ബെംഗളൂരു നിർബന്ധിത മതപരിവർത്തനത്തെക്കുറിച്ചുള്ള വിവരം ലഭിക്കാനെന്ന പേരിൽ കർണാടകയിലെ ക്രിസ്ത്യൻ ദേവാലയങ്ങളിലും മിഷനറി പ്രവർത്തനങ്ങളിലും സർവേ നടത്താനുള്ള സർക്കാർ നീക്കം അനാവശ്യമാണെന്നു ബെംഗളൂരു ആർച്ച് ബിഷപ് ഡോ.പീറ്റർ മച്ചാഡോ വിമർ ശിച്ചു.
സമ്മർദം ചെലുത്തിയുള്ള മതം മാറ്റം ശ്രദ്ധയിൽപ്പെട്ടാൽ രാജ്യം അനുശാസിക്കുന്ന നിയമ പ്രകാര മാണ് സർക്കാർ നടപടിയെടുക്കേ ണ്ടത്.
ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ ക്രിസ്തു മതത്തെ ഒന്നാകെ കുറ്റപ്പെടുത്തരുത്. ക്രൈസ്തവ സഭാ ആശുപത്രിക ളിലും വിദ്യാഭ്യാസ സ്ഥാപനങ്ങ ളിലുമെല്ലാം മതപരിവർത്തനം നടത്തിയിരുന്നെങ്കിൽ വിശ്വാസികൾ എത്രയോ കൂടിയേനേ. എന്നാൽ, സഭ അതു ചെയ്യില്ല. സംസ്ഥാനത്ത് അനധികൃത ക്രിസ്ത്യൻ ദേവാലയങ്ങളുണ്ടെന്നു വിശ്വസി ക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു
സർവേയെ എതിർത്ത് കർണാ ടക റീജൻ കാത്തലിക് ബിഷപ് കൗൺസിൽ നേരത്തെ മുഖ്യമ ന്ത്രിക്കു നിവേദനം നൽകിയിരു ന്നു. സർവേ നടത്തുന്നുണ്ടെങ്കിൽ എല്ലാ മതവിഭാഗങ്ങൾക്കും ബാധ കമാക്കണമെന്നാണു നിവേദന ത്തിൽ. നിർബന്ധിത മതപരിവർ ത്തനം തടയാൻ നിയമ രൂപീകര ണം നടത്താനുള്ള കർണാടകയുടെ നീക്കം വിനാശകരമായ മത സ്പർധയ്ക്ക് വഴിയൊരുക്കുമെന്നും കൗൺസിൽ അഭിപ്രായപ്പെ ട്ടിരുന്നു.