Home Uncategorized ബംഗളുരു -എറണാകുളം ഇൻ്റർ സിറ്റി എക്‌സ്പ്രസ് സ്റ്റേഷൻ മാറ്റം ; തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ബാംഗ്ലൂർ കേരള സമാജം

ബംഗളുരു -എറണാകുളം ഇൻ്റർ സിറ്റി എക്‌സ്പ്രസ് സ്റ്റേഷൻ മാറ്റം ; തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ബാംഗ്ലൂർ കേരള സമാജം

by admin

ബെംഗളൂരു : ബെംഗളൂരുവിൽനിന്നും എറണാകുളത്തേക്കുള്ള ഇൻ്റർ സിറ്റി എക്‌സ്പ്രസ് നഗര ഹൃദയത്തിനു പുറത്തുള്ള സ്റ്റേഷനിലേക്ക് മാറ്റാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ബാംഗ്ലൂർ കേരള സമാജം റെയിൽവേക്ക് നിവേദനംനൽകി. റെയിൽവേ പ്രിൻസിപ്പൽ ചീഫ് ഓപ്പറേഷൻ മാനേജർ ബി. പ്രശാന്ത് കുമാറിനാണ് നിവേദനം നൽകിയത്. നിലവിൽ എറണാകുളം എക്‌സ്പ്രസ് സിറ്റി സ്റ്റേഷനിൽ (കെഎസ്ആർ) നിന്നും പുറപ്പെട്ട് ബെംഗളൂരുവിലെ കന്റോൺമെന്റ്ന്റ്, കർമലാരം സ്റ്റേഷനുകൾ വഴിയാണ് കടന്നു പോകുന്നത്. ഈ വണ്ടി എസ്എംവിടി സ്റ്റേഷനിലേക്ക് മാറ്റാനാണ് തീരുമാനം. നഗരത്തിൽ നിന്നും ഒറ്റപ്പെട്ട ഈ സ്റ്റേഷനിലേക്ക് മാറ്റുന്നതോടെ സിറ്റി, പീനിയ, യശ്വന്തപുര ഭാഗത്തുള്ള യാത്രക്കാർക്ക് ട്രെയിൻ കയറുന്നത് അപ്രാപ്യമാകും.

എറണാകുളം എക്‌സ്പ്രസ് ബെംഗളൂരു സിറ്റി സ്റ്റേഷനിൽ നിലനിർത്തണമെന്ന് നിവേദനത്തിൽ പറഞ്ഞു. അതേസമയം കണ്ണൂർ എക്സ്പ്രസ് യശ്വന്തപുര വഴി കടന്നു പോകുന്നതിനാൽ റെയിൽവേയുടെ ഈ മാറ്റത്തോട് സഹകരിക്കുമെന്നും സമാജം ജനറൽ സെക്രട്ടറി റജി കുമാർ പറഞ്ഞു. ഇതുസംബന്ധിച്ച് ചേർന്ന യോഗത്തിൽ കേരള സമാജം പ്രസിഡന്റ് സി.പി. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി റജി കുമാർ, വൈസ് പ്രസിഡന്റ് പി.കെ. സുധീഷ്, ട്രഷറർ പി.വി.എൻ. ബാലകൃഷ്ണൻ, ജോയിന്റ് സെക്രട്ടറി ഒ.കെ. അനിൽ കുമാർ, കൾച്ചറൽ സെക്രട്ടറി മുരളിധരൻ, ഓർഗനൈസേഷൻ സെക്രട്ടറി വി.എൽ. ജോസഫ് എന്നിവർ സംബന്ധിച്ചു.

നിപ ബാധിത യുവതിയുമായി ബന്ധപ്പെട്ട അതിഥി തൊഴിലാളിക്കായി അന്വേഷണം; ആരോഗ്യ വകുപ്പ് ജില്ലയില്‍ ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറത്തിറക്കി

ജില്ലയിലെ നിപ വൈറസ് രോഗം സ്ഥിരീകരിച്ച യുവതിയുടെ നില ഇപ്പോഴും ഗുരുതരമാണ്. ചികിത്സയ്ക്കായി ജില്ലയില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള മാറ്റം നടന്നു.സ്വകാര്യ ആശുപത്രിയില്‍ ഐസിയുവിലായാണ് യുവതിക്ക് ചികിത്സ നീണ്ടുനില്‍ക്കുന്നത്. ആരോഗ്യ വകുപ്പ് നിരീക്ഷണത്തില്‍ ഈ കേസ് അധിക ശ്രദ്ധയോടെയാണ് കൈകാര്യം ചെയ്യുന്നത്, കാരണം രോഗിയുടെ ആരോഗ്യനില അതീവ ഗുരുതരമായിരിക്കുകയാണ്.നിപ സ്ഥിരീകരിച്ച യുവതി നേരത്തെ വൃത്തിയില്ലാത്ത സാഹചര്യങ്ങളില്‍ താമസിച്ചിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്.

ഇതേ തുടര്‍ന്ന് രോഗവ്യാപന സാധ്യതകളെ കുറിച്ച്‌ ആരോഗ്യവകുപ്പ് ആശങ്ക പ്രകടിപ്പിച്ചു. യുവതിയുമായി സമീപ ബന്ധമുണ്ടായിരുന്നവരെയും ഇടപെട്ടവരെയും പെട്ടെന്നു കണ്ടെത്തിയാണ് ജില്ലാതല ആരോഗ്യപ്രവർത്തകർ ഇവർക്കു നിർദേശങ്ങള്‍ നല്‍കിയത്. സമ്ബര്‍ക്കാന്വേഷണം ശക്തമായി തുടരുകയാണ്.ഇതിനിടെ, ദുരൂഹതയുള്ള ബന്ധം കണ്ടെത്തിയതിനാല്‍ ഒരു അതിഥി തൊഴിലാളിക്കായുള്ള അന്വേഷണവും ആരോഗ്യ വകുപ്പ് ആരംഭിച്ചിട്ടുണ്ട്. പകുതിയിലായിരിക്കുന്ന സമ്ബര്‍ക്ക പട്ടികയുടെ അടിസ്ഥാനത്തിലാണ് ഈ അന്വേഷണം.

യുവതിയുടെ ആരോഗ്യ നില ഗുരുതരമായി തുടരുന്നതും നിലവിലുള്ള ആക്‌ടീവ് രോഗ നിയന്ത്രണ നടപടികളുമായി ബന്ധപ്പെട്ടുമാണ് അതിഥി തൊഴിലാളിക്കായുള്ള അന്വേഷണം ആരോഗ്യ വകുപ്പ് നടത്തുന്നത്.സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ ജാഗ്രതാ നിര്‍ദേശങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. പൊതുജനങ്ങള്‍ക്കായി അവധിക്കാല പരിശീലനം, ആരോഗ്യ നിർദേശങ്ങള്‍ എന്നിവ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. പ്രതിരോധ നടപടികള്‍ തീവ്രമാക്കുന്നതിനായി ആരോഗ്യ വകുപ്പ് എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പ്രത്യേക നിരീക്ഷണ സംവിധാനങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group