Home Featured ഹൈബ്രിഡ് കഞ്ചാവുമായി സംവിധായകരായ ഖാലിദ് റഹ്മാനും അഷ്റഫ് ഹംസയും പിടിയില്‍

ഹൈബ്രിഡ് കഞ്ചാവുമായി സംവിധായകരായ ഖാലിദ് റഹ്മാനും അഷ്റഫ് ഹംസയും പിടിയില്‍

by admin

കൊച്ചിയില്‍ ഹൈബ്രിഡ് കഞ്ചാവുമായി പ്രമുഖ മലയാള സിനിമ സംവിധായകരടക്കം മൂന്നു പേര്‍ എക്സൈസിന്‍റെ പിടിയിലായി.സംവിധായകരായ ഖാലിദ് റഹ്മാൻ, അഷ്റഫ് ഹംസ എന്നിവരും ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഷാലിഫ് മുഹമ്മദുമാണ് അറസ്റ്റിലായത്. എക്സൈസ് സ്പെഷല്‍ സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. 1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായാണ് ഇവർ കൊച്ചിയിലെ ഫ്ലാറ്റില്‍ നിന്ന് പുലർച്ചെ പിടിയിലായത്. മൂവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയശേഷം ജാമ്യത്തില്‍ വിട്ടു.

രഹസ്യവിവരത്തെ തുടര്‍ന്ന് എക്സൈസ് സംഘം ഫ്ലാറ്റില്‍ പരിശോധന നടത്തുകയായിരുന്നു.കഞ്ചാവ് ഉപയോഗിക്കാൻ ശ്രമിക്കുന്നതിനിടെയാണ് മൂന്നുപേരെയും പിടികൂടിയതെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അടുത്തിടെ ഇറങ്ങിയ ആലപ്പുഴ ജിംഖാനയടക്കം ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് ഖാലിദ് റഹ്മാൻ. തമാശ, ഭീമന്‍റെ വഴി എന്നി സിനിമയുടെ സംവിധായകനാണ് അഷറ്ഫ് ഹംസ. തല്ലുമാല എന്ന ഹിറ്റ് സിനിമയുടെ സഹരചിയതാവ് കൂടിയാണ് അഷ്റഫ് ഹംസ.

ഉണ്ട, തല്ലുമാല, അനുരാഗ കരിക്കിൻ വെള്ളം, ലൗവ് തുടങ്ങിയ സിനിമയും ഖാലിദ് റഹ്മാൻ സംവിധാനം ചെയ്തിട്ടുണ്ട്. തല്ലുമാലയടക്കമുള്ള ഖാലിദ് റഹ്മാന്‍റെ സിനിമകള്‍ വൻ വിജയം നേടിയിരുന്നു. വൻ വിജയമായ മഞ്ഞുമ്മല്‍ ബോയ്സ് എന്ന സിനിമയില്‍ ശ്രദ്ധേയമായ വേഷവും ഖാലിദ് റഹ്മാൻ ചെയ്തിട്ടുണ്ട്. മലയാള സിനിമയിലെ ലഹരി വസ്തുക്കളുടെ ഉപയോഗവുമായി ബന്ധപ്പെട്ട എക്സൈസിന്‍റെ നടപടി പ്രമുഖരിലേക്ക് നീളുന്നുവെന്നതാണ് ഇപ്പോഴത്തെ അറസ്റ്റിന്‍റെ പ്രധാന്യം. വാണിജ്യ അളവില്‍ കഞ്ചാവ് കണ്ടെടുക്കാത്തതിനാലാണ് ഇവരെ എക്സൈസ് ജാമ്യത്തില്‍ വിട്ടത്.

അടുത്തിടെയാണ് ലഹരി ഉപയോഗിച്ചതിന് നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റിലായത്. നടി വിൻസി അലോഷ്യസിനോട് ഷൈൻ മോശമായി പെരുമാറിയതുമായി ബന്ധപ്പെട്ട പരാതിക്കിടെയായിരുന്നു അറസ്റ്റ്. കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ ഡാൻസാഫ് സംഘം പരിശോധന നടത്തുന്നതിനിടെ ഷൈൻ ടോം ഹോട്ടലില്‍ നിന്നും ഇറങ്ങി ഓടുകയായിരുന്നു. തുടർന്നാണ് നടനെ ചോദ്യം ചെയ്യാൻ പോലീസ് വിളിപ്പിച്ചത്. മണിക്കൂറുകളോളം ചെയ്ത ചോദ്യം ചെയ്യലിലാണ് താൻ കഞ്ചാവ് സ്ഥിരമായി ഉപയോഗിച്ചിരുന്നതായി ഷൈൻ ടോം സമ്മതിച്ചത്. ആലപ്പുഴയില്‍ ഹൈബ്രിഡുമായി പിടിയിലായ തസ്ലീമ എന്ന പ്രതിയുമായി തനിക്ക് ഇടപാട് ഉണ്ടായിരുന്നതായും അവരെ അറിയാമെന്നും ഷൈൻ പോലീസിനോട് സമ്മതിക്കുകയായിരുന്നു.

