ഗാന്ധി ജയന്തി ദിനമായ ഞായറാഴ്ച ബിബിഎംപി പരിധിയിൽ മൃഗങ്ങളെ കശാപ്പ് ചെയ്യുന്നതിനും മാംസം വിൽക്കുന്നതിനും പൂർണ നിരോധനമുണ്ടാകും,’ ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) ചൊവ്വാഴ്ച പുറപ്പെടുവിച്ച നോട്ടീസിൽ പറയുന്നു.ഞായറാഴ്ച (ഒക്ടോബർ 2) ഗാന്ധി ജയന്തി ദിനത്തിൽ നഗരത്തിലുടനീളം മൃഗങ്ങളെ കശാപ്പുചെയ്യുന്നതും മാംസം വിൽപന നടത്തുന്നതും നിരോധിച്ചുകൊണ്ട് ബെംഗളൂരുവിലെ പൗരസമിതി – ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) ഉത്തരവിട്ടു.
അഹിംസയുടെയും സമാധാനത്തിന്റെയും ആദർശങ്ങളുടെ പേരിൽ സ്മരിക്കപ്പെടുന്ന മഹാത്മാഗാന്ധിയുടെ 153-ാം ജന്മവാർഷികം ഞായറാഴ്ച രാജ്യമെമ്പാടും ആഘോഷിക്കും.ബെംഗളൂരു പൗരസമിതി നേരത്തെയും സമാനമായ നടപടികൾ പ്രഖ്യാപിച്ചിരുന്നു. ഗണേശ ചതുർത്ഥിയോടനുബന്ധിച്ച് മൃഗങ്ങളെ കശാപ്പ് ചെയ്യുന്നതിനും മാംസം വിൽക്കുന്നതിനും കഴിഞ്ഞ മാസം പൗരസമിതി നിരോധനം ഏർപ്പെടുത്തിയിരുന്നു.
കൃഷ്ണ ജന്മാഷ്ടമി, മഹാ ശിവരാത്രി, രക്തസാക്ഷി ദിനം എന്നിവയിലും കർണാടകയിൽ നിരോധനം ഏർപ്പെടുത്തി.
വില്പനയ്ക്ക് മുന്നേ എല്ലാ മൊബൈല്‍ ഫോണുകളുടെയും ഐഎംഇഐ നമ്ബര്‍ രജിസ്റ്റര്‍ ചെയ്യണം; അടുത്ത വര്‍ഷം ജനുവരി ഒന്നു മുതല്‍ പുതിയ നിയമം
ന്യൂഡല്‍ഹി: രാജ്യത്ത് വില്‍ക്കുന്ന എല്ലാ മൊബൈല്‍ ഫോണുകളുടെയും ഐഎംഇഐ (ഇന്റര്‍നാഷനല്‍ മൊബൈല്‍ എക്യുപ്മെന്റ് ഐഡന്റിറ്റി) നമ്ബര്‍ ഫോണുകളുടെ വില്‍പ്പനയ്ക്കു മുന്‍പു തന്നെ രജിസ്റ്റര്‍ ചെയ്യണമെന്ന് നിര്‍ബന്ധമാക്കി കേന്ദ്രം. അടുത്ത വര്‍ഷം ജനുവരി ഒന്നു മുതല്‍ പുതിയ നിയമം നടപ്പാക്കുകയും വേണം. ഇതുസംബന്ധിച്ച വിജ്ഞാപനം സെപ്റ്റംബര്‍ 26ന് പുറത്തിറങ്ങി.
ഇന്ത്യയില്‍ നിര്‍മ്മിച്ചതോ ഇറക്കുമതി ചെയ്തതോ ആയ എല്ലാ മൊബൈല്‍ ഫോണുകളുടെയും ഐഎംഇഐ നമ്ബര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും ഐഎംഇഐ നമ്ബറിന്റെ സര്‍ട്ടിഫിക്കറ്റുകള്‍, ടെലികമ്യൂണിക്കേഷന്‍സ് വകുപ്പിനു കീഴിലുള്ള ഇന്ത്യന്‍ കൗണ്ടര്‍ഫീറ്റഡ് ഡിവൈസ് റെസ്ട്രിക്ഷന് പോര്‍ട്ടലില്‍നിന്നു നേടണമെന്നുമാണ് ഉത്തരവ്. ഇത് ഫോണിന്റെ ആദ്യ വില്‍പ്പനയ്ക്കുമുന്‍പുതന്നെ പൂര്‍ത്തിയാക്കണമെന്നും വിജ്ഞാപനത്തില്‍ പറയുന്നു.
എല്ലാ മൊബൈല്‍ ഫോണുകള്‍ക്കും സമാനമില്ലാത്ത 15 അക്ക ഐഎംഇഐ നമ്ബരുണ്ട്. ഇത് ഉപകരണത്തിന്റെ യുണീക് ഐഡിയാണ്. ഒരു ടെലികോം ശൃംഖലയുടെ ഭാഗമായി ഒരേ ഐഎംഇഐ നമ്ബരുള്ള ഒന്നിലധികം ഉപകരണങ്ങളുടെ സാന്നിധ്യം വരുന്നത് കാണാതായ മൊബൈല്‍ ഫോണുകളെ പിന്തുടര്ന്നുള്ള അന്വേഷണത്തെ ബാധിക്കും.