Home Featured കര്‍ണാടകയിലെ തുംകുരുവില്‍ ചികിത്സാ നിഷേധത്തെ തുടര്‍ന്ന് യുവതിയും നവജാത ശിശുക്കളും മരിച്ചു

കര്‍ണാടകയിലെ തുംകുരുവില്‍ ചികിത്സാ നിഷേധത്തെ തുടര്‍ന്ന് യുവതിയും നവജാത ശിശുക്കളും മരിച്ചു

ബംഗളൂരു: കര്‍ണാടകയിലെ തുംകുരുവില്‍ ചികിത്സാ നിഷേധത്തെ തുടര്‍ന്ന് യുവതിയും നവജാത ശിശുക്കളും മരിച്ചു. ഭാരതിനഗര്‍ സ്വദേശിയായ കസ്തൂരിയും ഇരട്ട കുട്ടികളുമാണ് മരിച്ചത്.

പ്രസവവേദനയെ തുടര്‍ന്ന് ബുധനാഴ്ച രാത്രി തുംകുരു ജനറല്‍ ആശുപത്രിയിലെത്തിയ കസ്തൂരിയുടെ പക്കല്‍ സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കാനുള്ള മദര്‍ ഹെല്‍ത്ത് കാര്‍ഡില്ലെന്ന കാരണത്താല്‍ അധികൃതര്‍ ചികിത്സ നിഷേധിക്കുകയായിരുന്നു. ബംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയില്‍ ചികിത്സ തേടാന്‍ നിര്‍ദേശം നല്‍കിയാണ് ഇവരെ ജനറല്‍ ആശുപത്രിയില്‍ നിന്ന് മടക്കിയയ്ച്ചത്.

മറ്റൊരിടത്തും ചികിത്സ തേടാതെ ഗ്രാമത്തിലേക്ക് മടങ്ങിയ യുവതി വീട്ടില്‍ വച്ച്‌ ഇരട്ട കുട്ടികള്‍ക്ക് ജന്മം നല്‍കി. എന്നാല്‍ പ്രസവത്തെത്തുടര്‍ന്നുണ്ടായ ആരോഗ്യ പ്രശ്നങ്ങള്‍ യുവതിയുടെയും കുട്ടികളുടെയും മരണത്തിനിടയാക്കുകയായിരുന്നു. സംഭവം വിവാദമായതോടെ ഡ്യൂട്ടി ഡോക്ടര്‍ ഉഷ എ. ആര്‍, മൂന്ന് നഴ്സിംഗ് ജീവനക്കാര്‍ എന്നിവരെ സസ്പെന്‍ഡ് ചെയ്തു.

മെസി ബൈജൂസ് അംബാസഡർ; സാമൂഹിക പ്രതിബദ്ധതാ പരിപാടിയുമായി സഹകരിക്കും, ബൈജൂസുമായി കരാറൊപ്പിട്ടു

തിരുവനന്തപുരം: എഡ്യുടെക്ക് കമ്പനിയായ ബൈജൂസ്, അ‍ർജന്റീനൻ ഫുട്ബോൾ താരം ലിയോണൽ മെസിയുമായി കരാർ ഒപ്പിട്ടു. ബൈജൂസിന്റെ സാമൂഹിക പ്രതിബദ്ധതാ അംബാസഡർ എന്ന നിലയിൽ ഇനി മെസി പ്രവർത്തിക്കും. ‘എല്ലാവർക്കും വിദ്യാഭ്യാസം’ എന്ന ബൈജൂസിന്റെ പദ്ധതിയുമായാണ് മെസി സഹകരിക്കുക. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെയും ലോകകപ്പ് ക്രിക്കറ്റിന്റെയും സ്പോൺസർമാരാണ് നിലവിൽ ബൈജൂസ്. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ് എന്ന റിപ്പോർട്ടുകൾക്കിടെയാണ് ആഗോളതലത്തിൽ തന്നെ ഏറ്റവും ആരാധകരുള്ള കായിക താരങ്ങളിൽ ഒരാളുമായി ബൈജൂസ് കൈകോർക്കുന്നത്. ഫുട്ബോൾ ലോകകപ്പ് അടുത്തിരിക്കെയാണ് ബൈജൂസിന്റെ നീക്കം എന്നത് ശ്രദ്ധേയമാണ്. 

ബൈജൂസ് കേരളത്തിലെ പ്രവ‍ർത്തനം അവസാനിപ്പിക്കുമെന്നതടക്കമുള്ള അഭ്യൂഹങ്ങൾക്കിടെ കഴിഞ്ഞ ദിവസം  തൊഴിലാളികളെ പിരിച്ചുവിടില്ലെന്നും സ്ഥലംമാറ്റമില്ലെന്നും വ്യക്തമാക്കി കമ്പനി രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിയുമായി ബൈജുസ് സ്ഥാപകൻ ബൈജു രവീന്ദ്രൻ നടത്തിയ ചർച്ചയ്ക്ക് പിന്നാലെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തെ മാറ്റാൻ തീരുമാനിച്ച 140 ജീവനക്കാർക്കും തിരുവനന്തപുരത്ത് തന്നെ തുടരാമെന്നും ബൈജൂസ് വ്യക്തമാക്കിയിട്ടുണ്ട്. സ്ഥാപനത്തിന്റെ  ചില പ്രവർത്തനങ്ങൾ ഏകീകരിക്കുന്നതിന്റെ ഭാഗമായാണ് തിരുവനന്തപുരത്തെ ഡെവലപ്പ്മെന്റ് സെന്ററിലെ ജീവനക്കാരോട് ബെംഗളൂരു ഓഫീസിലേക്ക് മാറാൻ നിർദ്ദേശിച്ചതെന്നാണ് ബൈജൂസിന്റെ വിശദീകരണം.   

എന്നാൽ  മുഖ്യമന്ത്രി പിണറായി വിജയനുമായി ബൈജൂസ്‌ സ്ഥാപകൻ ബൈജു രവീന്ദ്രൻ നടത്തിയ ചർച്ചയ്ക്ക് ശേഷം തിരുവനന്തപുരം ഡെവലപ്മെന്റ് സെന്റർ തുടരുമെന്ന് അറിയിക്കുകയായിരുന്നു. 140 ജീവനക്കാർക്കും തിരുവനന്തപുരത്ത് തന്നെ ജോലി തുടരാൻ കഴിയും. കമ്പനിയുടെ ആഗോളതലത്തിലുള്ള പുനഃരൂപീകരണ പ്രവർത്തനങ്ങൾ തുടങ്ങിയ ശേഷം വളരെ വൈകിയാണ് തിരുവനന്തപുരത്തെ സെന്ററിന്റെയും ജീവനക്കാരുടെയും പ്രശ്നം തന്റെ ശ്രദ്ധയിൽ വന്നതെന്ന് ബൈജു രവീന്ദ്രൻ മുഖ്യമന്ത്രിയെ അറിയിച്ചു. 

You may also like

error: Content is protected !!
Join Our WhatsApp Group