Home Featured പത്താംക്ലാസ് പാസായത് കോപ്പിയടിച്ച്‌; വിവാദമായി കര്‍ണാടക മന്ത്രിയുടെ പരാമര്‍ശം

പത്താംക്ലാസ് പാസായത് കോപ്പിയടിച്ച്‌; വിവാദമായി കര്‍ണാടക മന്ത്രിയുടെ പരാമര്‍ശം

ബംഗളൂരു: പത്താം ക്ലാസ് പരീക്ഷ കോപ്പിയടിച്ചാണ് പാസ്സായതെന്ന് കര്‍ണാടക മന്ത്രി ബി. ശ്രീരാമുലു. കോപ്പിയടി എന്നവിഷയത്തില്‍ പിച്ച്‌.ഡി നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.ബെല്ലാരിയില്‍ നടന്ന പരിപാടിയില്‍ വിദ്യാര്‍ഥികളോട് സംസാരിക്കവെയാണ് ശ്രീരാമുലുവിന്‍റെ വിവാദ പരാമര്‍ശം.’ഒന്നിനും കൊള്ളില്ലെന്ന് പറഞ്ഞ് ട്യൂഷന്‍ ടീച്ചര്‍ എല്ലാ ദിവസവും എന്നെ അപമാനിക്കുമായിരുന്നു.

ഞാന്‍ പത്താംക്ലാസ് പാസ്സായപ്പോള്‍ ടീച്ചര്‍ അത്ഭുതപ്പെട്ടു. പത്താംക്ലാസ് പരീക്ഷയില്‍ കോപ്പിയടിച്ച്‌ വിജയിച്ചു എന്നുമാത്രമല്ല, പരീക്ഷസമയത്ത് കോപ്പിയടി എന്ന വിഷയത്തില്‍ പിച്ച്‌.ഡി തന്നെ നടത്തിയെന്നും ഞാന്‍ അവരോട് പറഞ്ഞു.’-ശ്രീരാമുലു പറഞ്ഞു.ശ്രീരാമുലുവിന്‍റെ പരാമര്‍ശത്തെ വിമര്‍ശിച്ച്‌ നിരവധിപേര്‍ രംഗത്തെത്തി.

കര്‍ണാടക ആദിവാസി ക്ഷേമ മന്ത്രിയാണ് ശ്രീരാമുലു. നേരത്തെ, സഭ്യമല്ലാത്ത ഭാഷ ഉപയോഗിച്ചതിന് കോണ്‍ഗ്രസ് നേതാവ് കെ.ആര്‍ രമേശ് കുമാറിനെ കര്‍ണാടക മുഖ്യമന്ത്രി എച്ച്‌.ഡി കുമാരസ്വാമി രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

ബംഗളൂരുവില്‍ അര്‍ധ രാത്രി പുറത്തിറങ്ങിയതിന് ദമ്ബതികള്‍ക്ക് പിഴ

ബെംഗളൂരു: ബംഗളൂരുവില്‍ അര്‍ധ രാത്രി പുറത്തിറങ്ങിയതിന് ദമ്ബതികള്‍ക്ക് പിഴ. രാത്രി 11 മണിക്ക് ശേഷം വീടിനടുത്തുള്ള തെരുവിലൂടെ നടന്നതിനാണ് പൊലീസ് പിഴ വിധിച്ചത്.പേടിഎം ആപ് വഴി 3000 രൂപ ആവശ്യപ്പെടുകയും 1,000 രൂപ നല്‍കുകയും ചെയ്‌തെന്ന് ദമ്ബതികള്‍ ആരോപിച്ചു. സുഹൃത്തിന്റെ വീട്ടില്‍ ജന്മദിനാഘോഷം കഴിഞ്ഞ് വീട്ടിലേക്ക് നടക്കുകയായിരുന്നു ദമ്ബതികള്‍.

