ബെംഗളൂരു : നഗരത്തിലെ എച്ച്എഎല്ലിൻ്റെ പ്രധാന ഗേറ്റിന് സമീപം ഉണ്ടായ തീപിടുത്തത്തിൽ ബിഎംടിസി ബസ് കത്തിനശിച്ചു.പുലർച്ചെ 5:10 നാണ് തീപിടുത്തമുണ്ടായത്. മജസ്റ്റിക്കിൽ നിന്ന് കടുഗോഡിയിലേക്ക് പോവുകയായിരുന്ന ബസിൽ 2 (നമ്പർ കെഎ 57 എഫ് 4568) 75 ഓളം യാത്രക്കാരുണ്ടായിരുന്നു.ബസ് നീങ്ങിക്കൊണ്ടിരിക്കുമ്പോൾ എഞ്ചിനിൽ പുക ഉയരുന്നത് കണ്ടു.
ഡ്രൈവർ കണ്ടക്ടറെ വിവരമറിയിക്കുകയും ഉടൻ തന്നെ യാത്രക്കാരെ പുറത്തിറക്കുകയും ചെയ്തു. ക്രമേണ, വലിയൊരു തീപിടുത ഉണ്ടാകുകയും ബസ് പൊട്ടിത്തെറിക്കുകയും ചെയ്തു. ഡ്രൈവറുടെ സമയോചിതമായ ഇടപെടലിൻ്റെ ഫലമായി 7. യാത്രക്കാരെ രക്ഷപ്പെടുത്തി.പിന്നീട് എച്ച്എൽ ഫയർ ബ്രിഗേഡ് തീ അണച്ചു. എച്ച്എഎൽ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. സംഭവം ഗൗരവമായി എടുത്ത ബിഎംടിസി തീപിടിത്തത്തിൻ്റെ കാരണം അന്വേഷിച്ചുവരികയാണ്
നഷ്ടപരിഹാരം നല്‍കേണ്ടി വന്നത് നാലായിരത്തിലേറെ പേര്‍ക്ക്, സൂപ്പില്‍ മൂത്രമൊഴിച്ച കൗമാരക്കാര്‍ക്ക് 2.7 കോടി രൂപ പിഴയിട്ട് കോടതി
ചൈനയിലെ പ്രമുഖ ഭക്ഷണശാലയില്‍ എത്തിയ ശേഷം സൂപ്പിനായി തയ്യാറാക്കിയ പച്ചക്കറികള്‍ വേവിച്ചുണ്ടാക്കിയ ബ്രോത്തില്‍ മൂത്രമൊഴിച്ച കൗമാരക്കാർക്ക് 309000 യുഎസ് ഡോളർ(ഏകദേശം 27,214,106 രൂപ) പിഴ ശിക്ഷ.ഫെബ്രുവരി മാസത്തില്‍ ചൈനയിലെ ഏറ്റവും വലിയ ഭക്ഷണ ശൃംഖലകളിലൊന്നായ ഹൈഡിലാവോയുടെ ഷാങ്ഹായ് ശാഖയിലായിരുന്നു 17കാരുടെ അതിരുവിട്ട തമാശ. മൂത്രമൊഴിക്കുന്ന ദൃശ്യങ്ങള്‍ ഇവ വീഡിയോ പ്രചരിപ്പിക്കുക കൂടി ചെയ്തതിന് പിന്നാലെ നാലായിരത്തിലേറെ ഉപഭോക്താക്കള്‍ക്ക് ചൈനീസ് ഹോട്ട്പോട്ട് ഭീമൻ ഹൈഡിലാവോ നഷ്ടപരിഹാരം നല്‍കിയിരുന്നു.
മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിലായിരുന്നു പതിനേഴുകാരുടെ പ്രവർത്തി. മാർച്ച് മാസത്തില്‍ സംഭവത്തില്‍ 30 കോടിയോളം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ഹൈഡിലാവോ കോടതിയെ സമീപിച്ചത്. ഈ കേസിലാണ് കൗമാരക്കാരില്‍ നിന്ന് 2.7 കോടിയോളം രൂപ നഷ്ടപരിഹാരം നല്കാൻ ഷാങ്ഹായ് കോടതി ഉത്തരവിട്ടത്. കൗമാരക്കാരെ നിയന്ത്രിക്കാതിരുന്ന മാതാപിതാക്കള്‍ക്കെതിരെ രൂക്ഷമായ വിമർശനത്തോടെയാണ് കോടതി ഉത്തരവ്.