ബെംഗളൂരു : മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ ബിഎസ് യെദ്യൂരപ്പക്കെതിരായ അഴിമതിയാരോപണ ഹര്‍ജി വീണ്ടും പരിഗണിക്കാന്‍ നിര്‍ദേശിച്ച് കര്‍ണാടക ഹൈക്കോടതി. യെദ്യൂരപ്പക്കെതിരായ അഴിമതി ആരോപണങ്ങളില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി സെഷന്‍സ് കോടതി തള്ളിയിരുന്നു. ബെംഗളൂരു ഡെവലപ്‌മെന്‍റ് അതോറിറ്റി കരാറുകള്‍ നല്‍കിയതിന് പകരമായി രാമലിംഗം കണ്‍സ്ട്രക്ഷന്‍ കമ്ബനിയില്‍ നിന്നും മറ്റ് ഷെല്‍ കമ്ബനികളില്‍ നിന്നും യെദ്യൂരപ്പ കൈക്കൂലി വാങ്ങിയെന്ന് ആരോപിച്ച് സാമൂഹിക പ്രവര്‍ത്തകനായ ടിജെ എബ്രഹാമാണ് ഹര്‍ജി നല്‍കിയത്.
യെദ്യൂരപ്പയുടെ മകന്‍ ബിവൈ വിജയേന്ദ്ര, ചെറുമകന്‍ ശശിദര്‍ മാറാടി, മകളുടെ ഭര്‍ത്താവ് സഞ്ജയ് ശ്രീ, ചന്ദ്രകാന്ത് രാമലിംഗം, നിലവിലെ ബിഡിഎ ചെയര്‍പേഴ്‌സണും എംഎല്‍എയുമായ എസ്‌ടി സോമശേഖര്‍, ഐഎഎസ് ഉദ്യോഗസ്ഥന്‍ ജിസി പ്രകാശ്, കെ രവി, വിരുപക്ഷപ്പ എന്നിവരാണ് യെദ്യൂരപ്പയ്ക്ക് പുറമേ കേസില്‍ ആരോപണ വിധേയരായ മറ്റുള്ളവര്‍. 2021 ജൂലൈ എട്ടിനാണ് സെഷന്‍സ് കോടതി ടിജെ എബ്രഹാമിന്‍റെ പരാതി തള്ളിയത്.
യെദ്യൂരപ്പക്കെതിരായ അഴിമതി ആരോപണങ്ങളില്‍ അന്വേഷണത്തിന് ഗവര്‍ണറും അനുമതി നിഷേധിച്ചിരുന്നു,സെഷന്‍സ് കോടതിയുടെ ഉത്തരവ് റദ്ദാക്കി : തുടര്‍ന്ന് പരാതിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചു. ഹര്‍ജി ഭാഗികമായി അനുവദിച്ച ജസ്റ്റിസ് എസ് സുനില്‍ ദത്ത് യാദവ് സെഷന്‍സ് കോടതിയുടെ ഉത്തരവ് റദ്ദാക്കുകയും പരാതി വീണ്ടും പരിഗണിക്കാന്‍ അഡീഷണല്‍ സിറ്റി സിവില്‍ ആന്‍ഡ് സെഷന്‍സ് കോടതിയോട് നിര്‍ദേശിക്കുകയുമായിരുന്നു. പ്രോസിക്യൂഷനുള്ള അനുമതി നിരസിച്ചത് പരാതി പുനഃസ്ഥാപിക്കുമ്ബോള്‍ കുറ്റാരോപിതനായ യെദ്യൂരപ്പക്കെതിരായ നടപടികള്‍ തുടരുന്നതിന് തടസമാകില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
ടിജെ എബ്രഹാം ഗവര്‍ണറെ സമീപിച്ചതിന് നിയമപരമായ പ്രാധാന്യമില്ലെന്നും അതിനാല്‍ സെഷന്‍സ് കോടതി പരാതി തള്ളേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി. നേരത്തെ അഴിമതി നിരോധന നിയമം, ഇന്ത്യന്‍ ശിക്ഷ നിയമം, കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമം എന്നിവ പ്രകാരമുള്ള കുറ്റകൃത്യങ്ങള്‍ അന്വേഷിക്കാന്‍ പരാതിക്കാരന്‍ പ്രത്യേക കോടതിയെ സമീപിച്ചിരുന്നു.
