ചമരാജ്‌നഗർ (കർണാടക):മെതിക്കുന്നതിനായി റോഡരികിൽ ഇറക്കിയിരുന്ന മുതിരയ്‌ക്ക് (horse gram crop) മുകളിലൂടെ കയറിയിറങ്ങിയ കാർ കത്തിനശിച്ചു. ആറ് മലയാളി യുവാക്കൾ സഞ്ചരിച്ച കാറിനാണ് തീപിടിച്ചത്. ഗുണ്ടൽപേട്ട് താലൂക്കിലെ ഹൊന്നഗൗഡനഹള്ളി-ഗോപാൽപുര റോഡിൽ ഇന്നലെ ഉച്ചകഴിഞ്ഞാണ് സംഭവം.
ഗുണ്ടല്‍പേട്ട് താലൂക്കിലെ ഹൊന്നഗൗഡനഹള്ളി-ഗോപാല്‍പുര റോഡില്‍ ഇന്നലെ ഉച്ചകഴിഞ്ഞാണ് സംഭവം.റോഡില്‍ മെതിക്കാനിട്ടിരുന്ന മുതിരയ്‌ക്ക് മുകളിലൂടെ വാഹനം കയറിയപ്പോള്‍ ടയറിനിടയില്‍ മുതിര കുടുങ്ങിയതാണ് അപകടകാരണം. വാഹനത്തിന് തീപിടിക്കാന്‍ ആരംഭിച്ചതോടെ യുവാക്കള്‍ കാറില്‍ നിന്നിറങ്ങിയോടി.
നാട്ടുകാര്‍ തീ അണയ്‌ക്കാന്‍ ശ്രമിച്ചെങ്കിലും കാര്‍ പൂര്‍ണമായും കത്തി നശിച്ചു. അഗ്നിശമന സേനയും ഗുണ്ടല്‍പേട്ട് പൊലീസും സ്ഥലത്തെത്തി. സംഭവത്തില്‍ പൊലീസ് കേസെടുത്തു.നെല്ല്, കുത്തരി, റാഗി വിളകള്‍ തുടങ്ങിയവ തൊണ്ടില്‍ നിന്ന് വേര്‍പെടുത്താന്‍ കര്‍ഷകര്‍ റോഡുകളില്‍ മെതിക്കുന്ന പാരമ്ബര്യം വലിയ അപകടങ്ങള്‍ക്ക് കാരണമാകുന്നു. വിളകള്‍ക്ക് മുകളിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങള്‍ വേഗത്തില്‍ കറങ്ങുന്ന ടയറുകളുമായി സമ്ബര്‍ക്കം പുലര്‍ത്തുമ്ബോള്‍ വലിയ ചൂട് സൃഷ്‌ടിക്കുകയും റോഡും ടയറും തമ്മിലുള്ള ഘര്‍ഷണം മൂലം വാഹനത്തിന് തീ പിടിക്കുകയും ചെയ്യുന്നു.
കര്‍ണാടക:യാത്രാ സൗകര്യം ആവശ്യപ്പെട്ട് എം.എല്‍.എക്ക് പരാതി നല്‍കിയ പെണ്‍കുട്ടി കാര്‍ ഇടിച്ച് മരിച്ചു; ഗ്രാമവാസികള്‍ റോഡ് ഉപരോധിച്ചു
ബെലഗാവി (കര്‍ണാടക): കര്‍ണാടകയിലെ ബെലഗാവി ജില്ലയില്‍ സ്‌കൂളിലേക്ക് പോകുകയായിരുന്ന എട്ടാം ക്ലാസ് വിദ്യാര്‍ഥിനി കാര്‍ ഇടിച്ച് മരിച്ചു.പ്രദേശത്തെ വിദ്യാര്‍ഥികള്‍ക്ക് ഗതാഗത സൗകര്യം ഒരുക്കണം എന്നാവശ്യപ്പെട്ടും സര്‍ക്കാരിന്റെ അനാസ്ഥയിലും ഗതാഗത സൗകര്യങ്ങളുടെ അഭാവത്തിലും പ്രതിഷേധിച്ച് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു.പെണ്‍കുട്ടിയുടെ രോഷാകുലരായ കുടുംബാംഗങ്ങളും ഗ്രാമവാസികളും പ്രതിഷേധത്തില്‍ പങ്കെടുത്തു.
ഞായറാഴ്ച ശിവനൂര്‍ ഗ്രാമത്തിലാണ് അക്കവ്വ ഹൂളിക്കാട്ടി പെണ്‍കുട്ടി കാറിടിച്ച് മരിച്ചത്. ഗതാഗത സൗകര്യം ആവശ്യപ്പെട്ട് കിറ്റൂര്‍ എം.എല്‍.എ ദൊഡ്ഡഗൗഡര്‍ മഹന്തേഷിന് രണ്ടാഴ്ച മുമ്ബ് അക്കവ്വ പരാതി നല്‍കിയെങ്കിലും പരിഹാരം കണ്ടില്ലെന്ന് പറയുന്നു.