിന് പിന്നാലെ കാര്‍ നിര്‍ത്താതെ പോയി. എന്നാല്‍ യുവതിയുടെ മൃതദേഹം കാറിനടിയില്‍ കുരുങ്ങിക്കിടക്കുന്നുണ്ടായിരുന്നുവെന്ന് സമീപത്തെ കച്ചവടക്കാരനായ യുവാവ് പറഞ്ഞു. ഇവര്‍ കാറില്‍ ഉച്ചത്തില്‍ പാട്ട് വെച്ചിട്ടുണ്ടായിരുന്നു. അതുകൊണ്ട് തന്നെ യുവതിയുടെ അലര്‍ച്ച പ്രതികള്‍ കേട്ടില്ല.

നിര്‍ത്താതെ പോയ കാര്‍ 3.30 ഓടെ യൂ ടേണ്‍ എടുത്ത് തിരികെ വന്നു. തുടര്‍ന്ന് വീണ്ടും യു ടേണ്‍ എടുക്കുകയായിരുന്നു. ഇതോടെ ദൃക്സാക്ഷി വിവരം പോലീസിനെ അറിയിച്ചു. ഇയാള്‍ കാറിനെ പിന്തുടരാനും വാഹനം തടയാനും ശ്രമിച്ചു. എന്നാല്‍ കാര്‍ നിര്‍ത്താന്‍ പ്രതികള്‍ തയ്യാറായില്ലെന്ന് യുവാവ് പറഞ്ഞു. ഇതൊരു സാധാരണ അപകടമായി കാണാനാകില്ലെന്നും ഇയാള്‍ ആരോപിച്ചു.

അഞ്ച് മണിയോടെയാണ് മൃതദേഹം കാറിനടിയില്‍ നിന്നെടുത്തത്. നഗ്നമായ നിലയിലാണ് അപകടത്തില്‍പ്പെട്ട യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ഇത് സംബന്ധിച്ച്‌ പല സംശയങ്ങളും ഉയര്‍ന്നിരുന്നു. ദീപക് ഖന്ന(26) അമിത് ഖന്ന(25) കൃഷാന്‍(27) മിഥുന്‍ (26) മനോജ് മിത്തല്‍ എന്നിവരാണ് അറസ്റ്റിലായത്.

പാമ്ബുമായി പുതുവത്സരാഘോഷം നടത്തിയ യുവാവ് പാമ്ബുകടിയേറ്റു മരിച്ചു; പാമ്ബുമായി ആശുപത്രിയിലെത്തിയ സുഹൃത്തിനും കടിയേറ്റു

ചെന്നൈ: പുതുവത്സരാഘോഷത്തിനിടെ പാമ്ബിനെ കൈയിലെടുത്ത് ആഘോഷിച്ച യുവാവ് പാമ്ബുകടിയേറ്റ് മരിച്ചു. കുടലൂരില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം.

സുഹൃത്തുക്കള്‍ക്കൊപ്പം പുതുവര്‍ഷം ആഘോഷിക്കുന്നതിനിടെയായിരുന്നു സംഭവം. മണികണ്ഠന്‍ എന്ന യുവാവാണ് മരിച്ചത്.

പുതുവത്സരം ആഷോഘിക്കുന്നതിനിടെ അതുവഴി ഇഴഞ്ഞുവന്ന പാമ്ബിനെ കൈയിലെടുത്ത് കളിക്കുകയായിരുന്നു മണികണ്ഠന്‍. പുതുവത്സര സമ്മാനമാണിതെന്ന് പറഞ്ഞായിരുന്നു മണികണ്ഠന്‍ പാമ്ബിനെ കൈയിലെടുത്തകത്.

പാമ്ബിനെ കൈയിലെടുത്ത മണികണ്ഠനെ നാട്ടുകാര്‍ വിലക്കിയിട്ടും ആഘോഷം തുടരുകയായിരുന്നു. തുടര്‍ന്ന് പാമ്ബ് മണികണ്ഠനെ കടിക്കുകയായിരുന്നു. മണികണ്ഠന്‍ പാമ്ബുകടിയേറ്റയുടന്‍ കുഴഞ്ഞുവീണു. നാട്ടുകാര്‍ ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കടിച്ച പാമ്ബിനെ ഒരു സഞ്ചിയിലാക്കി സുഹൃത്ത് കപിലന്‍ ആശുപത്രിയിലെത്തിച്ചു. ആശുപത്രിയില്‍വെച്ച്‌ സഞ്ചിതുറന്ന കൂട്ടുകാരന്‍ കപിലനെയും പാമ്ബു കടിച്ചു. കപിലന്‍ കടലൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

You may also like

error: Content is protected !!
Join Our WhatsApp Group