ബംഗളൂരു: കര്‍ണാടകയില്‍ പങ്കാളിയെ കൊലപ്പെടുത്തിയ കേസില്‍ പുതിയ വഴിത്തിരിവ്. സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ അക്കൗണ്ട് വഴി തന്റെ നഗ്നചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിച്ചെന്ന് ആരോപിച്ചാണ് യുവതി ഡോ.
വികാസ് രാജനെ കൊലപ്പെടുത്തിയത്. വികാസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പങ്കാളിയായ ഭാമ (27)യെയും മൂന്ന് സുഹൃത്തുക്കളെയും ബംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ കൃത്യം ചെയ്തത് ഭാമയും കാമുകനും ചേര്‍ന്നാണെന്നാണ് പൊലീസിന്റെ നിഗമനം.
കൃത്യമായ ആസൂത്രണത്തിന് ശേഷം പ്രതികള്‍ വികാസിനെ വിളിച്ച് വരുത്തുകയും വെള്ളക്കുപ്പികൊണ്ട് മര്‍ദ്ദിക്കുകയായിരുന്നു. ബോധരഹിതനായി വീണ ഇയാളെ പ്രതി തന്നെ ആശുപത്രിയില്‍ എത്തിച്ചതായി പോലീസ് പറഞ്ഞു. ശേഷം യുവതി വികാസിന്റെ സഹോദരനെ വിളിച്ച് വികാസ് ആശുപത്രിയിലാണെന്നും സുഹൃത്തുകളുമായുള്ള വഴക്കില്‍ പരിക്ക് പറ്റിയതാണെന്നും പറഞ്ഞെന്ന് യുവതി പൊലീസിന് മൊഴിനല്‍കി.
അന്വേഷണത്തില്‍ പ്രതികള്‍ തെറ്റിദ്ധരിപ്പിച്ചെങ്കിലും പുതിയ തെളിവുകളുടെയും വെളിപ്പെടുത്തലുകളുടെയും സഹായത്തോടെ പൊലീസ് ഭാമയ്ക്ക് വികാസിനെ കൂടാതെ മറ്റൊരു കാമുകനുണ്ടെന്നും അയാളും ചേര്‍ന്നാണ് കൊലപാതകം നടത്തിയതെന്നും തെളിഞ്ഞു. അതേ സമയം കൊലപാതകത്തില്‍ തനിക്ക് പങ്കില്ലെന്ന് ഭാമ പൊലീസിനോട് അറിയിച്ചു. എന്നാല്‍ കേസിലെ മറ്റു പ്രതികളുമായുള്ള ബന്ധമാണ് കൊലപാതകം ആസൂത്രിതമാണെന്ന് തെളിഞ്ഞത്.
രണ്ട് വര്‍ഷം മുമ്ബ് സമൂഹമാധ്യമം വഴി പരിചയപ്പെട്ട വികാസും ഭാമയും ഒരുമിച്ച് ജീവിച്ച് വരുകയായിരുന്നു. എന്നാല്‍ ഇതിനിടയിലാണ് കേസിലെ മറ്റു പ്രതിയായ സുശീലുമായി യുവതിക്ക് ബന്ധമുണ്ടെന്ന് വികാസ് അറിയുന്നത്. ഇരുവരുടെയും രഹസ്യബന്ധം കണ്ടെത്തിയതിനെ തുടര്‍ന്നുണ്ടായ പ്രശ്നങ്ങളാണ് പിന്നീട് ഏറ്റുമുട്ടലുകളിലേക്ക് നയിച്ചതെന്നും അന്വേഷണത്തില്‍ കണ്ടെത്തി.
വികാസ് എതിര്‍ത്തെങ്കിലും യുവതി ഈ ബന്ധം തുടരുകയായിരുന്നു. പിന്നീട് സുശീലും യുവതിയും ചേര്‍ന്ന് ഇരയെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ടതായി യുവതിയെ വിശദമായ ചോദ്യം ചെയ്യലില്‍ വ്യക്തമായി. യുക്രെയ്നില്‍ എം.ബി.ബി.എസ് പൂര്‍ത്തിയാക്കിയ ഡോ. രാജന് ചെന്നൈയിലെ ആശുപത്രിയില്‍ ജോലി ചെയ്ത ശേഷം രണ്ട് വര്‍ഷം മുമ്ബ് ബംഗളൂരുവിലേക്ക് മാറിയതായി പോലീസ് പറഞ്ഞു.
