Home Featured കർണാടക : നഗരങ്ങളെ ബന്ധിപ്പിക്കാൻ ഇന്റർ സിറ്റി ഇലക്ട്രിക് ബസ് സർവീസ് ആരംഭിക്കുന്നു

കർണാടക : നഗരങ്ങളെ ബന്ധിപ്പിക്കാൻ ഇന്റർ സിറ്റി ഇലക്ട്രിക് ബസ് സർവീസ് ആരംഭിക്കുന്നു

ബെംഗളൂരു: കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (കെഎസ്ആർടിസി) ഡിസംബർ അവസാനത്തോടെ ഇന്റർ സിറ്റി ഇലക്ട്രിക് ബസ് സർവീസ് ആരംഭിക്കാൻ ഒരുങ്ങുന്നു. ഹൈദരാബാദ് ആസ്ഥാനമായുള്ള ഇലക്ട്രിക് ബസ് നിർമ്മാതാക്കളായ ഒലെക്ട്ര ഗ്രീൻടെക് ലിമിറ്റഡ് അടുത്ത ആഴ്ച ആദ്യത്തോടെ ആദ്യ ബസ് എത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കേന്ദ്ര ഗവൺമെന്റിന്റെ ഫാസ്റ്റർ അഡോപ്ഷൻആൻഡ് മാനുഫാക്ചറിംഗ് ഓഫ് ഇലക്ട്രിക്വെഹിക്കിൾസ് (ഫെയിം) പദ്ധതി പ്രകാരം കുറഞ്ഞത് ആറ് റൂട്ടുകളിലെങ്കിലും ബസുകൾ ഓടിക്കാൻ പദ്ധതിയിട്ടിരിക്കെ, ഈ മാസം അവസാനത്തോടെ ആദ്യ ബസ് ബെംഗളൂരുവിനും മൈസൂരുവിനുമിടയിൽഓടിത്തുടങ്ങാനാണ് സാധ്യത.

അടുത്ത ആഴ്ചയോടെ ആദ്യത്തെ ഇ-ബസ് ട്രാൻസ്പോർട്ട് കോർപ്പറേഷനിൽ എത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഇത് പരീക്ഷിച്ച് 150 കിലോമീറ്റർ ബെംഗളുരു മൈസൂർ റൂട്ടിൽ ഇന്റർസിറ്റി ഓപ്പറേഷൻസ് ആരംഭിക്കാൻ ഒരുങ്ങുകയാണെന്നും ഒരു മുതിർന്ന കെഎസ്ആർടിസി ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞു.ട്രാൻസ്പോർട്ട് കോർപ്പറേഷൻ 50 ഇലക്ട്രിക് ബസുകൾക്കായി ഓർഡർ നൽകിയിട്ടുണ്ടെന്നും ഡിസംബർ അവസാനത്തോടെ അവ വിതരണം ചെയ്യാനാകുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

ഓരോ ഇ-ബസ്സിനും ഏകദേശം 1.8 കോടി രൂപ വിലവരും, അതിൽ 43 പുഷ് ബാക്ക് സീറ്റുകളും വ്യക്തിഗത ചാർജിംഗ് പോയിന്റുകളും വോൾവോ ബസുകൾക്ക് സമാനമായ എസി വെന്റുകളുമുണ്ടാകും. ഗ്രോസ് കോസ്റ്റ് കോൺട്രാക്ട് (ജിസിസി) പ്രകാരം സ്വകാര്യ ഓപ്പറേറ്ററായ ഒലെക്ട്രയാണ് ബസുകൾ പ്രവർത്തിപ്പിക്കുന്നത്, കെഎസ്ആർടിസി കിലോമീറ്ററിന് 55 രൂപയാണ് പ്രവർത്തനച്ചെലവായി നൽകേണ്ടത്.

പ്രാരംഭ ഘട്ടത്തിൽ 250 കിലോമീറ്റർ കടന്നുപോകാത്ത റൂട്ടുകളിലാണ് ബസുകൾ ഓടിക്കുക. ഒറ്റ ചാർജിൽ 250 കിലോമീറ്റർ ഓടാൻ ശേഷിയുള്ളതാണ് ഇലക്ട്രിക് ബസുകൾ. ബംഗളൂരുവിൽ നിന്ന് മൈസൂരു, തുംകുരു, ഹാസൻ, ചിത്രദുർഗ തുടങ്ങിയ സ്ഥലങ്ങളിലേക്ക് ബസുകൾ സർവീസ് നടത്തും. ദൈർഘ്യമേറിയ റൂട്ടുകളിൽ ചാർജിംഗ് സ്റ്റേഷനുകൾ പോലുള്ള ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും ഉദ്യോഗസ്ഥർപറഞ്ഞു.

കുറ്റവാളികളെ കുറിച്ച് വിവരം നൽകുന്നവർക്കുള്ള പാരിതോഷിക തുക ഉയർത്തി കർണാടക

ബെംഗളൂരു: ഗുരുതര കേസുകളിലെ കുറ്റവാളികളെ കുറിച്ച് പോലീസിന് വിവരം നൽകുന്നവർക്ക് പാരിതോഷികം 20 000 രൂപയിൽ നിന്നും 5 ലക്ഷം ആക്കി ഉയർത്തി കർണാടക സർക്കാർ.

ദേശിയ സുരക്ഷാ ആയുധക്കടത്ത്, ലഹരി ഇടപാട്, സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അക്രമം, തുടങ്ങിയവയുമായി ബന്ധപ്പെട്ട കേസുകളിലെ കുറ്റവാളികളെ കുറിച്ചു സൂചന നൽകുന്നവർക്കാണിത്.

You may also like

error: Content is protected !!
Join Our WhatsApp Group