Home Featured ബെംഗളൂരു : നികുതിയടയ്ക്കാതെ ഓടുന്ന വാഹനങ്ങൾക്കെതിരേ നടപടി ശക്തമാക്കി ഗതാഗതവകുപ്പ്

ബെംഗളൂരു : നികുതിയടയ്ക്കാതെ ഓടുന്ന വാഹനങ്ങൾക്കെതിരേ നടപടി ശക്തമാക്കി ഗതാഗതവകുപ്പ്

ബെംഗളൂരു : മറ്റു സംസ്ഥാനങ്ങളിൽ രജിസ്റ്റർചെയ്തത്‌ നികുതിയടയ്ക്കാതെ കർണാടകത്തിൽ ഓടുന്ന വാഹനങ്ങൾക്കെതിരേ നടപടി ശക്തമാക്കി ഗതാഗതവകുപ്പ്. മാർച്ച് ഒന്നുമുതൽ 20വരെ ബെംഗളൂരുവിൽ നടത്തിയ പരിശോധനയിൽ നികുതിയിനത്തിലും പിഴയിനത്തിലുമായി 40.2 കോടി രൂപ പിരിച്ചെടുത്തു.

നികുതിയിനത്തിൽ 39.8 കോടിയും പിഴയിനത്തിൽ 2.5 ലക്ഷം രൂപയുമാണ് പിരിച്ചെടുത്തത്. 544 കേസുകളെടുക്കുകയും 244 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്‌തിട്ടുണ്ട്. കർണാടകത്തിനുപുറത്ത് രജിസ്റ്റർചെയ്ത് കൃത്യമായ നികുതിയടയ്ക്കാതെ ബെംഗളൂരുവിൽ ഓടുന്ന വാഹനങ്ങൾക്കെതിരേ നടപടി ശക്തമാക്കാനാണ് ഗതാഗതവകുപ്പിന്റെ തീരുമാനമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

ഇലക്ട്രോണിക്സിറ്റിയിൽ 11.7 കോടി രൂപയും ബെംഗളൂരു ഈസ്റ്റിൽ 9.4 കോടി രൂപയും കെആർ പുരത്ത് 3.7 കോടി രൂപയുമാണ് ആർടിഒ പിരിച്ചെടുത്തത്.ആദ്യം വിലകൂടിയ വാഹനങ്ങളെമാത്രമാണ് പരിശോധിച്ചതെന്നും ഇപ്പോൾ എല്ലാ വാഹനങ്ങളെയും പരിശോധിച്ചുതുടങ്ങിയെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

മോട്ടോർ വാഹന നിയമമനുസരിച്ച് മറ്റൊരു സംസ്ഥാനത്ത് രജിസ്റ്റർചെയ്‌ത വാഹനം 11 മാസത്തിൽ കൂടുതൽ ഓടിക്കാൻ പാടില്ല. 11 മാസം കഴിഞ്ഞാൽ വാഹനം കർണാടകത്തിൽ വീണ്ടും രജിസ്റ്റർചെയ്യണം. അഞ്ചുലക്ഷം രൂപയ്ക്കുതാഴെ വിലയുള്ള കാറുകൾക്ക് വാഹനവിലയുടെ 13 ശതമാനമാണ് നികുതി. അഞ്ചുലക്ഷത്തിനും പത്തുലക്ഷത്തിനും ഇടയിൽ വിലയുള്ള വാഹനത്തിന് 14 ശതമാനവും 10-20 ലക്ഷത്തിനും ഇടയിൽ വിലയുള്ള വാഹനത്തിന് 17 ശതമാനവും 20 ലക്ഷത്തിന് മുകളിൽ വിലയുള്ള വാഹനത്തിന് 18 ശതമാനവുമാണ് നികുതി. കേരളത്തിൽ രജിസ്റ്റർചെയ്ത ഒട്ടേറെ വാഹനങ്ങൾ ബെംഗളൂരുവിൽ ഓടുന്നുണ്ട്.

