മതപരിവർത്തനത്തിന് വിധേയരായ മുസ്ലീങ്ങളെയോ ക്രിസ്ത്യാനികളെയോ ഹിന്ദുമതത്തിലേക്ക് തിരികെ കൊണ്ടുവരണമെന്ന തന്റെ പരാമർശം നിരുപാധികം പിൻവലിച്ച് ബിജെപി എംപി തേജസ്വി സൂര്യ.
പൊതുവേദികളിൽ നിന്ന് ഭിന്നിപ്പിക്കുന്ന പ്രസംഗങ്ങളുടെ ഒരു പരമ്പര തന്നെ നടക്കുന്ന സമയത്ത് അദ്ദേഹത്തിന്റെ അഭിപ്രായങ്ങളുടെ വീഡിയോ ക്ലിപ്പ് വലിയ വിവാദം സൃഷ്ടിച്ചിരുന്നു. “രണ്ട് ദിവസം മുമ്പ് ഉഡുപ്പി ശ്രീകൃഷ്ണ മഠത്തിൽ നടന്ന ഒരു പരിപാടിയിൽ ഞാൻ ‘ഭാരതത്തിലെ ഹിന്ദു നവോത്ഥാനം’ എന്ന വിഷയത്തിൽ സംസാരിച്ചു. എന്റെ പ്രസംഗത്തിൽ നിന്നുള്ള ചില പ്രസ്താവനകൾ ഖേദകരമെന്നു പറയട്ടെ, ഒഴിവാക്കാവുന്ന വിവാദം സൃഷ്ടിച്ചു. അതിനാൽ ഞാൻ നിരുപാധികം പ്രസ്താവനകൾ പിൻവലിക്കുന്നു,” തേജസ്വി സൂര്യ ഇന്ന് രാവിലെ ട്വീറ്റ് ചെയ്തു.