ബെംഗളുരു: കലാശിപാളയം മാർക്കറ്റ് ഇലക്ട്രോണിക് സിറ്റിക്കു സമീപം സിംഗേന അഗ്ര ഹാരയിലേക്കു സ്ഥിരമായി മാറ്റാൻ സർക്കാർ.കഴിഞ്ഞ വർഷം ലോക്ഡൗൺ സമയത്ത് മാർക്കറ്റ് താൽക്കാലികമായി ഇവിടേക്കു മാറ്റിയിരുന്നെങ്കിലും വേണ്ടത്ര സൗകര്യങ്ങളില്ലെ ന്നു ചൂണ്ടിക്കാട്ടി ഒരു വിഭാഗം വ്യാപാരികൾ നീക്കത്തെ എതിർത്തിരുന്നു. എന്നാൽ കലാശിപാളയത്തെ തിരക്കൊഴിവാക്കാൻ മാർക്കറ്റ് സ്ഥിരമായി ഇവിടേക്കു മാറ്റാൻ ഡിപ്പാർട്മെന്റ് ഓഫ് അഗ്രികൾചറൽ മാർക്കറ്റിങ് നടപടി ആരംഭിച്ചു.
മാർക്കറ്റിനായി 42 ഏക്കർ ഭൂമി ഏറ്റെടുക്കും. ഇവിടെ 500 കടകൾ നിർമിക്കാനാകും. വീതി യേറിയ റോഡുകൾ, ട്രക്കുകൾക്കും മറ്റു വാഹ നങ്ങൾക്കും പാർക്കിങ്, മാലിന്യ സംസ്കരണ പ്ലാന്റ്, ശുചിമുറികൾ തുടങ്ങി എല്ലാ സൗകര്യ ങ്ങളും ഉണ്ടായിരിക്കും. നഗരത്തിനകത്തേക്കു ചരക്കു വാഹനങ്ങളുടെ വരവ് ഒഴിവാക്കാനാകുമെന്നതാണു മാർക്കറ്റ് നഗരപ്രാന്ത ത്തിലേക്കു മാറ്റിയാലുള്ള പ്രധാന നേട്ടം.ഹൊസൂർ റോഡ്, നൈസ് റോഡ് എന്നിവിടങ്ങളിൽ നിന്നുള്ള വാഹനങ്ങൾ പ്രവേശിക്കുന്ന സ്ഥലത്തായതി നാൽ ട്രക്ക് ഉടമകൾക്കും കർഷകർക്കും സമയവും യാത്രയും ലാഭിക്കാം. കേരളത്തിൽ നിന്നു പൈനാപിളും മറ്റുമായി വരുന്ന ട്രക്കുകൾ ഇവിടെ ചരക്കിറക്കുന്നുണ്ട്.
മൊത്ത, ചെറുകിട വ്യാപാ രികളുടെ ഉൾപ്പെടെ എഴുനൂറിലേറെ കടകൾ കലാശിപാളയത്തു പ്രവർത്തിക്കുന്നുണ്ട്. സ്വകാര്യ ബസുകളുടെ ഹബ് കൂടിയായതിനാൽ ഇവിടെ വൻ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടിരുന്നത്.