അതേസമയം ഹൈബ്രിഡ് കേസ് പ്രതി തസ്ലീമയുടെ മൊഴിയില്‍ തനിക്ക് നടൻ ശ്രീനാഥ് ഭാസിയെ അറിയാമെന്നും നടന് കഞ്ചാവ് നല്‍കിയിട്ടുണ്ടെന്നും പറയുന്നുണ്ട്. ഈ വാർത്തകള്‍ വന്നതോടെ നടൻ മുൻകൂർ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചെങ്കിലും പിന്നീട് ഹർജി പിൻവലിച്ചു. കേസില്‍ ഉടൻ തന്നെ ഷൈനിനേയും ശ്രീനാഥ് ഭാസിയേയും പോലീസ് ചോദ്യം ചെയ്യും. ഇവരോട് ഹാജരാകാൻ ആവശ്യപ്പെട്ട് പോലീസ് നോട്ടീസ് നല്‍കിയിട്ടുണ്ട്. ഇത് കൂടാതെ മറ്റ് മൂന്ന് പേർക്ക് കൂടി നോട്ടീസ് നല്‍കി. ഒരു മോഡല്‍, സിനിമ മേഖലയില്‍ പ്രവർത്തിക്കുന്ന ഒരു വ്യക്തി, മുൻ ബിഗ് ബോസ് താരം എന്നിവർക്കാണ് നോട്ടീസ് അയച്ചത്. തസ്ലിമയുമായി ഇവർ സാമ്ബത്തിക ഇടപാടുകള്‍ നടത്തിയതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ട്രാക്കിലെ ബോള്‍ട്ട് ഇളക്കിമാറ്റി, ബോധപൂര്‍വം ചെയ്തതെന്ന് റെയില്‍വെ; കൃത്യസമയത്തെ മുന്നറിയിപ്പില്‍ വൻ അപകടം ഒഴിവായി

ചെന്നൈയില്‍ റെയില്‍വെ ട്രാക്കിലെ ബോള്‍ട്ട് ഇളക്കിമാറ്റിയ നിലയില്‍ കണ്ടെത്തിയ സംഭവം ദേശീയ അന്വേഷണ ഏജൻസി അന്വേഷിക്കും.ട്രെയിൻ അട്ടിമറിയ്ക്കുള്ള ശ്രമമാണ് ഉണ്ടായതെന്ന സംശയത്തെ തുടർന്നാണ് അന്വേഷണം എൻഐഎ ഏറ്റെടുത്തത്. ആർക്കോണം – ചെന്നൈ സെക്ഷനില്‍ തിരുവള്ളൂർ ജില്ലയിലെ തിരുവങ്ങാട് സ്റ്റേഷന് സമീപത്താണ് വെള്ളിയാഴ്ച ട്രാക്കിലെ ബോള്‍ട്ട് ഇളക്കിമാറ്റിയ സംഭവമുണ്ടായത്.ട്രെയിൻ ഗതാഗതം തടസ്സപ്പെടുത്താനോ അപകടം സൃഷ്ടിക്കാനോ ലക്ഷ്യമിട്ട് അജ്ഞാത വ്യക്തികള്‍ ട്രാക്കിലെ ബോള്‍ട്ട് അഴിച്ചുമാറ്റുകയായിരുന്നു എന്നാണ് അനുമാനം.

അർദ്ധരാത്രി 1.20ന് സ്റ്റേഷനിലെ ഇലക്‌ട്രോണിക് ഇന്റർലോക്കിങ് സംവിധാനത്തില്‍ മുന്നറിയിപ്പ് അലാം ലഭിച്ചതിനെ തുടർന്ന് റെയില്‍വെ ജീവനക്കാർ ഉടൻ തന്നെ സ്ഥലത്തെത്തി പരിശോധിച്ചു. പോയിന്റ് നമ്ബർ 64ലെ ബോള്‍ട്ടുകള്‍ ഇളക്കി മാറ്റിയതായി പരിശോധന നടത്തിയ പോയിന്റ്സ്‍മാൻ കണ്ടെത്തി. അടുത്ത ട്രെയിൻ കടന്നുപോകേണ്ട സമയത്തിന് മുമ്ബ് ജീവനക്കാർ തകരാർ പരിഹരിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group