ബെംഗളൂരു : ആർടി ഓഫിസുകളിൽ നേരിട്ടെത്തിയാൽ ലഭിച്ചിരുന്ന 30 സേവനങ്ങൾ ഇനി മുതൽ ഓൺലൈനിലൂടെ. ആർടി ഓഫിസുകളിലെ തിരക്ക് കുറയ്ക്കാൻ ലക്ഷ്യമിടുന്ന പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ നിർവഹിച്ചു.ഓഫിസുകൾ കയറിയിറങ്ങുന്ന സാഹചര്യം കുറയ്ക്കാൻ ഇതിലുടെ സാധിക്കുമെന്നു ഗതാഗതവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാജേന്ദ്ര കുമാർ കട്ടാരിയ പറഞ്ഞു. പ്രതിവർഷം 50 മുതൽ 60 കോടി വരെ പേപ്പറുകളാണ് സംസ്ഥാനത്തെ ആർടി ഓഫിസുകളിൽ വരുന്നത്.
പേപ്പർ ഉപയോഗം പരമാവധി കുറയ്ക്കുന്നതിനൊപ്പം വേഗത്തിൽ സേവനം ലഭ്യമാക്കാനും കഴിയും..ലേണേഴ്സ് ലൈസൻസ്, കണ്ടക്ടർ ലൈസൻസ്, രാജ്യാന്തര ഡ്രൈവിങ് പെർമിറ്റ്, താൽക്കാലിക വാഹന റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, എൻഒസി സർട്ടിഫിക്കറ്റ്, ഉടമസ്ഥാവകാശം കൈമാറൽ, ചരക്ക് വാഹനങ്ങളുടെ പെർമിറ്റ്, ഓട്ടോറിക്ഷ പെർമിറ്റ് പുതുക്കൽ, പുതിയ വാഹനങ്ങളുടെ ഡീലർ പോയിന്റ് റജിസ്ട്രേഷൻ