നൈനിറ്റാള്‍: ഹരിദ്വാറില്‍ അറവുശാലകള്‍ നിരോധിച്ച സര്‍ക്കാര്‍നടപടി ചോദ്യംചെയ്ത് ഉത്തരാഖണ്ഡ് ഹൈകോടതി. വിഷയത്തില്‍ രൂക്ഷമായി പ്രതികരിച്ച കോടതി, ഒരു നാഗരികത വിലയിരുത്തപ്പെടുന്നത് അത് അവിടെയുള്ള ന്യൂനപക്ഷങ്ങളോട് എങ്ങനെയാണ് ഇടപെടുന്നത് എന്നതിെന്റ അടിസ്ഥാനത്തിലായിരിക്കുമെന്ന് ചൂണ്ടിക്കാട്ടി.
ഹരിദ്വാര്‍ ജില്ലയില്‍ അറവുശാലകള്‍ നിരോധിച്ച സംസ്ഥാന സര്‍ക്കാര്‍ നടപടിക്കെതിരെ ജില്ലയിലെ മാംഗലൂര് നിവാസികള്‍ സമര്‍പ്പിച്ച ഹരജി പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് ആര്.എസ്.ചൗഹാന്, ജസ്റ്റിസ് അലോക് കുമാര്‍ വര്‍മ എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ച് നിരോധനത്തിെന്റ ഭരണഘടനാസാധുത ചോദ്യം ചെയ്തത്.
ജനാധിപത്യം കൊണ്ട് അര്‍ഥമാക്കുന്നത് ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുകയെന്നതാണ്. ന്യൂനപക്ഷങ്ങളെ എങ്ങനെ പരിഗണിക്കുന്നു എന്നതിെന്റ അടിസ്ഥാനത്തില്‍ മാത്രമാണ് ഒരു നാഗരികത വിലയിരുത്തപ്പെടുന്നത്. ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാനുള്ള പൗരെന്റ അവകാശത്തില്‍ ഭരണകൂടത്തിന് എത്രമാത്രം അധികാരമുണ്ട് എന്ന ചോദ്യമുയര്‍ത്തുന്നതാണ് ഹരിദ്വാറിലെ അറവുശാല നിരോധനം” -ബെഞ്ച് വ്യക്തമാക്കി. ഹരിദ്വാര്‍ ജില്ലയിലെ മുഴുവന്‍ അറവുശാലകളുടെയും അനുമതി ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് സര്‍ക്കാര്‍ റദ്ദാക്കിയത്.
സ്വകാര്യതക്കും ജീവിക്കാനുള്ള അവകാശത്തിനും സ്വതന്ത്രമായി മതാചാരം പുലര്‍ത്തുന്നതിനും എതിരാണ് നിരോധനമെന്നും മുസ്ലിംകള് ധാരാളം താമസിക്കുന്ന മാംഗലൂര് പോലുള്ള പട്ടണങ്ങളിലെ ജനങ്ങളോടുള്ള വിവേചനമാണെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ജാതിമത ഭിന്നതയില്ലാതെ എല്ലാ വിഭാഗങ്ങള്‍ക്കും ശുദ്ധമായ സസ്യേതര ഭക്ഷണം വിലക്കുന്ന വിവേചനം പരസ്പര സ്പര്‍ധ വര്‍ധിക്കാന്‍ ഇടയാക്കും. ഒരുതരത്തിലുള്ള മാംസവും അനുവദിക്കില്ല എന്ന് വിലക്കുന്നത് ഭരണഘടനാവിരുദ്ധമാണ്.”- ഹരജി പറയുന്നു.
ഹരജി ഗൗരവതരവും മൗലികവുമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കോടതി, ഇതില്‍ ഭരണഘടനാപരമായ വിശകലനം ആവശ്യമാണെന്നും വിലയിരുത്തി. ഭക്ഷണം നിശ്ചയിക്കാനുള്ള അവകാശം പൗരനാണോ അതോ ഭരണകൂടത്തിനോ എന്നതാണ് ചോദ്യം.ഇതൊരു ഭരണഘടനാപരമായ വിഷയമാണ്. ആഘോഷങ്ങളുമായി മാത്രം ബന്ധപ്പെടുത്തി ഒതുക്കാവുന്നതല്ല. അതിനാല്‍ വിശദമായ വാദം കേള്‍ക്കല്‍ ആവശ്യമാണ്.ബക്രീദ് വരുന്നതിനുമുമ്ബ് ഹരജിയില്‍ തീര്‍പ്പുകല്‍പിക്കാനാവില്ല എന്നതിനാല്‍ അടുത്ത വാദം കേള്‍ക്കല്‍ ജൂലൈ 23ലേക്ക് മാറ്റിയതായി ൈഹകോടതി പറഞ്ഞു.