കോട്ടയം : ശബരിമല തീർത്ഥാടകരുടെ വാഹനം മറിഞ്ഞുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കുട്ടി മരിച്ചു. പത്ത് വയസ്സുകാരി സംഘമിത്രയാണ് മരിച്ചത്. മൃതദേഹം ഇപ്പോൾ എരുമേലി സർക്കാർ ആശുപത്രിയിലാണ്. എരുമേലി കണ്ണിമലയിൽ വച്ചാണ് ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞത്. 21 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഇതിൽ 17 തീർത്ഥാടകർക്ക് പരിക്കേറ്റു. കുട്ടിയെ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നുവെന്നാണ് വ്യക്തമാകുന്നത്.
മുണ്ടക്കയം എരുമേലി സംസ്ഥാന പാതയിൽ വൈകിട്ട് 3.15 ഓടെയായിരുന്നു അപകടം. ചെന്നൈയിൽ നിന്ന് ശബരിമലയിലേയ്ക്ക് പോയ തീർത്ഥാടകർ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. ചെന്നൈ താംബരം സ്വദേശികളാണ് ഇവർ. കണ്ണിമല ഇറക്കത്തിൽ നിയന്ത്രണം നഷ്ടമായ വാഹനം ക്രാഷ് ബാരിയർ തകർത്ത് കുഴിയിലേയ്ക്ക് മറിയുകയായിരുന്നു. പരിക്കേറ്റ കുറച്ച് പേർ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലും കുറച്ച് പേർ മെഡിക്കൽ കോളേജിലും ചികിത്സയിലാണ്.
അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയെ ബാല്‍ക്കണിയില്‍ നിന്ന് വലിച്ചെറിഞ്ഞ് അധ്യാപിക
ന്യൂഡല്‍ഹി: അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയെ ബാല്‍ക്കണിയില്‍ നിന്ന് വലിച്ചെറിഞ്ഞ് അധ്യാപിക. ഡല്‍ഹിയിലെ നഗര്‍ നിഗം സര്‍ക്കാര്‍ സ്‌കൂളില്‍ ഇന്ന് രാവിലെ 11.15നാണ് സംഭവം നടന്നത്.ദേഷ്യത്തിലായിരുന്ന അധ്യാപിക ഒന്നാം നിലയിലെ ക്ലാസ് റൂമിന്‍റെ ബാല്‍ക്കണിയില്‍ നിന്ന് കുട്ടിയെ താഴേയ്ക്ക് വലിച്ചെറിയുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കുട്ടിയുടെ നില ഗുരുതരമാണെന്നാണ് വിവരം. ഇതിനു മുമ്ബ് ഇവര്‍ കത്രിക ഉപയോഗിച്ച് കുട്ടിയെ ആക്രമിച്ചെന്നും പോലീസ് പറഞ്ഞു. സംഭവത്തില്‍ ഗീതാ ദേശ്വാള്‍ എന്ന അധ്യാപികയെ പോലീസ് അറസ്റ്റ് ചെയ്തു.