Home covid19 കേരളത്തിൽ കോവിഡ് സ്ഥിരീകരിച്ചത് 17,681 പേര്‍ക്ക്,രണ്ടാം തരംഗം ഉച്ഛസ്ഥായി പിന്നിട്ടതായി ആരോഗ്യ വിദഗ്ധര്‍

കേരളത്തിൽ കോവിഡ് സ്ഥിരീകരിച്ചത് 17,681 പേര്‍ക്ക്,രണ്ടാം തരംഗം ഉച്ഛസ്ഥായി പിന്നിട്ടതായി ആരോഗ്യ വിദഗ്ധര്‍

by ടാർസ്യുസ്

തിരുവനന്തപുരം: കേരളത്തിൽ കോവിഡ് സ്ഥിരീകരിച്ചത് 17,681 പേര്‍ക്ക്. കഴിഞ്ഞദിവസം 15,876 പേര്‍ക്കായിരുന്നു കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 97,070 സാമ്ബിളുകളാണ് പരിശോധിച്ചത്. കേരളത്തിൽ വിവിധ ജില്ലകളിലായി 5,61,239 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 5,33,190 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 28,049 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1718 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നിലവില്‍ 1,90,750 കോവിഡ് കേസുകളില്‍, 13.7 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളിലോ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 208 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 22,987 ആയി.രോഗം സ്ഥിരീകരിച്ചവരില്‍ 47 പേര്‍ കേരളത്തിന് പുറത്ത് നിന്നും വന്നവരാണ്. 16,656 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 881 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 25,588 പേര്‍ രോഗമുക്തി നേടി. ഇതോടെ 1,90,750 പേരാണ് രോഗം സ്ഥിരീകരിച്ച്‌ ഇനി ചികിത്സയിലുള്ളത്. 42,09,746 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

കേരളത്തിലെ കൊവിഡ് രണ്ടാം തരംഗം അതിൻറെ ഉച്ചസ്ഥായി പിന്നിട്ടതായി ആരോഗ്യ വിദഗ്ദൻ.എയിംസിലെ പ്രൊഫസർ സഞ്ജയ് റായിയാണ് കേരളത്തിലെ പ്രതിരോധ പ്രവർത്തനങ്ങൾ ശരിയായ ദിശയിൽ ആണെന്ന് ചൂണ്ടിക്കാണിച്ചിരിക്കുന്നത്. അടുത്ത രണ്ടാഴ്ചയോടെ കേരളത്തിലെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം വലിയ തോതിൽ കുറയുമെന്നും അദ്ദേഹം വ്യക്തമാക്കി.

രണ്ടാം തരംഗം ഒരേ സമയത്ത് രാജ്യത്ത് ആകമാനം അതിന്റെ ഉയർന്ന ഘട്ടത്തിൽ എത്തിയപ്പോൾ അതിൽ വേറിട്ട് നിന്നത് കേരളം മാത്രമായിരുന്നു. രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണം കുത്തനെ ഉയർന്ന ദിവസങ്ങളിൽ മറ്റുള്ള സംസ്ഥാനങ്ങൾക്ക് ആരോഗ്യ സംവിധാനങ്ങൾ തികയാതെ വരികയും ചെയ്തു. ഈ ഘട്ടത്തിലാണ് ഡിലെയ്ക്ക് കർവ് എന്ന രീതി കേരളം അവലംബിച്ചത്. ഇതിൻറെ ഫലമായി കേരളത്തിലെ കൊവിഡ് രോഗികൾക്ക് ചികിത്സ നൽകാനും കേരളത്തിലെ ആരോഗ്യ സംവിധാനങ്ങൾക്ക് സാധിച്ചു.

ഈ രീതി ശരിയാണ് എന്നും അതിനാൽ ആണ് സംസ്ഥാനത്തെ രോഗ വ്യാപന തോത് കുറയ്ക്കാൻ കേരളത്തിന് കഴിഞ്ഞത് എന്നും സീറോ സർവേ ഉദ്ധരിച്ച് സഞ്ജയ് റായ് ചൂണ്ടിക്കാട്ടി. കഴിഞ്ഞ രണ്ട് മൂന്ന് മാസത്തെ കണക്കുകൾ നോക്കിയാൽ കേരളം കൊവിഡ് രണ്ടാം തരംഗത്തിന്റെ ഉച്ചസ്ഥായി പിന്നിട്ടിട്ടുണ്ട്. ഇതിൻറെ ഫലമായി അടുത്ത രണ്ട് ആഴ്ചകൾക്കുള്ളിൽ സംസ്ഥാനത്തെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ കുറയും.

ഒക്ടോബർ ആദ്യ വാരത്തോടെ കേരളത്തിലെ കൊവിഡ് വ്യാപനത്തിന് ശമനം ഉണ്ടാവുമെന്നും ഇതിന്റെ സൂചനയായി കഴിഞ്ഞ രണ്ട് ദിവസത്തെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം ഇരുപതിനായിരത്തിനു താഴേക്ക് എത്തിയതിനെ കാണാൻ കഴിയുമെന്നും അദ്ദേഹം കുട്ടിച്ചേർത്തു. പ്രൊഫസർ സഞ്ജയ് റായിയുടെ നേതൃത്വത്തിൽ ആരോഗ്യ വിദഗ്ദരുടെ സംഘം ഭാരത് ബയോ ടെക് വികസിപ്പിച്ച് മുക്കിലൂടെ പ്രയോഗിക്കുന്ന വാക്സിനിൻറെ രണ്ടാം ഘട്ട പരീക്ഷണം എയിംസിൽ നടത്തി വരികയാണ്. കൈരളി ഓൺലൈൻ വാർത്തകൾ വാട്സ് ആപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group