ബെംഗളൂരു: 3500.86 കോടി രൂപയുടെ മൊത്തം നിക്ഷേപമുള്ള 69 പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി കര്‍ണാടക സര്‍ക്കാര്‍. ശനിയാഴ്ച നടന്ന സംസ്ഥാനതല മോണിറ്ററിംഗ് കമ്മിറ്റിയുടെ 152-ാമത് യോഗത്തില്‍ ആണ് വിപുലമായ പദ്ധതികള്‍ക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്. വന്‍കിട, ഇടത്തരം വ്യവസായ, അടിസ്ഥാന സൗകര്യ വികസന മന്ത്രി എം ബി പാട്ടീലിന്റെ നേതൃത്വത്തില്‍ ആണ് പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയത്.
ഈ പദ്ധതികള്‍ സംസ്ഥാനത്തൊട്ടാകെ ഏകദേശം 24954 പേര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. 3394 പേര്‍ക്ക് തൊഴില്‍ നല്‍കുന്ന മെഷീന്‍ ടൂള്‍ സെന്ററില്‍ 285 കോടി രൂപ നിക്ഷേപിക്കാന്‍ പദ്ധതിയിടുന്ന ജ്യോതി സിഎന്‍സി ഓട്ടോമേഷന്‍ ലിമിറ്റഡ് ആണ് പദ്ധതികളില്‍ പ്രധാനപ്പെട്ടത്.
സോപ്പുകളുടെയും ഡിറ്റര്‍ജന്റുകളുടെയും നിര്‍മ്മാണത്തില്‍ 250 കോടി രൂപ നിക്ഷേപിക്കാന്‍ പദ്ധതിയിടുന്ന കര്‍ണാടക സോപ്സ് ആന്‍ഡ് ഡിറ്റര്‍ജന്റ്‌സ് ലിമിറ്റഡും ശ്രദ്ധേയമായ പദ്ധതികളില്‍ ഒന്നാണ്. ഹിന്ദുസ്ഥാന്‍ കൊക്കകോള ബിവറേജസ് പ്രൈവറ്റ് ലിമിറ്റഡ് പാനീയ നിര്‍മ്മാണത്തില്‍ 249 കോടി രൂപ നിക്ഷേപിക്കാനാണ് പദ്ധതിയിടുന്നത്. 50 കോടി രൂപയില്‍ കൂടുതലുള്ള മൂലധന നിക്ഷേപമുള്ള 12 പദ്ധതികള്‍ ആണ് ഉള്ളത്.
ഇവയ്‌ക്കെല്ലാം കൂടി ആകെ 2311.88 കോടി രൂപയുടെ നിക്ഷേപമുണ്ടാകും. ഏകദേശം 18972 പേര്‍ക്ക് തൊഴില്‍ സൃഷ്ടിക്കുന്നതാണ് ഇത്. 15 കോടി മുതല്‍ 50 കോടി രൂപ വരെ നിക്ഷേപമുള്ള 55 പദ്ധതികള്‍ക്ക് 1148.98 കോടി രൂപയാണ് ചെലവ്. ഇത് ഏകദേശം 5832 പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു. 40 കോടി രൂപ മൂലധന നിക്ഷേപമുള്ള രണ്ട് പദ്ധതികള്‍ 150 പേര്‍ക്ക് തൊഴില്‍ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഈ പദ്ധതികളിലൂടെ സുസ്ഥിര വികസനത്തിനും തൊഴിലവസര സൃഷ്ടിക്കും അവസരമൊരുങ്ങും എന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ഇതുവഴി വ്യാവസായിക നിക്ഷേപങ്ങള്‍ സുഗമമാക്കുന്നതിനും കര്‍ണാടകയുടെ സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനുമുള്ള കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പ്രതിബദ്ധതയാണ് വെളിവാകുന്നത് എന്ന് മന്ത്രി എം ബി പാട്ടീല്‍ അവകാശപ്പെട്ടു.
