ന്യൂഡൽഹി : കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ഇന്ത്യയിൽ ഇ കോമേഴ്സ് പ്ലാറ്റ്ഫോമുകളുകളിൽ നിന്നും തൊഴിലാളികളെ കൂട്ടത്തോടെ പിരിച്ചു വിടുന്നു. സ്റ്റാർട്ടപ്പുകളിൽ 12,000 പേർക്കും ഇതേ മേഖലയിലുള്ള മറ്റ് 22,000 പേർക്കുമാണ് ജോലി നഷ്ടമായത്.
ഒല, അൺഅക്കാഡമി, വേദാന്തു, കാർ24, മൊബൈൽ പ്രീമിയർ ലീഗ്, ബ്ലിങ്കറ്റ്, ബൈജൂസ്, ലിഡോ ലേണിങ്, എംഫിൻ, ട്രിൽ, ഫാർഐ, ഫുർലെൻകോ എന്നീ കമ്പനികളാണ് സാമ്പത്തിക ഞെരുക്കത്തെ തുടർന്ന് തൊഴിലാളികളെ പിരിച്ചു വിട്ടത്.
രാജ്യാന്തര കമ്പനികളായ നെറ്റ്ഫ്ളിക്സ് സാമ്പത്തിക സേവനദാതാക്കളായ റോബിൻഹുഡ്, ക്രിപ്റ്റോ പ്ലാറ്റ്ഫോമുകളായ ജെമനി, കോയിൻ ബെയ്ൻ, ക്രിപ്റ്റോ എക്സ്ചെയ്ഞ്ച്,ബൈയിറ്റ് എന്നിവരും തൊഴിലാളികളെ പിരിച്ചു വിട്ടു.
കൊവിഡ് പ്രതിസന്ധിക്കിടയിൽ ചെറിയ ലാഭമുണ്ടാക്കിയ സംരംഭങ്ങളാണ് പ്രതിസന്ധിയിലായത്. രാജ്യത്ത് 60,000 പേർക്ക് ഈ വർഷം ജോലി നഷ്ടപ്പെട്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്.