Home Featured കർണാടക: ഗോമൂത്ര നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് മൃഗസംരക്ഷണ വകുപ്പു മുന്മന്ത്രി പ്രഭു ചൗഹാൻ

കർണാടക: ഗോമൂത്ര നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് മൃഗസംരക്ഷണ വകുപ്പു മുന്മന്ത്രി പ്രഭു ചൗഹാൻ

by മൈത്രേയൻ

ബെംഗളൂരു: തലമുറ മാറ്റത്തില്‍ മാത്രമല്ല, സത്യപ്രതിജ്ഞയിലും വ്യത്യസ്തത കൊണ്ട് ശ്രദ്ധേയരാകുകയാണ് കര്‍ണാടകയില്‍ ചുമതലയേറ്റ പുതിയ മന്ത്രിമാര്‍. ദൈവനാമത്തില്‍ സത്യവാചകം ചൊല്ലുന്നത് പതിവാണെങ്കിലും ഗോമൂത്രത്തിന്റെയും കര്‍ഷകരുടെയും പേരില്‍ വരെയാണ് പുതിയ അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തത്.

മൃഗസംരക്ഷണ വകുപ്പു മുന്മന്ത്രി പ്രഭു ചൗഹാനാണ് ഗോമൂത്ര നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തത്. അതേസമയം, വിജയനഗര വിരൂപാക്ഷയുടെയും അമ്മയുടെയും ഭുവനേശ്വരി(കര്‍ണാടകയില്‍ ആരാധിക്കുന്ന ഒരു ദേവത)യുടെയും പേരിലായിരുന്നു ആനന്ദ് സിങ് സത്യവാചകം ചൊല്ലിയത്.വിജയനഗര നിയമസഭാ മണ്ഡലത്തെയാണ് ആനന്ദ് പ്രതിനിധീകരിക്കുന്നത്. ലിംഗായത്ത് നേതാവ് മുരുഗേഷ് നിരാണി, കര്‍ഷകരുടെയും ദൈവത്തിന്റെയും പേരില്‍ സത്യപ്രതിജ്ഞ ചൊല്ലി. ബില്‍ഗിയില്‍നിന്നുള്ള എംഎ‍ല്‍എയാണ് നിരാണി.

ബസവരാജ് ബൊമ്മെ മന്ത്രിസഭയിലെ 29 മന്ത്രിമാരാണ് ഇന്ന് സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റത്. മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രി ഉണ്ടായിരിക്കില്ലെന്ന് നേരത്തെ തന്നെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മ വ്യക്തമാക്കിയിരുന്നു.

യെദ്യൂരപ്പ മന്ത്രിസഭയില്‍ മൂന്ന് ഉപമുഖ്യമന്ത്രിമാരായിരുന്നു ഉണ്ടായിരുന്നത്. മുന്‍ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയുടെ മകനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

പുതിയ മന്ത്രിസഭയില്‍, ഒ.ബി.സി. വിഭാഗത്തില്‍നിന്നും വൊക്കലിഗ സമുദായത്തില്‍നിന്നും ഏഴു മന്ത്രിമാര്‍ വീതമുണ്ട്. ലിംഗായത്ത് സമുദായത്തില്‍നിന്ന് എട്ടുപേരും പട്ടികയില്‍ ഇടംപിടിച്ചു. എസ്.സി. വിഭാഗത്തില്‍നിന്ന് മൂന്നും എസ്.ടി. വിഭാഗത്തില്‍നിന്ന് ഒരാളുമുണ്ട്. മന്ത്രിസഭയില്‍ ഒരു വനിതാ അംഗം മാത്രമാണുള്ളത്. ബ്രാഹ്‌മണ സമുദായത്തില്‍നിന്നുള്ള രണ്ടുപേരും മന്ത്രിസഭയിലുണ്ട്.അനുഭവ സമ്ബത്തിന്റെയും പുത്തന്‍ കരുത്തിന്റെയും മിശ്രിതമായിരിക്കും പുതിയ മന്ത്രിസഭയെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. മന്ത്രിസഭയില്‍ ഒ.ബി.സി. വിഭാഗത്തില്‍ നിന്ന് ഏഴും എസ്.സി. വിഭാഗത്തില്‍നിന്ന് മൂന്നും എസ്.ടി. വിഭാഗത്തില്‍നിന്ന് ഒന്നും വൊക്കലിഗയില്‍നിന്ന് ഏഴും ലിംഗായത്തില്‍നിന്ന് ഏട്ടും മന്ത്രിമാരുണ്ടെന്നും അദ്ദേഹം പറഞ്ഞു

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group