Home Featured ബംഗളൂരു: ഓട്ടിസം ബാധിച്ച കുട്ടിയെ എറിഞ്ഞ് കൊലപ്പെടുത്തിയ അമ്മയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തി

ബംഗളൂരു: ഓട്ടിസം ബാധിച്ച കുട്ടിയെ എറിഞ്ഞ് കൊലപ്പെടുത്തിയ അമ്മയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തി

ബംഗളൂരു:ഓട്ടിസം ബാധിതയായ നാലുവയസ്സുകാരിയായ മകളെ പാര്‍പ്പിടസമുച്ചയത്തിന്‍റെ നാലാംനിലയില്‍ നിന്ന് താഴേക്കെറിഞ്ഞ് കൊലപ്പെടുത്തിയ വനിത ദന്തഡോക്ടര്‍ക്കെതിരെ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു.സംപംഗി രാമനഗറിലെ താമസക്കാരി ഡോ. സുഷമ ഭരദ്വാജിനെതിരെയാണ് (27) ബംഗളൂരൂവിലെ ഒമ്ബതാം നമ്ബര്‍ എ.സി.എം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.കുഞ്ഞിനെ കൊലപ്പെടുത്താന്‍ മുന്‍കൂട്ടി പദ്ധതി തയാറാക്കിയിരുന്നെന്നും കൃത്യംചെയ്യുമ്ബോള്‍ യുവതിക്ക് മറ്റ് മാനസിക പ്രശ്‌നങ്ങളില്ലായിരുന്നെന്നും കുറ്റപത്രത്തില്‍ പറയുന്നു.

തന്‍റെ ഭാവിക്ക് കുട്ടി ഭാരമാകുമെന്ന് ഇവര്‍ കരുതിയിരുന്നതായാണ് പൊലീസിന്‍റെ കണ്ടെത്തല്‍. സംഭവത്തിന്‍റെ ദൃക്‌സാക്ഷിമൊഴിയും സി.സി ടി.വി ദൃശ്യങ്ങളുമുള്‍പ്പെടെ പൊലീസ് കുറ്റപത്രത്തോടൊപ്പം ഹാജരാക്കിയിട്ടുണ്ട്. സുഷമക്ക് മാനസികപ്രശ്‌നങ്ങളില്ലെന്ന ബംഗളൂരു നിംസാന്‍സിന്‍റെ റിപ്പോര്‍ട്ടും 193 പേജുള്ള കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തി. കുറ്റപത്രം സമര്‍പ്പിച്ചതോടെ ഉടന്‍ കേസിന്റെ വിചാരണ നടപടികള്‍ തുടങ്ങും.കഴിഞ്ഞ ആഗസ്റ്റ് നാലിനാണ് സംപംഗി രാമനഗറിലെ പാര്‍പ്പിടസമുച്ചയത്തില്‍നിന്ന് മകള്‍ ധൃതിയെ സുഷമ ഭരദ്വാജ് തഴേക്കിട്ട് കൊലപ്പെടുത്തിയത്.

ബ്രിട്ടനിലായിരുന്ന ഇവര്‍ കുട്ടിയുടെ ചികിത്സ ചെലവ് കൂടിയതോടെ മാസങ്ങള്‍ക്കുമുമ്ബാണ് ബംഗളൂരുവിലേക്ക് മടങ്ങിയത്. ഇതിനിടെ വീണ്ടും ബ്രിട്ടനിലേക്ക് മടങ്ങാന്‍ തീരുമാനിച്ചെങ്കിലും കുട്ടിയുടെ ആരോഗ്യസ്ഥിതി തടസ്സമായി.