എന്നാല്‍ ഇതില്‍ പ്രത്യേക കോടതിക്ക് അധികാരമില്ലെന്നും പിഎംഎല്‍എ നിയമം പ്രകാരം പരാതിക്കാരന്‍ കൃത്യമായ നടപടിക്രമങ്ങളിലൂടെ കടന്നുപോകണമെന്നുമായിരുന്നു കോടതി വിധി.ചന്ദ്രകാന്ത് രാമലിംഗത്തില്‍ നിന്നും യെദ്യൂരപ്പയ്ക്ക് വേണ്ടി ഐഎഎസ് ഉദ്യോഗസ്ഥനായ ജിസി പ്രകാശ് 12 കോടി രൂപ ആവശ്യപ്പെട്ടെന്നും പണം കൈപ്പറ്റിയെന്നുമാണ് ആരോപണം. യെദ്യൂരപ്പ, വിജയേന്ദ്ര, ശശിദര്‍ മാറാടി, സഞ്ജയ് ശ്രീ എന്നിവര്‍ ഷെല്‍ കമ്ബനികളെ ഉപയോഗിച്ച് കള്ളപ്പണം വെളുപ്പിച്ചുവെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.
താലി കെട്ടിന് പിന്നാലെ വരന്റെ കാലിലെ പരിക്ക് കണ്ടു വഴക്കായി; വിവാഹത്തിന് നിമിഷങ്ങള്‍ക്ക് പിന്നാലെ വേര്‍പിരിഞ്ഞ് ദമ്പതികള്‍
തിരുപ്പൂര്‍: താലികെട്ടി വിവാഹം കഴിച്ചതിന് നിമിഷങ്ങള്‍ക്കുള്ളില്‍ നവദമ്പതിമാര്‍ വിവാഹവേദിയില്‍ വെച്ചുതന്നെ വേര്‍പിരിഞ്ഞു. തിരുപ്പൂര്‍ നഗരത്തിലെ പൂളുവപ്പട്ടിയിലാണ് സംഭവം. പൂളുവപ്പട്ടി നിവാസിയായ 32 വയസ്സുള്ള വസ്ത്രശാല തൊഴിലാളിയും 25 കാരിയുമാണ് വിവാഹിരായത്.വീട്ടുകാര്‍ തീരുമാനിച്ച് ഉറപ്പിച്ച വിവാഹമായിരുന്നു. വിവാഹദിനത്തില്‍ താലികെട്ടിയശേഷം മണ്ഡപത്തില്‍ വന്നപ്പോഴാണ് വരന്റെ ഒരുകാലില്‍ അപകടം മൂലമുണ്ടായ ഗുരുതര പരിക്കും ശസ്ത്രക്രിയയുടെ അടയാളങ്ങളും നവവധുവിന്റെ ശ്രദ്ധയില്‍പ്പെട്ടത്.
തുടര്‍ന്ന് കാര്യങ്ങള്‍ വരന്‍ വിശദീകരിച്ചെങ്കിലും ഇക്കാര്യം തന്നില്‍നിന്നും ഈ വസ്തുത മറച്ചുവെച്ചതിനെ യുവതി ചോദ്യംചെയ്തു. തുടര്‍ന്നുനടന്ന വാഗ്‌വാദത്തിനുപിന്നാലെ വേര്‍പിരിയാന്‍ തീരുമാനിച്ചു.
സംഭവമറിഞ്ഞെത്തിയ നഗരത്തിലെ പോലീസ് സംഘം പ്രശ്നംപരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. വരന്‍ സ്ഥിരമായി ജോലിക്ക് പോകുന്നില്ലെന്ന ആരോപണവും വധുവിന്റെ വീട്ടുകാര്‍ നടത്തിയതിനെ തുടര്‍ന്ന്, വേര്‍പിരിയുകയാണെന്ന് രണ്ടുകൂട്ടരും ഒപ്പിട്ട രേഖയുടെപകര്‍പ്പ് പോലീസിന് കൈമാറുകയായിരുന്നു.