ബെംഗളൂരു: വിജയദശമിദിനത്തിൽ കുരുന്നുകൾ അരിയിൽ ആദ്യക്ഷരം കുറിച്ചു. ക്ഷേത്രങ്ങളിലടക്കം നടത്തിയ വിദ്യാരംഭ ചടങ്ങുകളിലായിരുന്നു ഗുരുക്കന്മാർ പുതിയ തലമുറയെ അറിവിന്റെ ലോകത്തേക്ക് കൈപിടിച്ചു കയറ്റിയത്. പ്രാർഥനകളോടെ മാതാപിതാക്കളും മറ്റുകുടുംബാംഗങ്ങളും ഈ ആനന്ദമുഹൂർത്തത്തിന് സാക്ഷ്യംവഹിച്ചു.
മലയാളികൾ നടത്തുന്ന ക്ഷേത്രങ്ങളിൽ വിദ്യാരംഭത്തിന് വിപുലമായ ക്രമീകരണങ്ങൾ ചെയ്തിരുന്നു. വിദ്യാരംഭ ചടങ്ങുകളിൽ പങ്കെടുത്ത കുട്ടികൾക്ക് മാതൃഭൂമിയുടെ അക്ഷരമാല കാർഡുകളും ബാലപ്രസിദ്ധീകരണങ്ങളും വിതരണംചെയ്തു. മലയാളിസംഘടനകളുടെ
നേതൃത്വത്തിൽ നടത്തിയ വിദ്യാരംഭ ചടങ്ങുകളിലും ഒട്ടേറെ കുട്ടികളെ എഴുത്തിനിരുത്തി. ക്ഷേത്രങ്ങളിൽ പൂജയെടുപ്പ് ചടങ്ങുകളും നടത്തി