ബെംഗളൂരു നഗരത്തിലെ 16 മസ്ജിദുകളിൽ ഉച്ചഭാഷിണി ഉപ യോഗിക്കുന്നതിനെതിരെ തനിസ് 3 മെയിൻ റോഡിലെ ലിയോൺ അപ്പാർട്മെന്റ് നിവാസികൾ നൽ കിയ ഹർജിയിൽ കർണാടക സർ ക്കാരിനു ഹൈക്കോടതി നോട്ടി സ്. 4 ആഴ്ചയ്ക്കകം തടസ്സവാ ദം ഉന്നയിക്കാൻ നിർദേശിച്ചാണ് ആക്ടിങ് ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമയുടെ നടപടി. അപ്പാർട്മെന്റിലെ താമസക്കാ രായ 32 പേരാണ് മസ്ജിദുകളിൽ
ഉച്ചഭാഷിണിയും മൈക്കും ഉപയോഗിക്കുന്നതിനെതിരെ പൊതു താൽപര്യ ഹർജി നൽകിയത്.
അനുവദനീയമായ ശബ്ദത്തിലാണ് ഉച്ചഭാഷിണി ഉപയോഗി ക്കുന്നതെന്നും ഇത് അതിരു കട ന്നിരുന്നെങ്കിൽ ഒരു തവണയെങ്കിലും ഇവയുടെ പരിധിയിലെ പൊലീസ് ഇടപെടുമായിരുന്നില്ലേയെന്നും മസ്ജിദുകളുടെ അഭിഭാഷ കൻ കോടതിയിൽ ചോദിച്ചു. കേസ് വീണ്ടും നവംബർ 16നു പരിഗണിക്കും