ബെംഗളൂരു : നീന്തൽ കുളങ്ങൾ തുറക്കുന്നതുൾപ്പെടെ കോവിഡ് നിയന്ത്രണങ്ങളിൽ സർക്കാർ കൂടുതൽ ഇളവുകൾ ഏർപ്പെടുത്തി. വിമാനത്താവളങ്ങളിലെ കർശന പരിശോധനയിലും അയവു വരുത്തി. 2 ഡോസ് കോവിഡ് കുത്തി വയ്പ് എടുത്ത, ലക്ഷണങ്ങൾ ഇല്ലാത്തവരെ മാത്രമേ നീന്തൽ കുളങ്ങളിൽ പ്രവേശിപ്പിക്കാവു എന്നു ചീഫ് സെക്രട്ടറി പി.രവി കുമാർ ഇറക്കിയ സർക്കുലറിൽ പറയുന്നു.
പ്രവേശനം പകുതി പേർക്കു മാത്രം. ഓരോ ബാച്ചിനു ശേഷവും ഇവിടത്തെ വിശ്രമ സ്ഥലവും നട പാതയുമെല്ലാം അണുവിമുക്തമാക്കണം.
പനി, ജലദോഷം തുടങ്ങിയവ പരിശോധിക്കാൻ പ്രവേശന കവാടത്തിൽ സൗകര്യം ഏർപ്പെടുത്തണം. കോവിഡ് ഒന്നാം തരംഗത്തിനു ശേഷം ഒന്നര വർഷമായി നീന്തൽ കുളം അടച്ചിട്ടിരിക്കുകയായിരുന്നു. നീന്തൽ താരങ്ങൾക്കു പരിശീലനത്തിനു മാത്രമാണ് ഇവ തുറന്നു കൊടു ത്തിരുന്നത്.വിമാനത്താവളങ്ങളിൽ കർ ശന പരിശോധന ലക്ഷണങ്ങൾ ഉള്ളവർക്കു മാത്രമാക്കി. കേന്ദ്ര സർക്കാർ നിർദേശിച്ചിട്ടുള്ള രാജ്യ ങ്ങളിൽ നിന്നൊഴികെ വിമാനത്താവളത്തിൽ എത്തുന്നവർക്കു ആർടി പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റും നിർബന്ധമില്ല.
യുകെയിൽ നിന്നെത്തുന്നവർക്ക് കേന്ദ്ര മാനദണ്ഡം അനുസരിച്ചുള്ള നിബന്ധനകൾ ബാധകമാണ്.