Home Featured ഷാരോണ്‍ രാജ് വധക്കേസ്; മുഖ്യപ്രതി ഗ്രീഷ്മ കോടതിയില്‍ മൊഴിമാറ്റി

ഷാരോണ്‍ രാജ് വധക്കേസ്; മുഖ്യപ്രതി ഗ്രീഷ്മ കോടതിയില്‍ മൊഴിമാറ്റി

തിരുവനന്തപുരം: പാറശാല ഷാരോണ്‍ രാജ് വധക്കേസില്‍ മുഖ്യപ്രതി ഗ്രീഷ്മ കോടതിയില്‍ മൊഴിമാറ്റി. പൊലീസ് നിര്‍ബന്ധിച്ച്‌ കുറ്റസമ്മതം നടത്തിച്ചെന്നാണ് മജിസ്‌ട്രേറ്റിന് രഹസ്യ മൊഴി നല്‍കിയത്.നെയ്യാറ്റിന്‍കര രണ്ടാം ക്ലാസ് മജിസ്‌ട്രേറ്റ് വിനോദ് ബാബുവിന് മുമ്ബാകെയാണ് രഹസ്യമൊഴി നല്‍കിയത്. അതേസമയം ഗ്രീഷ്മയുടെ റിമാന്‍ഡ് കാലാവധി ഡിസംബര്‍ 22 വരെ നീട്ടി.ഷാരോണിനെ ജ്യൂസില്‍ വിഷം കലര്‍ത്തി കൊന്നത് താനാണെന്ന് ഗ്രീഷ്മ നേരത്തെ കുറ്റസമ്മതം നടത്തിയിരുന്നു.

പലതവണ ജ്യൂസില്‍ വിഷം കലര്‍ത്തി നല്‍കിയതയും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ മൊഴി നല്‍കിയിരുന്നു. എന്നാല്‍ അന്വേഷണസംഘം നിര്‍ബന്ധിച്ചു കുറ്റസമ്മതം നടത്തിച്ചതായാണ് ഗ്രീഷ്മയുടെ ഇപ്പോഴത്തെ മൊഴി എന്നാണ് സൂചന. കുറ്റസമ്മതം നടത്തിയാല്‍ അമ്മയെയും അമ്മാവനെയും പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കാമെന്ന് ഉറപ്പു നല്‍കിയിരുന്നതായും രഹസ്യമൊഴിയില്‍ പരാമര്‍ശം ഉണ്ട്. പക്ഷേ മറിച്ചാണ് സംഭവിച്ചത്.

അതുകൊണ്ടാണ് ഇപ്പോള്‍ രഹസ്യ മൊഴി നല്‍കുന്നതെന്നും ഗ്രീഷ്മ മജിസ്‌ട്രേറ്റിനെ അറിയിച്ചു.ഇന്നലെ ഉച്ചയോടെ ആയിരുന്നു അട്ടക്കുളങ്ങര വനിത ജയിലില്‍ നിന്ന് അന്വേഷണസംഘം ഗ്രീഷ്മയുമായി നെയ്യാറ്റിന്‍കര മജിസ്‌ട്രേറ്റ് കോടതിയില്‍ എത്തിയത്. അഭിഭാഷകനുമായി രണ്ട് മിനിറ്റ് തനിച്ച്‌ സംസാരിക്കാന്‍ ഗ്രീഷ്മക്ക് അവസരം നല്‍കിയ പോലീസ് രഹസ്യമൊഴി രേഖപ്പെടുത്തുന്നതിനായി രണ്ടാം ക്ലാസ് മജിസ്‌ട്രേറ്റ് വിനോദ് ബാബുവിന്റെ മുറിയില്‍ എത്തിച്ചു.

പെന്‍ ക്യാമറയില്‍ ദൃശ്യങ്ങള്‍ പകര്‍ത്തണമോ എന്ന മജസ്‌ട്രേറ്റിന്റെ ചോദ്യത്തിന് ഗ്രീഷ്മ വേണമെന്ന് മറുപടി നല്‍കിയതോടെ വീഡിയോ ക്യാമറയില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയാണ് മജിസ്‌ട്രേറ്റിന്റെ മുറിയില്‍ വച്ച്‌ രഹസ്യമൊഴി രേഖപ്പെടുത്തിയത്.

കര്‍ണാടക-മഹാരാഷ്ട്ര അതിര്‍ത്തിയിലെ സംഘര്‍ഷം: 382 ബസ് സര്‍വിസ് റദ്ദാക്കിയതായി മഹാരാഷ്ട്ര

ബംഗളൂരു: കര്‍ണാടക-മഹാരാഷ്ട്ര അതിര്‍ത്തിയായ ബെളഗാവിയിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് 382 ബസ് സര്‍വിസുകള്‍ റദ്ദാക്കിയതായി മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍ (എം.എസ്.ആര്‍.ടി.സി) അധികൃതര്‍ അറിയിച്ചു.ഇരു സംസ്ഥാനങ്ങള്‍ക്കുമിടയില്‍ എം.എസ്.ആര്‍.ടി.സി ദിവസേന 1156 സര്‍വിസുകളാണ് നടത്തുന്നത്.

ഏതാനും മഹാരാഷ്ട്ര രജിസ്ട്രേഷന്‍ വാഹനങ്ങള്‍ക്കുനേരെ ബെളഗാവിയില്‍ കല്ലേറുണ്ടായതിനെ തുടര്‍ന്ന് എം.എസ്.ആര്‍.ടി.സി സര്‍വിസ് ഭാഗികമായി നിര്‍ത്തിവെക്കുകയായിരുന്നു. മഹാരാഷ്ട്രയില്‍ നിന്ന് നന്ദേഡ്, ഉസ്മാനാബാദ്, സോളാപൂര്‍, സാംഗ്ലി, കോലാപൂര്‍, സിന്ധുദുര്‍ഗ് എന്നിവ വഴി കര്‍ണാടകയുടെ വിവിധ ഭാഗങ്ങളിലേക്കാണ് സര്‍വീസ് നടത്തുന്നത്.

ഇതില്‍ കോലാപൂരില്‍ നിന്ന് നിപ്പാനി വഴി ബെളഗാവിയിലേക്കുള്ള സര്‍വിസുകളാണ് നിര്‍ത്തിവെച്ചിരിക്കുന്നത്. ഗാന്ധിങ്‍ലാജ്, ചാന്ദ്ഗഡ്, ആജ്ര, കൊങ്കണ്‍, ഗോവ എന്നിവിടങ്ങളിലേക്ക് നിപ്പാനി വഴിയുള്ള സര്‍വിസുകള്‍ വഴിതിരിച്ചുവിട്ടു.

You may also like

error: Content is protected !!
Join Our WhatsApp Group