തന്ത്രപരമായ നിക്ഷേപങ്ങളിലൂടെ വ്യാവസായിക വളര്‍ച്ചയും തൊഴിലവസര സൃഷ്ടിയും പ്രോത്സാഹിപ്പിക്കുന്നതിന് കര്‍ണാടക സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. അംഗീകൃത പദ്ധതികള്‍ വൈവിധ്യമാര്‍ന്ന മേഖലകളെ വ്യാപിച്ചുകിടക്കുന്നു, ഇത് ഒരു മുന്‍നിര നിക്ഷേപ കേന്ദ്രമെന്ന നിലയില്‍ സംസ്ഥാനത്തിന്റെ സ്ഥാനം ശക്തിപ്പെടുത്തുന്നു,’ മന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
എമ്പുരാനെ തളയ്ക്കാൻ മോദി, പ്രധാനമന്ത്രിയുടെ ഓഫീസിൽ വൻ നീക്കം
എമ്പുരാൻ വെറും കലയല്ല..ഇതാ പ്രധാനമന്ത്രി നരേന്ദ്ര മോദിയിലേക്ക് കാര്യങ്ങൾ എത്തി. വൻ നീക്കം ദില്ലിയിൽ. ബി ജെ പി കേരളാ പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ ദില്ലിയിലേക്ക് എത്തി. ഗുജറാത്ത കലാപത്തേ തെറ്റായി അവതരിപ്പിച്ച സിനിമ എങ്ങിനെ ആവീഷ്കാര സ്വാതന്ത്ര്യത്തിന്റെ പരിധിയിൽ വരും എന്നും വൻ നടപടി ഉണ്ടാകും എന്നും സൂചന.
ഒരിക്കൽ ഇൻ കം ടാക്സിന്റെ കൂറ്റൻ തല്ല് വാങ്ങി 900 കോടി പോയ ഗോകുലം ഗോപാലൻ അടക്കം പ്രതിസന്ധിയിലേക്ക് എന്ന സൂചനകൾ/ പ്രിഥ്വി രാജ് സുകുമാരന്റെ മുൻ കാല നീക്കങ്ങളിൽ കണ്ണു വയ്ക്കുന്നു. എമ്പുരാനേ പിടിക്കാൻ ഇ ഡിയോ എൻ ഐ എ യോ? സ്വാമി ഭദ്രാനന്ദ് മുമ്പ് പറഞ്ഞത് പോലെ ദാവൂദ് ഇബ്രാഹിം ബന്ധം അന്വേഷിക്കണം. ഇ ഡി അതിന്റെ നടപടി തുറ്റങ്ങി..എന്തായാലും എമ്പുരാൻ മോദിയുടെ റഡാറിലേക്ക്
എമ്പുരാൻ സിനിമയുമായി ബന്ധപ്പെട്ടുള്ള അന്വേഷണം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓഫീസ് ഏറ്റെടുക്കുന്നു എന്നുള്ള പുതിയ വിവരങ്ങൾ പുറത്തു വരികയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓഫീസ് വിഷയം നൽകിയിരിക്കുന്നു എന്നുള്ള വിവരങ്ങളാണ് വരുന്നത് ഗുജറാത്തിൽ ഈ സിനിമ പ്രദർശിപ്പിക്കുവാൻ അനുവദിച്ചിരുന്നില്ല
ഗുജറാത്ത് കലാപം ഉണ്ടായ സമയത്ത് ഗുജറാത്തിലെ ബിജെപിയുടെ നേതാക്കളായിട്ടുള്ള നരേന്ദ്രമോദിക്കെതിരെയും അതുപോലെതന്നെ അമിത്ഷായ്ക്കെതിരെയുള്ള വിമർശനങ്ങൾ ഈ സിനിമയിൽ ഉൾപ്പെടുത്തിയിരുന്നു.കലാപം നടത്തി കേന്ദ്രസർക്കാർ അധികാരത്തിൽ തുടരുന്നത് എന്നുള്ള സൂചനകൾ വന്നിരുന്നു. ഇപ്പോൾ പ്രധാനമന്ത്രിയുടെ ഓഫീസിൽ തന്നെ ഇതുമായി ബന്ധപ്പെട്ടുള്ള നിരവധി പരാതികൾ ലഭിച്ചിരുന്നു