Home Featured ബംഗളൂരുവില്‍ 16കാരിയെ ബലാത്സംഗം ചെയ്ത 73 കാരനെ തല്ലിക്കൊന്നു

ബംഗളൂരുവില്‍ 16കാരിയെ ബലാത്സംഗം ചെയ്ത 73 കാരനെ തല്ലിക്കൊന്നു

ബംഗളൂരു: ബംഗളൂരുവില്‍ 16കാരിയെ ബലാത്സംഗം ചെയ്ത 73 കാരനെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ തല്ലിക്കൊന്നു. ഈസ്റ്റ് ബംഗളൂരുവിലെ കുപ്പണ്ണയാണ് കൊല്ലപ്പെട്ടത്.കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് സംഭവം. പെണ്‍കുട്ടിയുടെ വീടിനടുത്താണ് കുപ്പണ്ണ താമസിച്ചിരുന്നത്. രാത്രി ഒമ്ബതിന് ഉണങ്ങാനിട്ടിരുന്ന യൂനിഫോം എടുക്കാന്‍ പോയതായിരുന്നു പെണ്‍കുട്ടി. പെണ്‍കുട്ടിയെ വശീകരിച്ച്‌ വീട്ടിലേക്ക് കൊണ്ടുപോയ ലുപ്പണ്ണ മയക്കു മരുന്ന് നല്‍കി അബോധാവസ്ഥയിലാക്കി ബലാത്സംഗം ചെയ്യുകയായിരുന്നു.

വസ്ത്രമെടുക്കാന്‍ പോയ പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് അച്ഛനും അമ്മയും ഭയചകിതരായി. താമസിയാതെ ബന്ധുക്കളെ വിവരമറിയിക്കുകയും എല്ലാവതും നടത്തിയ തെരച്ചിലില്‍ പെണ്‍കുട്ടിയെ കുപ്പണ്ണയുടെ വീട്ടില്‍ നഗ്നമായ നിലയില്‍ കണ്ടെത്തുകയുമായിരുന്നു.നടന്ന കാര്യങ്ങള്‍ പെണ്‍കുട്ടി ബന്ധുക്കളോട് പറഞ്ഞു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ കുപ്പണ്ണയെ മര്‍ദ്ദിക്കുകയായിരുന്നു.

വിവരങ്ങള്‍ ബന്ധുക്കള്‍ പൊലീസ് സ്റ്റേഷനില്‍ അറിയിക്കുകയും ചെയ്തു. മര്‍ദ്ദനമേറ്റ കുപ്പണ്ണയെ പൊലീസ് എത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരിച്ചതായി സ്ഥിരീകരിച്ചു. കുപ്പണ്ണയുടെ പേരില്‍ ബലാത്സംഗത്തിന് കേസെടുത്ത പൊലീസ് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ക്കെതിരെ കൊലപാതകത്തിനും കേസെടുത്തു.

അപകടഭീഷണിയായി മാറി വീണ്ടും കുഴികൾ

ബെംഗളൂരു: നഗരത്തിലെ റോഡുകളിലെ കുഴികൾ നികത്തി വരുന്നതിനിടെയാണ് അപ്രതീക്ഷിതമായി മഴ പെയ്തത്. കുഴി നികത്താൻ ബൃഹത് ബെംഗളൂരു മഹാനഗര പാലികെയ്ക്ക് (ബി.ബി.എം.പി.) ഹൈക്കോടതി പലതവണ സമയപരിധി നൽകിയിട്ടും പൂർണമായി നികത്താനായിട്ടില്ല. നേരത്തേ നവംബർ അഞ്ചിനകം കുഴികൾ നികത്തുമെന്നായിരുന്നു ബി.ബി.എം.പി.

കമ്മിഷണർ തുഷാർ ഗിരിനാഥ് അറിയിച്ചിരുന്നത്. ഇത് പാലിക്കാൻ പറ്റാതെ വന്നതോടെ നവംബർ 15-നകം നികത്തുമെന്ന് അറിയിച്ചിരുന്നു. എന്നാൽ, ഇപ്പോഴും പല റോഡുകളിലും കുഴികൾ ഉണ്ട്. മഴകൂടി പെയ്തതോടെ കുഴികളുടെ വ്യാപ്തികൂടുകയും പുതിയ കുഴികൾ രൂപപ്പെടുകയും ചെയ്തു.

കഴിഞ്ഞ കുറച്ചു മാസങ്ങൾക്കുള്ളിൽ റോഡുകളിലെ കുഴികളിൽ വീണ് അഞ്ചോളം ഇരുചക്രവാഹന യാത്രക്കാർ മരിച്ചിരുന്നു.ഇരുചക്രവാഹനം കുഴിയിൽവീണ് റോഡിലേക്ക് തെറിച്ചു വീഴുന്ന യാത്രക്കാരുടെ ദേഹത്ത് മറ്റു വാഹനങ്ങൾ കയറിയാണ് കൂടുതൽ മരണവും സംഭവിച്ചത്.

You may also like

error: Content is protected !!
Join Our WhatsApp Group