ഇതിനിടെയാണ് പൊലീസ് തടഞ്ഞുനിര്‍ത്തി വ്യക്തിവിവരങ്ങള്‍ ചോദിക്കുകയും പണം ആവശ്യപ്പെടുകയും ചെയ്തത്. സംഭവം വിവാദമായതിന് പിന്നാലെ ആരോപണ വിധേയരായ പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു.കാര്‍ത്തിക് പത്രി എന്നയാളാണു വിഷയത്തില്‍ ബെംഗളൂരു സിറ്റി പൊലീസ് കമ്മിഷണറുടെ സഹായം ആവശ്യപ്പെട്ടു ട്വിറ്റ് ചെയ്തത്. 15 ട്വീറ്റുകളിലായി ഇയാള്‍ പൊലീസിനെതിരെ ഗുരുതര ആരോപണമുന്നയിച്ചു.

സുഹൃത്തിന്റെ ജന്മദിനാഘോഷത്തില്‍ പങ്കെടുത്ത് വീട്ടിലേക്കു മടങ്ങുമ്ബോള്‍ രാത്രി 12.30നോട് അടുത്തിരുന്നു. മാന്യത ടെക് പാര്‍ക്കിനു സമീപമുള്ള സൊസൈറ്റിയിലാണ് താമസം. വീടിന്റെ ഗേറ്റിന് അടുത്ത് എത്തിയപ്പോള്‍ പൊലീസ് വാഹനം മുന്നില്‍ വന്നുനിന്നു. ഇവര്‍ ഐഡി കാര്‍ഡ് കാണിക്കാന്‍ പറഞ്ഞു. പ്രായപൂര്‍ത്തിയായ ദമ്ബതികള്‍ വീടിന് സമീപം നടന്നതിന് എന്തിനാണ് ഐഡി കാര്‍ഡ് കാണിക്കുന്നത് എന്നുകരുതി ഞെട്ടിയ എങ്കിലും ആധാര്‍ കാര്‍ഡുകളുടെ ചിത്രങ്ങള്‍ പൊലീസിനെ കാണിച്ചു.

എന്നാല്‍, പൊലീസ് ബലം പ്രയോഗിച്ച്‌ ഫോണുകള്‍ വാങ്ങുകയും വ്യക്തിവിവരങ്ങള്‍ ചോദിക്കുകയും ചെയ്തു.പൊലീസുകാരില്‍ ഒരാള്‍ പേരും ആധാര്‍ നമ്ബറുകളും രേഖപ്പെടുത്താന്‍ തുടങ്ങി. രാത്രി 11നുശേഷം റോഡില്‍ കറങ്ങിയതിനുപിഴ ഈടാക്കാനാണെന്നാണ് അന്വേഷിച്ചപ്പോള്‍ പറഞ്ഞു. അത്തരമൊരു നിയമമില്ലെങ്കിലും സംയമനം പാലിച്ച്‌ മിണ്ടാതിരു 1,000 രൂപയെങ്കിലും നല്‍കണമെന്ന് ആവശ്യപ്പെട്ടു. പണം പേടിഎം വഴി മതിയെന്നും ഇവര്‍ പറഞ്ഞു. അര്‍ധരാത്രിയില്‍ പ്രശ്‌നങ്ങള്‍ ഒഴിവാക്കാനായി പണം നല്‍കി.

ഇനി അര്‍ധരാത്രി പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പ് നല്‍കിയാണ് പൊലീസ് വിട്ടയച്ചതെന്നും ഇവര്‍ ആരോപിച്ചു. സംഭവം വിവാദമായതോടെ ബെംഗളൂരു സിറ്റി നോര്‍ത്ത് ഈസ്റ്റ് ഡിവിഷന്‍ ഡപ്യൂട്ടി പൊലീസ് കമ്മിഷണര്‍ അനൂപ് എ. ഷെട്ടി അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവത്തില്‍ അന്വേഷണം നടത്തി സംപിഗെഹള്ളി പൊലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിളിനെയും ഹെഡ് കോണ്‍സ്റ്റബിളിനെയും സസ്‌പെന്‍ഡ് ചെയ്തു.

You may also like

error: Content is protected !!
Join Our WhatsApp Group