ജോഡോ യാത്രക്കിടെ പുഷ് അപ്പെടുത്ത് രാഹുൽ ഗാന്ധി; കൂടെ ശിവകുമാറും വേണുഗോപാലും പിന്നൊരു പയ്യനും
ബെംഗളൂരു: കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്രക്കിടെ പ്രവർത്തകരോടൊപ്പം റോഡിൽ പുഷ് അപ്പെടുത്ത് രാഹുൽ ഗാന്ധി. കർണാടക പിസിസി അധ്യക്ഷൻ ഡി.കെ. ശിവകുമാർ, എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും ഒരു കുട്ടിയും രാഹുൽ ഗാന്ധിയോടൊപ്പം പുഷ്-അപ്പെടുക്കാൻ കൂടെക്കൂടി. പുഷ് അപ്പെടുക്കുന്ന ചിത്രവും വീഡിയോയും രൺദീപ് സുർജേവാല സോഷ്യൽമീഡിയയിൽ പങ്കുവെച്ചു. “ദ വൺ ആൻഡ് ടു ഹാഫ് പുഷ്അപ്സ്!” എന്ന അടിക്കുറിപ്പോടെയാണ് സുർജേവാല ചിത്രം പങ്കുവെച്ചത്. നേരത്തെ 75 കാരനായ സിദ്ധരാമയ്യയ്ക്കൊപ്പം രാഹുൽ ഗാന്ധി കൈപിടിച്ചോടുന്ന ചിത്രങ്ങളും വീഡിയോയും വൈറലായിരുന്നു.
പാർട്ടി പതാകയും പിടിച്ച് ഓടിയ ഡികെ ശിവകുമാറിനൊപ്പം രാഹുൽ ഗാന്ധി മത്സരവും നടത്തി. രാഹുൽ അമ്മ സോണിയാ ഗാന്ധിയുടെ ഷൂലേസ് കെട്ടുന്ന വീഡിയോയും വൈറലായിരുന്നു. കൊവിഡ് ബാധയ്ക്ക് ശേഷം സോണിയാ ഗാന്ധിയുടെ ആദ്യ പൊതുപരിപാടിയായിരുന്നു ഇത്. 2016ൽ വാരാണസിയിൽ നടന്ന റോഡ്ഷോയിലാണ് അവർ അവസാനമായി പങ്കെടുത്തത്. സെപ്റ്റംബർ ഏഴിന് തമിഴ്നാട്ടിലെ കന്യാകുമാരിയിൽനിന്ന് ആരംഭിച്ച യാത്ര സെപ്റ്റംബർ 30നാണ് കർണാടകയിൽ പ്രവേശിച്ചത്. 12 സംസ്ഥാനങ്ങളിലൂടെ 3,570 കിലോമീറ്റർ കാൽനടയായാണ് ജോഡോ യാത്ര കശ്മീരിലെത്തുക. ഇന്ത്യയെ ഒന്നിപ്പിക്കുക എന്നതാണ് മുദ്രാവാക്യം. ബിജെപിയുടെ ‘വിഭജന രാഷ്ട്രീയത്തിനെതിരെയാണ് യാത്രയെന്നാണ് കോൺഗ്രസ് പറയുന്നത്.
ക്ഷേത്ര വിഗ്രഹം അശുദ്ധമാക്കിയെന്ന് ആരോപിച്ച് പിഴ ചുമത്തപ്പെട്ട ദളിത് കുടുംബത്തെ ഭാരത് ജോഡോ യാത്രക്കിടെ രാഹുൽ ഗാന്ധി സന്ദര്‍ശിച്ചിരുന്നു. കർണാടകയിലെ കോലാർ ജില്ലയിലെ ദളിത് കുടുംബത്തിനാണ് ക്ഷേത്ര വിഗ്രഹം അശുദ്ധമാക്കിയെന്ന് ആരോപിച്ച് 60000 രൂപ പിഴ ചുമത്തിയത്. കോലാർ ജില്ലയിലെ ഉള്ളേരഹള്ളി ഗ്രാമത്തിലായിരുന്നു സംഭവം. അവർക്ക് നേരിടേണ്ടി വന്ന അപമാനത്തെയും അനീതിയെയും രാഹുൽ ഗാന്ധി അപലപിച്ചു. ഇത്തരം അനീതികൾ തുടച്ചുമാറ്റുമെന്ന് പറഞ്ഞ രാഹുൽ ഗാന്ധി കുടുംബത്തിന് പിന്തുണ അറിയിക്കുകയും ചെയ്തു.