ഭാര്യയെ കാമുകന് വിവാഹം ചെയ്തുകൊടുത്ത് യുവാവ്, കുട്ടികളെ താൻ നോക്കുമെന്ന് ഒരേയൊരു ഡിമാൻഡ്

ഭാര്യയെ കാമുകന് വിവാഹം ചെയ്തുകൊടുത്ത് യുവാവ്. ഉത്തർപ്രദേശിലെ സന്ത് കബീർ നഗർ ജില്ലയിലെ ഒരു യുവാവാണ് തന്റെ ഭാര്യയുടെ വിവാഹം അവളുടെ കാമുകനുമായി നടത്താൻ തീരുമാനിച്ചത്. ഭാര്യ മറ്റൊരു യുവാവുമായി അടുപ്പത്തിലാണ് എന്ന് അറിഞ്ഞപ്പോഴാണ് ബബ്ലു എന്ന യുവാവ് രണ്ട് കുട്ടികളെയും തന്റെ ചുമതലയിൽ വിടണമെന്നും അങ്ങനെ എങ്കിൽ കാമുകനെ വിവാഹം കഴിക്കാമെന്നും ഭാര്യയോട് പറയുന്നത്. അങ്ങനെ ഇത് ഭാര്യ സമ്മതിക്കുകയും വിവാഹം നടക്കുകയുമായിരുന്നു.

2017 -ലാണ് ബബ്ലൂവും രാധികയും വിവാഹിതരാവുന്നത്. ഇവർക്ക് 7 -ഉം 9 -ഉം വയസ്സുള്ള രണ്ട് കുട്ടികളുമുണ്ട്. മിക്കവാറും ബബ്ലു ജോലിക്കായി വീട്ടിൽ നിന്നും ദൂരെ പോയിരിക്കുകയാവും. ആ സമയത്താണ് രാധിക ഗ്രാമത്തിലെ മറ്റൊരു യുവാവുമായി പ്രണയത്തിലാകുന്നത്. 

പിന്നീട് ഇത് ബബ്ലുവിന്റെ കുടുംബം അറിയുകയും ബബ്ലുവിനെ അറിയിക്കുകയുമായിരുന്നു. ബബ്ലു ആദ്യം ഇത് അവസാനിപ്പിക്കാൻ ശ്രമിച്ചെങ്കിലും എങ്ങനെ ഇത് പരിഹരിക്കും എന്ന് മനസിലായില്ല. പിന്നാലെയാണ് നാട്ടുകാരെ അറിയിക്കുകയും തനിക്ക് യുവാവുമായി ഭാര്യയുടെ വിവാഹം നടത്തണമെന്നാണ് എന്ന് പറയുകയും ചെയ്യുന്നത്. 

ആദ്യം അയാൾ കോർട്ടിൽ പോയി ഭാര്യയുടെയും കാമുകന്റെയും വിവാഹം നടത്തുകയാണ് ബബ്ലു ചെയ്തത്. പിന്നീട് അവരെ ഒരു ക്ഷേത്രത്തിലേക്ക് കൊണ്ടുപോവുകയും അവിടെ വച്ച് മാലകൾ അണിയിക്കുകയും മറ്റ് ചടങ്ങുകൾ നടത്തുകയും ചെയ്യുകയായിരുന്നു. അതിന് മുമ്പ് ബബ്ലു രണ്ട് കുട്ടികളെയും തനിക്കൊപ്പം നിർത്തണമെന്ന് രാധികയോട് ആവശ്യപ്പെട്ടു. അവർ ഈ ആവശ്യം അം​ഗീകരിക്കുകയും ചെയ്തു. നാട്ടുകാരടക്കം ഒരുപാടുപേർ വിവാഹത്തിൽ പങ്കെടുത്തു. ഇവരുടെയെല്ലാം സാന്നിധ്യത്തിലായിരുന്നു വിവാഹം. ബബ്ലു തന്നെയാണ് വിവാഹ ചടങ്ങുകൾക്ക് അടക്കം മുൻകയ്യെടുത്തതും. 

You may also like

error: Content is protected !!
Join Our WhatsApp Group