Home Featured നിരാശയുടെ നടുവിലും പ്രതീക്ഷയോടെ എടുത്ത ചിത്രം; രാഹുല്‍ ഗാന്ധി അടക്കമുള്ള രാഷ്ട്രീയ നേതാക്കള്‍ ഏറ്റെടുത്ത ഹിജാബ് വൈറല്‍ ചിത്രം എടുത്ത ഫോട്ടോഗ്രാഫര്‍ പറയുന്നു

നിരാശയുടെ നടുവിലും പ്രതീക്ഷയോടെ എടുത്ത ചിത്രം; രാഹുല്‍ ഗാന്ധി അടക്കമുള്ള രാഷ്ട്രീയ നേതാക്കള്‍ ഏറ്റെടുത്ത ഹിജാബ് വൈറല്‍ ചിത്രം എടുത്ത ഫോട്ടോഗ്രാഫര്‍ പറയുന്നു

by കൊസ്‌തേപ്പ്

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് വിലക്കിയ വര്‍ത്ത കര്‍ണാടകയിലും ഇന്ത്യയിലെ വിവിധയിടങ്ങളിലും ജനങ്ങളെ വര്‍ഗീയമായി ചേരിതിരിക്കുന്നതിനും സംഘര്‍ഷങ്ങള്‍ക്കും ഇടയാക്കിയിരുന്നു. വിഷയം അന്താരാഷ്ട്ര തലത്തില്‍ വരെ ചര്‍ച്ചയായി.

സ്കൂളുകളിലും കോളജുകളിലും മത ചിഹ്നങ്ങള്‍ പാടില്ല എന്ന കര്‍ണാടക ഹൈകോടതിയുടെ ഇടക്കാല വിധി യെ തുടര്‍ന്ന് വിദ്യാലയങ്ങളിലെത്തിയ ഹിജാബ് ധരിച്ച പെണ്‍കുട്ടികള്‍ മടങ്ങിപ്പോകുന്ന കാഴ്ചയും ലോകം കണ്ടു. വിദ്യാര്‍ഥികള്‍ക്കിടയില്‍പോലും ഭിന്നിപ്പുണ്ടാക്കുന്നതില്‍ വിഷയം കുത്തിപ്പൊക്കി കൊണ്ടുവന്ന സംഘ്പരിവാര്‍ തീവ്രവാദികള്‍ വിജയിച്ചു. അതിനിടെയാണ് ആശ്വാസ കിരണം കണക്കെ ഒരു ചിത്രം വേഗം വൈറലായത്. ഹിജാബ് ധരിച്ച പെണ്‍കുട്ടിയെ ചേര്‍ത്തുപിടിച്ച്‌ നടന്നുപോകുന്ന സഹപാഠികളുടെ ചിത്രമായിരുന്നു അത്.

രാഹുല്‍ ഗാന്ധി അടക്കമുള്ള രാഷ്ട്രീയ നേതാക്കള്‍ യഥാര്‍ഥ ഇന്ത്യ എന്ന അടിക്കുറിപ്പില്‍ ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കുകയും ചെയ്തിരുന്നു. കന്നഡ പത്രമായ ‘പ്രജാവാണി’യിലും സഹോദര സ്ഥാപനമായ ‘ഡെക്കാന്‍ ഹെറാള്‍ഡി’ലും ആണ് ചിത്രം അച്ചടിച്ചുവന്നത്.

പത്രത്തിന്റെ ഫോട്ടോഗ്രാഫറായ ഇര്‍ഷാദ് മുഹമ്മദ് ആണ് ചി​ത്രം പകര്‍ത്തിയത്. ചി​ത്രം “ഐക്യത്തിന്റെ പ്രതീകമായി” സമൂഹമാധ്യമങ്ങളിലും വൈറലായി മാറിയിരുന്നു. ന്യൂനപക്ഷ വിരുദ്ധ രാഷ്ട്രീയത്തിന്റെ കാലത്ത് ഒരു പ്രതീക്ഷാജനകമായ സന്ദേശമായി പലരും ഇതിനെ കണ്ടതോടെ ഫോട്ടോ അതിവേഗം വൈറലായി. ഒരാഴ്ച അടച്ചിട്ടതിന് ശേഷം തുറന്ന കര്‍ണാടക പി.യു കോളജിന് മുന്നില്‍നിന്നുമാണ് ഇര്‍ഷാദ് ചി​ത്രം പകര്‍ത്തിയത്.

ഒന്നിന് പുറകെ ഒന്നായി ഹിജാബ് നിരോധനം ഏറ്റെടുത്ത് കോളജുകളിലും സ്‌കൂളുകളിലും വരുന്ന സ്തോഭജനകമായ ചിത്രങ്ങള്‍ക്കും വാര്‍ത്തകള്‍ക്കും ഇടയില്‍ ഈ ഫോട്ടോ തനിക്ക് പോസിറ്റിവിറ്റിയുടെ തിളക്കം പകരുന്നതായി ഇര്‍ഷാദ് ‘ന്യൂസ് മിനട്ട്’ വാര്‍ത്ത പോര്‍ട്ടലിനോട് പറഞ്ഞു. “വിഭജിക്കപ്പെടാന്‍ വിസമ്മതിക്കുന്ന വിദ്യാര്‍ത്ഥികളുണ്ടെന്നും രാഷ്ട്രീയത്തിന് ഇരയാകാത്ത മറ്റൊരു ഇന്ത്യയുണ്ടെന്നും പുറംലോകം കാണണമെന്ന് ഞാന്‍ ആഗ്രഹിച്ചു. ഇതാണ് എന്റെ കുട്ടിക്കാലത്തെ ഇന്ത്യ, ഇര്‍ഷാദ് പറയുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group