Home Featured ഇരയുടെയും കുറ്റാരോപിതന്‍റെയും വിവാഹം കഴിഞ്ഞു; പോക്സോ കേസ് റദ്ദാക്കി കര്‍ണാടക ഹൈകോടതി

ഇരയുടെയും കുറ്റാരോപിതന്‍റെയും വിവാഹം കഴിഞ്ഞു; പോക്സോ കേസ് റദ്ദാക്കി കര്‍ണാടക ഹൈകോടതി

ബംഗളൂരു: പോക്സോ കേസിലെ ഇരയും പ്രതിയുമായുള്ള വിവാഹം കഴിഞ്ഞതോടെ 23കാരനായ യുവാവിനെതിരെയുള്ള വിചാരണ നടപടികള്‍ റദ്ദാക്കി കര്‍ണാടക ഹൈകോടതി. സംഭവം നടക്കുമ്ബോള്‍ 17 വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന പെണ്‍കുട്ടി 18 തികഞ്ഞതോടെ കുറ്റാരോപിതനെ വിവാഹം കഴിക്കുകയായിരുന്നു. സെഷന്‍സ് കോടതിയില്‍ കേസ് നടന്നു കൊണ്ടിരിക്കുമ്ബോള്‍ ഇവര്‍ക്ക് ഒരു കുട്ടിയും ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതിക്കെതിരായ കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിക്കില്ലെന്ന് ഹൈകോടതി ചൂണ്ടിക്കാട്ടിയത്.

പ്രോസിക്യൂഷന്റെ എതിര്‍പ്പ് അവഗണിച്ച്‌ കക്ഷികള്‍ തമ്മിലുള്ള ഒത്തുതീര്‍പ്പ് അംഗീകരിച്ച്‌ നടപടികള്‍ അവസാനിപ്പിക്കുന്നതാണ് ഉചിതമെന്ന് കോടതി പറഞ്ഞു. വിവാഹിതരായി ഒരു കുട്ടിയുള്ള ദമ്ബതികള്‍ക്ക് മുന്നില്‍ കോടതിയുടെ വാതില്‍ അടക്കപ്പെട്ടാല്‍ അത് നീതിനിഷേധമായിരിക്കുമെന്ന് ജസ്റ്റിസ് എം. നാഗപ്രസന്ന പറഞ്ഞു.

പ്രായപൂര്‍ത്തിയാകാത്ത മകളെ കാണാനില്ലെന്നാരോപിച്ച്‌ 2019 മാര്‍ച്ചിലാണ് പെണ്‍കുട്ടിയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കിയത്. പിന്നീട് കുറ്റാരോപിതന്‍റെ കൂടെയാണ് പെണ്‍കുട്ടിയെന്ന് കണ്ടെത്തി. പരസ്പര സമ്മതത്തോടെയാണ് ഒരുമിച്ച്‌ താമസിക്കുന്നതെന്ന് ഇരുവരും വ്യക്തമാക്കി. എന്നാല്‍ പെണ്‍കുട്ടിക്ക് 18 വയസ്സ് തികയാത്തതിനാല്‍ യുവാവിനെതിരെ പോക്സോ കേസെടുക്കുകയായിരുന്നു. തുടര്‍ന്ന് 18 മാസം ജയിലില്‍ കിടന്നതിന് ശേഷമാണ് യുവാവ് പുറത്തിറങ്ങിയത്.

സപ്ലൈകോ ഓണം ഫെയര്‍ വെള്ളിയാഴ്ച മുതല്‍; തുച്ഛമായ വിലയ്ക്ക് 17 ഇനങ്ങളുള്ള കിറ്റ്

തിരുവനന്തപുരം: ഭക്ഷ്യപൊതുവിതരണ വകുപ്പ് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന ഈ വര്‍ഷത്തെ ഓണം സ്‌പെഷ്യല്‍ ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ഭക്ഷ്യ വകുപ്പു മന്ത്രി ജി ആര്‍ അനില്‍ അധ്യക്ഷത വഹിക്കും. മന്ത്രിമാരായ വി ശിവന്‍കുട്ടി, ആന്റണി രാജു എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.

ഗുണനിലവാരമുള്ള ഭക്ഷ്യസാധനങ്ങള്‍ കൃത്യമായ അളവിലും തൂക്കത്തിലും മിതമായ വിലയ്ക്ക് ലഭ്യമാക്കി വിപണിയിലെ വിലവര്‍ധനവ് പിടിച്ചുനിര്‍ത്തുന്നതിന് ലക്ഷ്യമാക്കിയാണ് സര്‍ക്കാര്‍ സപ്ലൈകോയുടെ ആഭിമുഖ്യത്തില്‍ ഓണം ഫെയറുകള്‍ സംഘടിപ്പിച്ചിട്ടുള്ളത്. എറണാകുളം, കോഴിക്കോട് ജില്ലകളില്‍ മെട്രോ ഫെയറുകളും മറ്റ് ജില്ലാ ആസ്ഥാനങ്ങളില്‍ ഓണം ഫെയറുകളും ഓഗസ്റ്റ് 27 മുതല്‍ ആരംഭിക്കും. താലൂക്ക്/നിയോജകമണ്ഡല തലത്തിലുള്ള ഫെയറുകള്‍ സെപ്റ്റംബര്‍ 2 മുതല്‍ 7 വരെ സംഘടിപ്പിക്കും.

കാര്‍ഷിക സഹകരണസംഘം ഉത്പാദിപ്പിക്കുന്ന നാടന്‍ പച്ചക്കറികള്‍ വില്‍പന നടത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ട്. മീറ്റ് പ്രോഡക്‌ട്‌സ് ഓഫ് കൈത്തറി ഉല്പന്നങ്ങള്‍ എന്നിവ മേളയില്‍ വില്‍പ്പനയ്ക്ക് തയ്യാറാക്കിയിട്ടുണ്ട്.

ഈ വര്‍ഷത്തെ ഓണക്കാലത്ത് സപ്ലൈകോയുടെ ആഭിമുഖ്യത്തില്‍ ‘സമൃദ്ധി’ എന്ന പേരില്‍ 17 ഇനങ്ങള്‍ അടങ്ങിയ സ്‌പെഷ്യല്‍ ഓണക്കിറ്റ് തയാറാക്കി വിപണനം നടത്തും. 1,000 രൂപ വിലയുള്ള സപ്ലൈകോയുടെ സമൃദ്ധി ഓണക്കിറ്റ് 900 രൂപയ്ക്ക് ലഭിക്കും. ഇതിന്റെ ഉദ്ഘാടനവും ഫെയറില്‍ മുഖ്യമന്ത്രി നിര്‍വഹിക്കും. വിവിധ സര്‍ക്കാര്‍ ഓഫീസുകള്‍, റസി ഡന്‍സ് അസോസിയേഷനുകള്‍, സഹകരണസ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ സപ്ലൈകോ ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി ഓര്‍ഡര്‍ സ്വീകരിച്ച്‌ കിറ്റുകള്‍ നേരിട്ടെത്തിക്കും.

You may also like

error: Content is protected !!
Join Our WhatsApp Group