ഇതോടെയായിരുന്നു കൊലപ്പെടുത്താനുള്ള തീരുമാനം.ആദ്യഘട്ടത്തില്‍ സിറ്റി റെയില്‍വേ സ്‌റ്റേഷനില്‍നിന്ന് തീവണ്ടിക്ക് മുന്നില്‍ തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നെങ്കിലും മറ്റ് യാത്രക്കാര്‍ ഇടപെട്ടതിനെത്തുടര്‍ന്ന് പരാജയപ്പെട്ടു. പിന്നീട് ഭര്‍ത്താവ് ബാലകൃഷ്ണയും ബന്ധുക്കളും പ്രത്യേക ശ്രദ്ധ നല്‍കിയിരുന്നെങ്കിലും ഇവരില്ലാത്ത സമയത്താണ് കുട്ടിയെ ബാല്‍ക്കണിയില്‍നിന്ന് താഴേക്കിട്ട് കൊലപ്പെടുത്തിയത്.

വെന്റിലേറ്റര്‍ വഴി വനിതാ ഹോസ്റ്റലിലെ കുളിമുറി ദൃശ്യം മൊബൈല്‍ ഫോണില്‍ പകര്‍ത്താന്‍ ശ്രമം; പ്രതിക്കായി തിരച്ചില്‍

തിരുവനന്തപുരം: വനിതാ ഹോസ്റ്റലിലെ കുളിമുറിയില്‍ മൊബൈല്‍ഫോണ്‍ ഉപയോഗിച്ച്‌ ദൃശ്യം പകര്‍ത്തിയതായി പരാതി.തിരുവനന്തപുരം ഈഞ്ചയ്ക്കല്‍ കാരാളി ഭാഗത്തെ സ്വകാര്യ ഹോസ്റ്റലിലാണ് സംഭവം. പരാതിയെതുടര്‍ന്ന് വഞ്ചിയൂര്‍ പൊലീസ് അന്വേഷണം തുടങ്ങി. ബുധനാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം.

ഹോസ്റ്റലിലെ കുളിമുറിയില്‍ വിദ്യാര്‍ത്ഥിനി കയറിയപ്പോള്‍ വെന്റിലേറ്ററിനു സമീപം ഫ്ലാഷിട്ട് മൊബൈല്‍ ഫോണ്‍ ഇരിക്കുന്നതു ശ്രദ്ധയില്‍പ്പെടുകയായിരുന്നു. കുട്ടി ബഹളംവെച്ചതോടെ മൊബൈല്‍ ഫോണുമായി ഒരാള്‍ ഓടിപ്പോവുകയായിരുന്നു. എന്നാല്‍ ഇയാളെ പരാതിക്കാരി കണ്ടില്ല. സംഭവം വിദ്യാര്‍ത്ഥിനിയും സുഹൃത്തുക്കളും വഞ്ചിയൂര്‍ പൊലീസ് സ്റ്റേഷനില്‍ അറിയിച്ചു.

പോലീസെത്തി അന്വേഷണം നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല. പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തി കേസെടുത്ത് അന്വേഷണം തുടങ്ങുമെന്ന് വഞ്ചിയൂര്‍ പൊലീസ് പറഞ്ഞു. കടകളിലെയും ഹോസ്റ്റലിലെയും സി സി ടി വി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചുവരികയാണ്.

മ്യൂസിയത്തിനു മുന്നില്‍ സ്ത്രീയെ ആക്രമിച്ച കേസിലെ പ്രതിയെ പൊലീസ് പിടികൂടിയത് ദിവസങ്ങള്‍ക്ക് മുന്‍പാണ്. നൂറിലേറെ സി സി ടി വി ദൃശ്യങ്ങളും ഫോണ്‍കോള്‍ വിവരങ്ങളും ശേഖരിച്ച്‌ ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചാണ് പൊലീസ് പ്രതിയെ പിടികൂടിയത്. ഇതിനു പിന്നാലെയാണ് നഗരത്തിലെ വനിതാ ഹോസ്റ്റലിനുള്ളിലെ സംഭവം.

You may also like

error: Content is protected !!
Join Our WhatsApp Group